ക്വട്ടേഷന്‍ കൊടുത്തത് നടിയാണെന്ന് വെളിപ്പെടുത്തല്‍; സൂപ്പര്‍ സ്റ്റാറിന്റെ പേര് മൊഴിയില്ലില്ല ; ഭാഗ്യ ലക്ഷ്മിയോട് നടി പറഞ്ഞത് ഇങ്ങനെ

തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും വിവാദ വെളിപ്പെടുത്തലുകള്‍. ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞതായി ഡബ്ബിഗ് ആര്‍ട്ടിസറ്റു കൂടിയായ നടി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. മീഡിയ വണ്‍ ചാനലിന്റെ അഭിമുഖ പരിപാടിയായ വ്യൂ പോയിന്റിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം അറിയിച്ചത്. നടിയുമായി സംസാരിച്ച ശേഷം അക്കാര്യങ്ങള്‍ ചാനലുമായി പങ്കുവെക്കുകയായിരുന്നു അവര്‍.

ക്വട്ടേഷനാണെങ്കില്‍ കൂടുതല്‍ പണം തരാമെന്ന് പള്‍സര്‍ സുനിയോട് പറഞ്ഞിട്ടും അവര്‍ ഉപദ്രവിച്ചു. ആരുടെ ക്വട്ടേഷനാണെങ്കിലും ഇങ്ങനെ ക്രൂരമായി പെരുമാറാന്‍ ഒരാള്‍ക്ക് സാധിക്കുമോ, ആക്രമണത്തിന് പിന്നില്‍ പ്രമുഖനടനാണെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടില്ല. സിനിമ ഇല്ലാതാക്കാന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്ര വലിയ ക്രൂരത പ്രമുഖ നടന്‍ ചെയ്യുമെന്ന് കരുതുന്നില്ലെന്നുള്ള കാര്യങ്ങളും നടി തന്നോട് വ്യക്തമാക്കിയെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഞെട്ടിക്കുന്ന വിവരങ്ങളാണ് തന്നോട് നടി വെളിപ്പെടുത്തിയതെന്നും ഭാഗ്യലക്ഷ്മി വിശദമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തതായി ഇന്നലെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കൂടാതെ നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതിന്റെ കാക്കനാടുള്ള ഫ്‌ളാറ്റില്‍ നിന്നും ഒരാളെ പിടികൂടിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുതാരങ്ങളും ഇത് നിഷേധിച്ച് ഇന്നലെ രംഗത്തെത്തിയിരുന്നു. കൂടാതെ തങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും രണ്ടുപേരും പറഞ്ഞിരുന്നു. സിനിമാ സംഘടനകളും നിര്‍മ്മാതാക്കളുടെ സംഘടനകളും നടന്മാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്കെതിരെ ഇന്നലെ രംഗത്ത് വന്നിരുന്നു. അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും ദിലീപിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ട നടി പ്രമുഖ നടനെ ഇതില്‍ സംശയിക്കുന്നില്ലെന്ന് തന്നോട് വ്യക്തമാക്കിയതായുള്ള ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലും പുറത്ത് വരുന്നത്. അതേസമയം പള്‍സര്‍ സുനിയിലേക്ക് ഇതുവരെ കേരളാ പൊലീസ് എത്തിയിട്ടില്ല. യുവനടിക്കെതിരായ ആക്രമണം നടന്നതിനുശേഷം 24 മണിക്കൂറിനുള്ളില്‍ എല്ലാ പ്രതികളെയും പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചത്.

Top