കോട്ടയം :കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയും ഒരു വിഭാഗം ബിഷപ്പുമാരും രാഷ്ട്രീയം കളിക്കുന്നതിനെതിരെ രംഗത്ത് വന്ന ബിജെപി നേതാവ് ഷോൺ ജോർജിനെതിരെ സഭ വാക്താക്കൾ രംഗത്ത് വന്നു . പിസി ജോർജിനും ഷോൺ ജോർജിനും എതിരെ കത്തോലിക്കാ കോൺഗ്രസും രംഗത്ത് വന്നിരുന്നു . എന്നാൽ പിസി ജോര്ജും ഷോൺ ജോര്ജും നിലപാടുകൾ കടുപ്പിക്കുകയാണ് ചെയ്തത് .പി.സി. ജോർജിനും മകൻ ഷോൺ ജോർജിനും എതിരെ രൂക്ഷവിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് രംഗത്ത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി സഭാ നേതൃത്വത്തെയും വൈദികരെയും അധിക്ഷേപിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും ഭീഷണിയുടെ സ്വരം സഭയോട് വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതിനിടെ ബിഷപ്പുമാരെ ഈ ആഴ്ച കാണുമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. പറയാനുള്ളത് താൻ പറയുമെന്നും അത് അനുനയ നീക്കമല്ലെന്നും ഷോൺ ജോർജ് പറഞ്ഞു. പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആളാണെന്നും ഷോൺ ജോർജ് പ്രതികരിച്ചു. എഫ്സിആർഎ എല്ലാമതവിഭാഗങ്ങൾക്കും ഒരുപോലെ ബാധകം ആയ നിയമമാണ്. കൊണ്ടുവന്നത് കോൺഗ്രസാണെന്ന് ഷോൺ ജോർജ് പറഞ്ഞു.
പാലാ ബിഷപ്പിനെ താൻ പിതാവിനേക്കാൾ ബഹുമാനിക്കുന്നു. പരസ്യമായി നിലപാട് സ്വീകരിക്കണം. പരസ്യനിലപാട് സ്വീകരിക്കുമ്പോൾ കോൺഗ്രസ് സഭക്ക് എന്ത് ചെയ്തു എന്നതുകൂടി പരിശോധിക്കണമെന്ന് ഷോൺ ജോർജ് പറഞ്ഞു. സഭ മേലധ്യക്ഷൻമാരെ ഇനിയും കാണണം എന്നാണ് ആഗ്രഹം. ഇന്നും അതിന് ശ്രമിക്കുമെന്ന് ഷോൺ ജോർജ് പറഞ്ഞു.
സഭക്ക് വേണ്ടി പറഞ്ഞതിനാണ് പി.സി ജോർജിനെ പൂഞ്ഞാറിൽ തോൽപ്പിച്ചത്. പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആളാണെന്ന് ഷോൺ ജോർജ് പറഞ്ഞു. മാറിവരുന്ന സർക്കാരുകൾ സഭയെയും സഭാവിശ്വാസികളെയും വഞ്ചിക്കുന്നു. എല്ലാപിതാക്കന്മാരെയും ഈ ആഴ്ച കാണുമെന്ന് അദേഹം വ്യക്തമാക്കി.









