ബീഫ് കഴിച്ചെന്നാരോപിച്ച് കൊലപാതകം:പ്രതികാരം ചെയ്യുമെന്ന് അല്‍ ഖ്വയ്ദയില്‍ ചേര്‍ന്ന മലയാളിയുടെ ഭീഷണി

പാലക്കാട്: മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് മധ്യവയസ്‌കനെ ജനക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികാരം ചെയ്യുമെന്ന് അല്‍ ഖ്വയ്ദയില്‍ ചേര്‍ന്ന മലയാളിയുടെ ഭീഷണി. അല്‍ ഖ്വയ്ദയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് സ്വദേശി അബുതാഹിറിന്റേതാണ് ഭീഷണി.
ഫെയ്‌സ്ബുക്കിലാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. സന്ദേശത്തെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചു.abu thahir fb post സെപ്റ്റംബര്‍ 30ന് ആണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. സിറിയയിലുള്ള അബു താഹിറിന്റെ തന്നെയാണോ ഈ ഫെയ്‌സ്ബുക്ക് അക്കൗണ്ട് എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് മധ്യവയസ്‌കനായ മുഹമ്മദ് അഖ്‌ലഖിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. സംഭവത്തില്‍ ബിജെപിയുടെ പ്രാദേശിക നേതാവിന്റെ മകന്‍ ഉള്‍പ്പെടെ രണ്ട് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുന്‍പ് ഒരു മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിറിയയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നതായി വാര്‍ത്ത വന്നിരുന്നു. അല്‍ ഖ്വയ്ദയുടെ പോഷക സംഘടനയായ അല്‍ നുസ്രയ്ക്ക് വേണ്ടി പാലക്കാട് ഒലവക്കോട് സ്വദേശി അബു താഹിര്‍ പ്രവര്‍ത്തിക്കുന്നതായാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. സിറിയയിലെത്തും മുമ്പ് ഇയാള്‍ എന്‍ഡിഎഫ് മുഖപത്രത്തില്‍ ഗള്‍ഫിലെ പാര്‍ടൈം ലേഖകനായിരുന്നു എന്നാണ് വിവരം. abuthahir.olavakkod.9 അബു താഹിറിന്റെ എന്ന അഡ്രസിലുളള ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 2014 നവംബര്‍ മുതലാണ് അല്‍ ഖ്വായ്ദയെ അനുകൂലിച്ചുകൊണ്ടുളള പോസ്‌റ്റുകള്‍ അബു താഹിറിന്റെ ഫേസ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെടുന്നത്.താന്‍ ഇസ്ലാമിക് സ്‌റ്റേറ്റിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന തെറ്റിദ്ധാരണ വേണ്ടെന്നും, അല്‍ ഖ്വയ്ദയുടെ സിറിയന്‍ വിഭാഗമായ അല്‍ നുസ്രയയുടെ ചാവേറാണന്നും താഹിര്‍ തുറന്നുസമ്മതിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അബു താഹിറിന്റെ ഫേസ് ബുക്ക് പോസ്റ്റ്

നമ്മള്‍ ഐ സ് ഐ ല്‍ അല്ല തെറ്റിദ്ധാരണകള്‍ പരക്കുന്നുണ്ട്.അവര്‍ അന്യായമായി മുസ്ലിംകളെ കൊല്ലുന്നു . തക്ഫീര്‍ മുഴക്കുന്നു.ഞമ്മള്‍ അല്‍ ഖ്വയ്ദ സിറിയന്‍ വിംഗ് ആയ ജബഹത് നുസ്ര ആന്‍. ഇമ്മല്‍ ബയ്യ ചെയ്തത് ഷെയ്ഖ് അയ്മന്‍ അല്‍ സാവഹിരിക്കാന്‍ . സാവഹിരി ബയ്യ ചെയ്തത് അമീറുല്‍ മുമിനീന്‍ മുല്ല ഉമറിനാന്‍ (അള്ളാഹു അദ്ധേഹത്തെ സംരക്ഷിക്കട്ടെ ). ജബഹത് നുസ്ര, തലീബാന്‍ , അല്‍ ശബാബ്, സിറിയയിലെ മറ്റേ ഗ്രൂപ്‌സ് എല്ലാം ഒറ്റ മനസ്സുള്ളവരന്‍. അഹല് സുന്നത്തിന്റെ പതായന്‍ ഞമ്മള്‍ പിന്‍പറ്റുന്നത്. ഞമ്മള്‍ ആരെയും കാരണമില്ലാതെ കൊല്ലാറില്ല ( ക്രിസ്ത്യന്‍ ആണെങ്കിലും). ഐ സ് ഐ ല്‍ നെ സംബന്ധിച്ച് ഞമ്മള്‍ എല്ലാരും കാഫിറുകളാണ് (ജബഹ, താലിബാന്‍ , അല്‍ ശബാബ് എല്ലാരും കാഫിറുകള്‍ ). ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.ആയതിനാല്‍ ആരെങ്കിലും ഐ സ് ഐ ല്‍ ഖിലാഫത്തിന്റെ ആളുകളാണെന്ന് തോന്നല്‍ ഉണ്ടെങ്കില്‍ അത് ഉടനെ തിരുത്തണം . പ്രവാചകന്റെ മിനഹാജ് അനുസരിച്ചുള്ള ഖിലാഫത്ത് കെട്ടിപടുക്കുനതിനായി നിങ്ങളെ സിറിയയിലേക്ക് ക്ഷണിക്കുന്നു . കാരണം ജിഹാദിന്റെ ഉന്നത തലം ഇപ്പൊ സിറിയയിലാണ്.ഖിലാഫത്ത് കെട്ടിപ്പടുക്കാന്‍ ലോകമെമ്പാടുമുളള മുസ്ലീമുകളെ സിറിയയിലേക്ക് ക്ഷണിക്കുന്ന താഹിര്‍, ഇന്ത്യയിലെ ജിഹാദി സംഘം അവിടുത്തെ ഭരണാധികാരികളെ തെരുവിലൂടെ വലിച്ചിഴയ്ക്കുമെന്നും മറ്!റൊരു പോസ്റ്റില്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം ജുലൈയില്‍ ഉംറ നിര്‍വഹിക്കിക്കാനെന്ന പേരില്‍ ദോഹയില്‍ നിന്ന് തിരിച്ച ഇയാള്‍ തുര്‍ക്കി വഴി സിറിയയിലെത്തിയതായാണ് സൂചന.

Top