മകന് ഹിന്ദു പെണ്‍കുട്ടിയുമായി പ്രണയം; മുസ്ലീം ദമ്പതികളെ അയല്‍വാസികള്‍ തല്ലിക്കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ മുസ്ലീം ദമ്പതികളെ അയല്‍വാസികള്‍ തല്ലിക്കൊന്നു. ആക്രമണത്തില്‍ അബ്ബാസും ഭാര്യ കമറുള്‍ നിഷയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇരുമ്പുവടിയും കമ്പുവടികളും ഉപയോഗിച്ചാണ് ദമ്പതികളെ മര്‍ദ്ദിച്ചത്. ദമ്പതികളുടെ മകന് ഹിന്ദു പെണ്‍കുട്ടിയുമായുണ്ടായ ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

മൂന്ന് വര്‍ഷം മുമ്പ് അബ്ബാസിന്റെ മകന്‍ അയല്‍ വീട്ടിലെ ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടിയതായി സീതാപൂര്‍ പൊലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍ ഷൗക്കത്ത് മുഖ്യപ്രതി രാംപാലിന്റെ മകള്‍ റൂബിയുമായി പ്രണയത്തിലായിരുന്നു. 2020-ല്‍ ഇരുവരും ഒളിച്ചോടി. എന്നാല്‍ അന്ന് റൂബിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് കേസെടുത്ത് ഷൗക്കത്തിനെ ശിക്ഷിച്ചു. ജൂണില്‍ ജയില്‍ മോചിതനായ ഷൗക്കത്ത് വീണ്ടും റൂബിയെ വിവാഹം കഴിച്ചു.

ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ദമ്പതികളെ കൊലപ്പെടുത്താന്‍ കാരണമായതെന്നും ചക്രേഷ് മിശ്ര പറഞ്ഞു.

Top