സുരേന്ദ്രൻ വീണ്ടും കുരുക്കിൽ !ബത്തേരി കോഴക്കേസിൽ നിർണയക ഫോൺ രേഖ ക്രൈംബ്രാഞ്ചിന് ലഭിച്ചു! കെ സുരേന്ദ്രനെയും സി കെ ജാനുവിനെയും വീണ്ടും ചോദ്യം ചെയ്യും.

കൊച്ചി :ബിജെപി നേതാക്കളുൾപ്പെട്ട ബത്തേരി കോഴക്കേസിലെ നിർണയകമായ ഫോൺ രേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു.സുൽത്താൻ ബത്തേരി കോഴക്കേസിൽ പ്രസീത അഴീക്കോടിന്റെ ഫോണിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചത് . ബിജെപി നൽകിയ 10 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് പ്രസിതയും സി.കെ ജാനുവും സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ലഭിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ഒന്നാം പ്രതിയും സി.കെ ജാനു രണ്ടാം പ്രതിയുമായ കേസിൽ നിർണായക തെളിവാകുമിത്. സുൽത്താൻ ബത്തേരിയിൽ സി.കെ ജാനു സ്ഥാനാർഥിയാകാൻ കെ. സുരേന്ദ്രൻ പത്തുലക്ഷം നൽകിയെന്നതാണ് കേസ്.

ഫോൺ ക്രൈംബ്രാഞ്ച് പരിശോധിച്ചപ്പോഴാണ് തെളിവ് കണ്ടെത്തിയതെന്നാണ് പ്രസീത അഴീക്കോട് പറയുന്നത്. ഈ സംഭാഷണത്തിന്റെ ശബ്ദ പരിശോധനയും നടന്നതായും അന്വേഷണം അന്തിമഘട്ടത്തിലെന്നുമാണ് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്. കേസിൽ കെ. സുരേന്ദ്രനെയും സി.കെ ജാനുവിനെയും ഉടൻ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.കെ സുരേന്ദ്രനെയും സി കെ ജാനുവിനെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.എന്താണ് സംസാരിച്ചതെന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് വ്യക്തത നൽകിയിട്ടില്ല. കേസിൽ നിർണായക തെളിവാകും ഈ ശബ്ദ രേഖ. ക്രൈംബ്രാഞ്ച് തന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് പ്രസീത അഴീക്കോട് പ്രതികരിച്ചു. ഈ സംഭാഷണത്തിന്റെ ശബ്ദ പരിശോധനയും നടത്തി. കേസിൽ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top