സിപിഎമ്മിന് തലവേദനയായി വീണ്ടുമൊരു പീഡന പരാതി; ഡി.വൈ.എഫ്.ഐ. നേതാവിനെതിരായ പരാതിയില്‍ കേസെടുത്ത് പോലീസ്

പി.കെ ശശി എംഎല്‍എക്കെതിരായ ലൈംഗീക പീഡന ആരോപണത്തില്‍ കുഴങ്ങുന്ന സിപിഎമ്മിന് ഇരുട്ടടിയായി പുതിയൊരു പരാതി ഉയരുകയാണ്. ഡിവൈഎഫ്‌ഐ നേതാവിനെതിരയാണ് പരാതി ഉയരുന്നത്. തുരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് ഡി.വൈ.എഫ്.ഐ. നേതാവ് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. ഡി.വൈ.എഫ്.ഐ. പ്രാദേശിക ആര്‍.എല്‍.ജീവലാലിനെതിരെ കാട്ടൂര്‍ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ജുലൈ ഒന്‍പതിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. മെഡിക്കല്‍ പ്രവേശനത്തിന്റെ കോച്ചിങ്ങിന് സീറ്റ് കിട്ടാന്‍ തിരുവനന്തപുരത്ത് പോയിരുന്നു. ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവ് ആര്‍.എല്‍.ജീവലാല്‍ കൂട്ട് വന്നിരുന്നു. ഇരിങ്ങാലക്കുട എം.എല്‍.എയുടെ ഹോസ്റ്റലിലായിരുന്നു താമസം. ഇതിനിടെയാണ്, സ്ത്രീത്വത്തെ അപമാനിക്കും വിധം നേതാവ്
പെരുമാറിയതെന്ന് വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു. ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തക കൂടിയായ പരാതിക്കാരി ഇക്കാര്യം പാര്‍ട്ടി കേന്ദ്രങ്ങളില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്നാണ്, പൊലീസിനെ പരാതിയുമായി സമീപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എം.എല്‍.എല്‍ ഹോസ്റ്റലില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതമല്ലെന്ന് ആരോപിച്ച് ബി.ജെ.പി. ഇരിങ്ങാലക്കുട എം.എല്‍.എയുടെ ഓഫിസിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു. കേസെടുത്ത് കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ബി.ജെ.പി. മുന്നറിയിപ്പ് നല്‍കി.
ഇന്ത്യന്‍ ശിക്ഷാ നിയമം 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് ഡി.വൈ.എഫ്.ഐ. നേതാവിന് എതിരെ കേസെടുത്തിരിക്കുന്നത്. സംഭവം നടന്നത് തിരുവനന്തപുരം എം.എല്‍.എ ഹോസ്റ്റലിലായതിനാല്‍ കേസ് അവിടേയ്ക്കു മാറ്റേണ്ടി വരുമെന്ന് പൊലീസ് സൂചിപ്പിച്ചു.

Top