പള്ളി മേടയിലെ ബെഡ്‌റൂമിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ മൊഴി ഞെട്ടിയ്ക്കുന്നത്

കണ്ണൂര്‍: പള്ളിമേടയില്‍ വച്ച് നിരവധി തവണം ലൈംഗീകമായി വൈദീകന്‍ പീഡിപ്പിച്ചതായി ഇരയായ പെണ്‍കുട്ടിയുടെ മൊഴി. ഗര്‍ഭിണിയായി പെണ്‍കുട്ടി ചികില്‍സയ്ക്ക് പോയപ്പോള്‍ രോഗബാധിതയായ പെണ്‍കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെന്നാണ് ബന്ധുക്കളോടും അയല്‍ക്കാരോടും വീട്ടുകാര്‍ പറഞ്ഞത്. ഇതും ഫാദറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ വൈദികന്‍ ശ്രമിച്ചെന്നും വന്‍തുക ഇവര്‍ക്ക് നല്‍കിയതായി സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛനെ കൊണ്ട് ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞത് ചൈല്‍ഡ് ലൈനിന്റെ ഇടപെടലോടെയാണ്.

അതിനിടെ സംഭവത്തില്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാ. റോബിന്‍ വടക്കുംചേരി കുറ്റം സമ്മതിച്ചു. കുട്ടിയുടെ പിതാവിനെ പ്രതിയാക്കാനും കേസ് പണം നല്‍കി ഒതുക്കിത്തീര്‍ക്കാനും ശ്രമിച്ചതായി പ്രതി വെളിപ്പെടുത്തി. തുടര്‍ന്നാണ് വൈദികനെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെത്തിച്ചു തെളിവെടുപ്പ് നടത്തിയത്. കനത്ത സുരക്ഷയിലാണു പ്രതിയെ പൊലീസ് തെളിവെടുപ്പിനെത്തിച്ചത്. നാട്ടുകാരെയോ ഇടവകക്കാെരയോ പള്ളിപ്പരിസരത്തേക്ക് പ്രവേശിക്കാന്‍ പൊലീസ് അനുവദിച്ചില്ല. ഇന്നലെ വൈകിട്ടോടെ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദ്യാര്‍ത്ഥിനി പ്രസവിച്ചതറിഞ്ഞ് ചാലക്കുടിയിലേക്കു പോയ ഫാ. റോബിന്‍ കാനഡയിലേക്കു മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണു പൊലീസ് പിടിയിലാകുന്നത്. കൂടുതല്‍ പെണ്‍കുട്ടികള്‍ വൈദികന്റെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. ജോലി വാഗ്ദാനം ചെയ്ത് പല പെണ്‍കുട്ടികളെയും ഇയാള്‍ വിദേശത്തേക്ക് അയച്ചതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷണം നടത്തും. പോസ്‌കോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പോസ്‌കോ ചുമത്തിയതിനാല്‍ വിചാരണ കഴിയുന്നത് വരെ പ്രതിക്ക് ജാമ്യം ലഭിക്കില്ല.

എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് ഇടവക വിശ്വാസികളോട് കഴിഞ്ഞ ഞായറാഴ്ചത്തെ കുര്‍ബാനയില്‍ ഫാദര്‍ പറഞ്ഞത്. അതിന് ശേഷമാണ് രാജ്യം വിടാന്‍ പദ്ധതി തയ്യാറാക്കിയത്. ദീപിക പത്രത്തിന്റെ ഉന്നത സ്ഥാനം വഹിച്ചിട്ടുള്ള ഫാദറിന് രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന്റെ പിന്‍ബലത്തില്‍ കേസ് ഒതുക്കാനായിരുന്നു ശ്രമം. എന്നാല്‍ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിലപാട് എല്ലാം പൊളിച്ചു. അങ്ങനെയാണ് പൊലീസിന് കടുത്ത നിലപാടിലേക്ക് എത്തേണ്ടി വന്നത്. സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളും ഉന്നതരുടെ ഇടപെടല്‍ അപ്രസക്തമാക്കി.

വൈദികന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സഭയുടെ നിയന്ത്രണത്തിലുള്ള തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ആണ്‍കുഞ്ഞിനാണു ജന്മം നല്‍കിയത്. നാട്ടുകാരില്‍ ചിലര്‍ രഹസ്യവിവരം നല്‍കിയതിനെത്തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോഴാണ് വൈദികന്റെ ക്രൂരത പുറത്തായത്. ആദ്യം വൈദികനെതിരെ സംസാരിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. എന്നാല്‍ അച്ഛന്‍ ജയിലിലാകുമെന്ന് പറഞ്ഞപ്പോള്‍ എല്ലാം സമ്മതിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിയ സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിക്കെതിരേയും വൈദികനു രക്ഷപ്പെടാന്‍ അവസരം ഒരുക്കിയവര്‍ക്കെതിരേയും കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു.
അതിനിടെ പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്നു വ്യക്തമാക്കി കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി അധികൃതര്‍ രംഗത്തെത്തി. കഴിഞ്ഞ ഏഴിനു രാവിലെ വയറുവേദനയുമായാണ് പെണ്‍കുട്ടി അത്യാഹിത വിഭാഗത്തില്‍ എത്തിയത്. ഡ്യൂട്ടി ഡോക്ടര്‍ നടത്തിയ പരിശോധനയിലൂടെയാണ് പ്രസവ വേദനയാണെന്ന് മനസിലായതെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഉടന്‍ തന്നെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി. പെണ്‍കുട്ടിയുടെ അമ്മയാണ് ഒപ്പം ഉണ്ടായിരുന്നത്. പിന്നാലെ പിതാവും എത്തി. പ്രസവം നടന്ന് രണ്ടാം ദിവസം ഡിസ്ചാര്‍ജ് ചെയ്തു. അതിനു മുമ്പേ കുഞ്ഞിനെ കൊണ്ടു പോയിരുന്നു.
13ന് ആണ് കുട്ടിയുടെ ജനനം കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹം കഴിച്ചിട്ടില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചതനുസരിച്ച് അവിവാഹിത എന്നാണ് രേഖപ്പെടുത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ 18 വയസാണെന്ന് പറഞ്ഞതിനാല്‍ മറ്റെവിടെയും അറിയിച്ചില്ല. എന്നാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രയിലെത്തി കുട്ടിക്ക് പ്രായപൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ കുടി ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരം അവര്‍ക്ക് കുട്ടിയുടെ മേല്‍വിലാസമടങ്ങുന്ന വിവരങ്ങള്‍ നല്‍കിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Top