പീഡനത്തിൽ ബി.ജെ.പി എംഎൽഎ കുടുങ്ങി!..എല്‍.എയെ ഏഴ് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

ലഖ്‌നൗ: സ്ത്രീ പീഡനത്തിൽ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ എം എൽ എ കുടുങ്ങി അകത്തായി ..  കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഉന്നാവോയില്‍ കഴിഞ്ഞ വര്‍ഷം പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇന്നലെയാണ് എം.എല്‍.എ അറസ്റ്റിലായത്. ഭരണകക്ഷി എം.എല്‍.എയെ പ്രതിരോധിക്കാന്‍ ശ്രമിച്ച യു.പി സര്‍ക്കാര്‍ അലാഹാബാദ് ഹൈക്കോടതിയില്‍ നിന്ന് വരെ വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്.

ഏപ്രില്‍ 21ന് രാവിലെ 10 മണി വരെയാണ് കുല്‍ദീപിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുനില്‍ കുമാറാണ് കേസ് പരിഗണിച്ചത്. പോക്‌സോ അടക്കം വിവിധ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യത്ത് ഏറെ വിവാദമായ കേസില്‍ വൈകുന്നേരം നാല് മണിയോടെയാണ് കുല്‍ദീപിനെ കോടതിയില്‍ ഹാജരാക്കിയത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും നിരപരാധിത്വം തെളിയിക്കുമെന്നും കുല്‍ദീപ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുല്‍ദീപ് പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പരാതി നല്‍കിയിട്ടും മാസങ്ങളോളം യു.പി പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിലേക്ക് യുവതി സമരവുമായി എത്തിയതോടെയാണ് സംഭവം ദേശീയ തലത്തില്‍ മാധ്യമശ്രദ്ധയാകര്‍ഷിച്ചത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് യു.പി പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിക്കുകയും ചെയ്തു.

Top