വിദേശികള്‍ ഇന്ത്യയില്‍ ബിക്കിനി ധരിച്ച് നടക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം; ഇന്ത്യയുടെ സംസ്‌കാരത്തെ ബഹുമാനിക്കണമെന്നും മന്ത്രി

ന്യൂഡല്‍ഹി: വിദേശ സഞ്ചാരികള്‍ ഇന്ത്യയുടെ സംസ്‌കാരത്തിനു യോജിക്കുന്ന വസ്ത്രധാരണം നടത്തണം എന്ന് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ സഞ്ചാരികള്‍ ഇന്ത്യയില്‍ ബിക്കിനി ധരിച്ചു നടക്കരുതെന്നും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ ബിക്കിനി ധരിച്ചു പുറത്തിറങ്ങുന്നത് അവിടുത്തെ രീതിയാണെന്നും എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ഈ നാടിന്റെ സംസ്‌കാരവും പാരമ്പര്യവും ബഹുമാനിക്കാന്‍ ബാധ്യതയുണ്ടെന്നും കണ്ണന്താനം പറഞ്ഞു. പ്രദേശിക സംസ്‌കാരത്തെ ഉള്‍ക്കൊള്ളാന്‍ വിദേശികള്‍ തയാറാകണമെന്നും ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖ്യത്തില്‍ കണ്ണന്താനം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളിലെത്തുമ്പോള്‍ ആ രാജ്യത്തിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ ബിക്കിനി ധരിച്ചവരെ ധാരാളം കാണാമല്ലോ എന്ന ചോദ്യത്തിന്, അതു ബീച്ചിലാണെന്നും നഗരത്തില്‍ അല്ലെന്നുമായിരുന്നു മറുപടി.

എന്തു ധരിക്കാനും വ്യക്തിക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എന്റെ സ്വാതന്ത്ര്യം നിങ്ങളുടെ സ്വാതന്ത്ര്യത്തെ ബാധിക്കരുത്. പരസ്പരം ബഹുമാനിക്കണം. ഇന്ത്യയിലെത്തുന്നവര്‍ സാരി ധരിക്കണമെന്നല്ല പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ ഇന്ത്യ മുഴുവന്‍ കാണണമെന്നും ഓരോ സംസ്ഥാനക്കാരും ഇതര സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കണമെന്നും കണ്ണന്താനം പറഞ്ഞു.

വിദേശ സഞ്ചാരികള്‍ അവരുടെ രാജ്യത്തുനിന്നു ബീഫ് കഴിച്ചതിനുശേഷം മാത്രം ഇന്ത്യയിലേക്കെത്തിയാല്‍ മതിയെന്ന കണ്ണന്താനത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. ടൂറിസം വളരാന്‍ ‘നൈറ്റ് ലൈഫ്’ വേണമെന്നും രാത്രി വിനോദം ടൂറിസം സംസ്‌കാരത്തിന്റെ ഭാഗമാകണമെന്നും ആവശ്യപ്പെട്ടതിന്റെ അടുത്തദിവസമാണ് കണ്ണന്താനത്തിന്റെ ബിക്കിനി പരാമര്‍ശം.

Top