കാമുകനൊപ്പം ഒന്നിച്ചു ജീവിക്കാനായി വീട്ടില്‍ നിന്നും ഇറങ്ങിയ യുവതിയും യുവാവും അപകടത്തിൽ മരിച്ചു.

കൊച്ചി: ഒന്നിച്ച് ജീവിക്കാൻ കൊതിച്ചവർ ഒന്നിച്ച് മരിച്ചു .വീട്ടുകാർ വിവാഹത്തെ എതിർത്തപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ കാമുകനും കാമുകിയും മരിച്ചു .വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട് കാമുകനൊപ്പം പോയ യുവതിയും കാമുകനും  ബൈക്ക്   അപകടത്തില്‍ മരിച്ചു. ചോറ്റാനിക്കര പ്രദീപ് നിവാസില്‍ സുനിലിന്റെ മകന്‍ ശ്യാം സുനില്‍(23), പള്ളിക്കര  മേപ്പിള്ളിമൂലയില്‍ കണ്ണന്റെ മകള്‍ ശ്രാവണി (19) എന്നിവരാണ് മരിച്ചത്.

എം.സി റോഡില്‍ വാളകത്തായിരുന്നു ബൈക്കിടിച്ച്‌ ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചത്. മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് കരട്ടെവാളകത്ത് ലോറിയുടെ പിറകില്‍ ഇടിച്ചു കയറുകയായിരുന്നു. രാവിലെ കാല്‍നട യാത്രികരാണ് അപകടം പൊലിസിനെ അറിയിച്ചത്. ഇരുവരെയും പൊലീസ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top