നാടിന്റെ കണ്ണീരായ മക്കള്‍ക്ക് കൈത്താങ്ങായി ബോബി ചെമ്മണ്ണൂര്‍; കുട്ടികള്‍ക്കായി വസന്തയില്‍ നിന്നും സ്ഥലം വാങ്ങി

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച ദമ്പതിമാര്‍ താമസിച്ചിരുന്ന വീടും ഭൂമിയും വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂര്‍. ഭൂവുടമയായ വസന്തയില്‍നിന്നാണ് രാജന്‍-അമ്പിളി ദമ്പതിമാരുടെ മക്കള്‍ക്കായി ബോബി ചെമ്മണ്ണൂര്‍ ഭൂമി വാങ്ങിയത്.

ഇന്ന് വൈകുന്നേരം രാജന്റെ വീട്ടില്‍ വച്ച് എഗ്രിമെന്റ് ബോബി ചെമ്മണൂര്‍ രണ്ട് കുട്ടികള്‍ക്കും കൈമാറും. കുട്ടികള്‍ക്കായി വീട് ഉടനെ പുതുക്കി പണിയാനാണ് ബോബി ചെമ്മണൂരിന്റെ തീരുമാനം. വീട് പണി കഴിയുന്നതുവരെ കുട്ടികളുടെ മുഴുവന്‍ സംരക്ഷണവും അദ്ദേഹം തന്നെ ഏറ്റെടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഞങ്ങളുടെ അമ്മയും അച്ഛനും ഉറങ്ങുന്ന ആ മണ്ണ് ഞങ്ങള്‍ക്ക് വേണം. ഇവിടെ തന്നെ ഞങ്ങള്‍ക്ക് വീട് വച്ചുതന്നാല്‍ മതി. ഈ മണ്ണ് വിട്ട് ഞങ്ങള്‍ എങ്ങോട്ടുമില്ല..’ നെയ്യാറ്റിന്‍കരയില്‍ നിന്ന് കേട്ട കണ്ണീരിന്റെ ഈ വാക്ക് കേരളത്തിന്റെ ഹൃദയത്തില്‍ പതിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് സഹായ ഹസ്തവുമായി ബോബി ചെമ്മണൂരെത്തിയത്. തര്‍ക്കമുന്നയിച്ച ആളില്‍ നിന്നും ആ ഭൂമി വാങ്ങി കുട്ടികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കൊടുത്താണ് ബോബി ചെമ്മണൂര്‍ കയ്യടി നേടുന്നത്.

തിരുവനന്തപുരം ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങളാണ് തന്നെ വിളിച്ചത്. ആ കുട്ടികള്‍ക്ക് ആ മണ്ണ് വാങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അങ്ങനെ ഞാന്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്ക് ഞാന്‍ ആ ഭൂമി വാങ്ങി.’ എന്നാണ് ബോബി ചെമ്മണൂര്‍ പറയുന്നത്. കുട്ടികളെ തൃശൂര്‍ ശോഭ സിറ്റിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് ബോബി തീരുമാനിച്ചിരിക്കുന്നത്.

Top