ഞാൻ നിന്റെ ഭാര്യയുടെ കാമുകന്‍, നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്: പട്ടാളക്കാരന്റെ മരണത്തിനിടയാക്കിയ അമിതാഭിന്റെ ചെയ്തികള്‍ ഇങ്ങനെ

പട്ടാളക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യാ സുഹൃത്ത് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസിലെ ജീവനക്കാരനും ആര്യനാട് കാരനാട് വിപിനാലയത്തില്‍ അമിതാഭ് (26)ആണ് അറസ്റ്റിലായത്. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിച്ച ഇയാള്‍ വിവാഹ വാഗ്ദാനംനല്‍കി വഞ്ചിച്ച യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയാണ്. നിലവില്‍ ഈ കേസില്‍ സസ്പെന്‍ഷനിലുമാണ്.

അമിതാഭിനെക്കുറിച്ച് ഇപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മുമ്പ് അമിതാഭ് പ്രണയിച്ചു വഞ്ചിച്ചതിനെത്തുടര്‍ന്ന് മറ്റൊരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. വീട്ടിലേക്ക് വാ നിനക്ക് ഒരു സമ്മാനമുണ്ടെന്ന് അമിതാഭിന് കുറിപ്പെഴുതി അയച്ച ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഈ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ അമിതാഭ് തിരികെ സര്‍വീസില്‍ പ്രവേശിക്കാനിരിക്കവേയാണ് സൈനികന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരവധി പെണ്‍കുട്ടികളുമായി പ്രണയബന്ധം അമിതാബിനുണ്ടായിരുന്നു. ഇത് മനസിലാക്കിയ പെണ്‍കുട്ടി മറ്റ് ബന്ധങ്ങള്‍ ഉപേക്ഷിക്കണമെന്ന് നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും ഇയാള്‍ അതിന് തയ്യാറാവാത്ത മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തത്.

പഠനത്തില്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി ബാംഗ്ലൂരില്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേര്‍ന്ന സമയത്താണ് അമിതാഭുമായി വിവാഹ നിശ്ചയം നടത്തിയത്. ഇതിനായി അമിതാഭ് മുന്നോട്ട് വച്ച നിബന്ധനകളൊക്കെ പാലിക്കാന്‍ സാമ്പത്തിക അടിത്തറ ഇല്ലാതിരുന്നിട്ടും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറാവുകയായിരുന്നു.

ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാ ഭവനില്‍ വൈശാഖിനെയാണ് കഴിഞ്ഞ മാര്‍ച്ച് 19ന് ഗുജറാത്ത് ജാംനഗറിലെ മിലിട്ടറി ക്യാമ്പില്‍ സ്വന്തം തോക്കില്‍ നിന്നുള്ള വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരിയിലാണ് വൈശാഖിന്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനകം ജോലിസ്ഥലത്തേക്ക് പോയ വൈശാഖിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരന്‍ പരാതി നല്‍കിയിരുന്നു. റൂറല്‍ എസ്.പി ബി.അശോകിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി. അശോകന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്…അമിതാബിനു നേരത്തെതന്നെ പരിചയമുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നു ആത്മഹത്യ ചെയ്ത സൈനികന്‍ വൈശാഖിന്റെ ഭാര്യയായത്. സസ്‌പെന്‍ഷന്‍ കാലാവധിയില്‍ ഈ പെണ്‍കുട്ടിയുമായി അമിതാബ് അടുക്കുകയും ചെയ്തു. ഈ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തുകയും ചെയ്തു. അതുകൊണ്ട് തൃപ്തനാകാതെയാണ് കാമുകിയില്‍ നിന്നും വൈശാഖിന്റെ നമ്പര്‍ അമിതാബ് കൈക്കലാക്കിയത്.

‘ഞാന്‍ അമിതാബ്. നിന്റെ ഭാര്യയുടെ കാമുകന്‍. നിന്റെ ഭാര്യയുമായി എനിക്ക് ശാരീരിക ബന്ധമുണ്ട്. നീ അടുത്ത തവണ അവധിക്ക് വരുമ്പോള്‍ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും.’ ഏത് ഭര്‍ത്താവിനെയും നടുക്കുന്ന സംഭാഷണ ശകലങ്ങളാണ് ഈ ഫോണ്‍ സംഭാഷണ വേളയില്‍ അമിതാബ് പുറത്തെടുത്തത്. സൈനികന്‍ ആയിട്ടുപോലും വൈശാഖിന്റെ സ്ഥൈര്യത്തെ കെടുത്താന്‍ അമിതാബിനു നിഷ്പ്രയാസം കഴിഞ്ഞു. വൈശാഖിന്റെ ആത്മഹത്യ തന്നെ ഇതിനു തെളിവാകുകയും ചെയ്യുന്നു. ജനുവരിയില്‍ ആണ് വൈശാഖും പെണ്‍കുട്ടിയും തമ്മില്‍ വിവാഹം കഴിക്കുന്നത്.

പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞതോടെയാണ് പെണ്‍കുട്ടിയുമായി ഇയാള്‍ ഉരസുന്നത്. ഒന്നരമാസം മാത്രമാണ് വിവാഹം കഴിഞ്ഞു വൈശാഖ് നാട്ടില്‍ നിന്നത്. ലീവ് കഴിഞ്ഞു തിരിച്ചു പോയതിനു ശേഷമാണ് വൈശാഖിനെ ഫോണിലൂടെ വിളിച്ച് അമിതാഭ് ഭീഷണിപ്പെടുത്തിയത്.നീ അവധിക്ക് വരുപ്പോള്‍ നിന്റെ ഭാര്യയുടെ കൈയില്‍ നിന്ന് എടുക്കുന്നത് നിന്റെ കുഞ്ഞാവില്ല എന്റെ കുഞ്ഞാവും എന്ന വാക്കുകളാണ് വൈശാഖിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. ആത്മഹത്യ ചെയ്യുന്നതിനു തൊട്ട് മുമ്പ് സഹോദരന് വൈശാഖ് അയച്ച സന്ദേശമാണ് പ്രതിയെ പിടികൂടാന്‍ കാരണമായത്.

Top