രാഖിയുടെ ആത്മഹത്യാ ഭീഷണി കൊലപാതകത്തിലേക്ക് നയിച്ചു!! കുഴിയെടുത്തത് അച്ഛന്റെ സഹായത്തോടെയെന്ന് കുറ്റം സമ്മതിച്ച് അഖില്‍

തിരുവനന്തപുരം: രാഖിയെ കൊന്നതിനു കാരണം രാഖിയുടെ ആത്മഹത്യാ ഭീഷണിയെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി അഖില്‍. മറ്റൊരു വിവാഹം കഴിക്കുമെന്ന് അറിയിച്ചപ്പോള്‍ അഖിലിന്റെ വീട്ടില്‍ എത്തി ആത്മഹത്യ ചെയ്യുമെന്നായിരുന്നു രാഖിയുടെ ഭീഷണി. ഇക്കാര്യം പറഞ്ഞ് നിരന്തരം ശല്യം ചെയ്യുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറയുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഒന്നാം പ്രതിയായ അഖില്‍ പോലീസിന് മൊഴി നല്‍കി.

അഖിലിന്റെയും രാഹുലിന്റെയും അച്ഛന്‍ മണിയന്‍ പറയുന്നതെല്ലാം കള്ളമെന്ന് അയല്‍വാസികള്‍ ആരോപിച്ചു .പറമ്പിൽ കിളച്ചതും, കുഴിച്ചു മൂടിയതുമെല്ലാം അച്ഛന്‍ മണിയന്റെ കൂടി അറിവോടെയാണെന്ന് അയല്‍വാസികള്‍ പറഞ്ഞു.നാല് പേര്‍ നിന്നാണ് സംഭവ ദിവസം പറമ്പ് കിളച്ചത്. അഖിലും, രാഹുലും, അച്ഛന്‍ മണിയനും, അയല്‍ക്കാരന്‍ ആദര്‍ശും ചേര്‍ന്നാണ് കിളച്ചതെന്നാണ് കരുതുന്നത്. കിളയ്ക്കുമ്‌ബോള്‍ മണിയനോട് എന്തിനാണ് ഇങ്ങനെ വലിയ കുഴിയെടുക്കുന്നതെന്നും കിളയ്ക്കുന്നതെന്നും ചോദിച്ചെന്നും മറുപടി കിട്ടിയില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഖിലിന്റെ വീടിന്റെ തൊട്ടയല്‍വാസി പറയുന്നതിങ്ങനെ: ‘എന്റെ വീടിന്റെ അതിര്‍ത്തിയിലുള്ള മതിലില്‍ നിന്ന് രണ്ട് മീറ്റര്‍ മാത്രം അകലമേയുള്ളൂ ഈ മൃതദേഹം കിടന്നയിടം. അവിടെ നല്ല രീതിയില്‍ കിള നടന്നിരുന്നു. അപ്പനും മക്കളും അങ്ങനെ നാല് പേരുണ്ടവിടെ. അങ്ങനെ കിള നടന്നപ്പോള്‍ എന്താണെന്ന് ഞാന്‍ ചെന്ന് ചോദിച്ചു. രണ്ട് ദിവസം മുമ്ബ് ഈ പ്രദേശത്ത് നിന്ന് മൃതദേഹം എടുത്തപ്പോഴാണ് എന്റെ നെഞ്ചത്ത് ചവിട്ടിയാണ് ഇവരിത് ചെയ്തതെന്ന് മനസ്സിലായത്’, അഖിലിന്റെ ഒരു അയല്‍വാസി പറയുന്നു.

‘ആ പയ്യന്‍മാരുടെ അച്ഛന്‍ പറയുന്നത് ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ്. ഇത് നൂറു ശതമാനം കള്ളമാണ്. അയാള്‍ നാക്കെടുത്താല്‍ പറയുന്നത് നുണയാണ്. ഇവിടെ മുഴുവന്‍ കിളച്ച് മറിച്ചത് അയാളുടെ അറിവോടെയാണ്. പൊലീസ് കേസില്‍ നല്ല രീതിയില്‍ അന്വേഷണം നടത്തണം. ഇതില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നതെന്ന്’ മറ്റൊരു അയല്‍വാസിയും പറയുന്നു.

കേസിലെ രണ്ടാം പ്രതി രാഹുല്‍ ഇന്ന് അറസ്റ്റിലായിരുന്നു. ഒന്നാം പ്രതി അഖിലിനെ കണ്ടെത്താന്‍ ദില്ലി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ മകന്‍ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടന്‍ നാട്ടിലേക്കെത്തുമെന്ന വെളിപ്പെടുത്തലുമായി അഖിലിന്റെയും രാഹുലിന്റെയും അച്ഛന്‍ മണിയന്‍ രംഗത്തെത്തി. മകന്‍ നിരപരാധിയാണെന്നും മണിയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നിരവധി തവണ മകന്‍ ഫോണ്‍ ചെയ്തതായും അച്ഛന്‍ വെളിപ്പെടുത്തി. കൊലപാതകത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ സംശയം.

അതേസമയം, രാഖിയെ കൊന്ന് മൃതദേഹം മറവ് ചെയ്യുവാന്‍ കുഴിയെടുത്തത് അച്ഛന്റെ സഹായത്തോടെയാണെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ അച്ഛന് കൊലപാതകത്തില്‍ പങ്കില്ല. കൃത്യത്തിന് ശേഷം കശ്മീരിലേക്കാണ് താന്‍ പോയതെന്നും രാഖിയുടെ വസ്ത്രങ്ങളും ഫോണും ഉപേക്ഷിച്ചത് സഹോദരന്‍ രാഹുലാണെന്നും മൊഴിനല്‍കി. എന്നാല്‍ അഖില്‍ ജോലിക്ക് എത്തിയില്ലെന്നാണ് സൈന്യത്തില്‍ നിന്നും ലഭിച്ച വിവരം.

ഇന്നലെയാണ് കേസിലെ പ്രധാനപ്രതികളായ അഖിലിനേയും സഹോദരന്‍ രാഹുലിനേയും പോലീസ് പിടികൂടിയത്. ഇനി ഇരുവരേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. തുടര്‍ന്ന് അമ്പൂരില്‍ എത്തി തെളിവെടുപ്പും നടത്തും. ഇതിനിടയില്‍ മകളുടെ കൊലപാതകത്തില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് രാഖിയുടെ പിതാവ് രാജന്‍ പറഞ്ഞു.

Top