എത്ര വലിയ മീനാണെങ്കിലും വലയില്‍ വീഴുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ എത്ര വലിയ മീനാണെങ്കിലും തെറ്റ് ചെയ്തെങ്കില്‍ വലയില്‍ വീഴുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.പോലീസിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ തെറ്റ് ചെയ്ത ആരും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി തന്റെ പോസ്റ്റിലൂടെ അറിയിച്ചു.കേസന്വേഷണത്തിൽ പോലീസിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത് എന്നും പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.കൊച്ചിയില്‍ ചലച്ചിത്രനടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നത്. തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. നടിയെ ആക്രമിച്ച പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയിരുന്നു. അതിനു ശേഷവും പൊലീസ് ഈ കേസിന്‍റെ പിറകെയായിരുന്നു. അവര്‍ക്ക് ധൈര്യമായി മുന്നോട്ടുപോകാം. എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്‍റെ വലയില്‍ വീഴും. ഇക്കാര്യം വനിതാ സംഘടനാ നേതാക്കളുടെ യോഗത്തില്‍ ഇന്ന് വിശദമായി സംസാരിച്ചു. – ഇതാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. നാലായിരത്തോളം പേർ ചുരുങ്ങിയ സമയം കൊണ്ട് ലൈക്ക് ചെയ്ത പോസ്റ്റ് ഇഷ്ടം പോലെ ആളുകൾ ഷെയർ ചെയ്തിട്ടുമുണ്ട്. എന്നാൽ നടി ആക്രമിക്കപ്പെട്ട ഉടനെ പിണറായി വിജയൻ പറഞ്ഞത് ഇതിന് നേരെ വിപരീതമായ കാര്യമാണ്. പൾസർ സുനി മാത്രമാണ് ആക്രമണത്തിന് പിന്നിൽ എന്നും മറ്റ് കാര്യങ്ങളെല്ലാം സുനിയുടെ സങ്കൽപങ്ങൾ മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾ മാത്രം കഴിഞ്ഞപ്പോഴേക്കും ആഭ്യന്തരമന്ത്രിക്ക് ഈ വിവരങ്ങൾ എവിടെ നിന്നും കിട്ടി എന്നായിരുന്നു
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
കൊച്ചിയില്‍ ചലച്ചിത്രനടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നത്.തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. നടിയെ ആക്രമിച്ച പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയിരുന്നു. അതിനു ശേഷവും പൊലീസ് ഈ കേസിന്റെ പിറകെയായിരുന്നു. കേസുകള്‍ അന്വേഷിക്കുന്നതിന് പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ധൈര്യമായി മുന്നോട്ടുപോകാം. എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്റെ വലയില്‍ വീഴും.ഇക്കാര്യം വനിതാ സംഘടനാ നേതാക്കളുടെ യോഗത്തില്‍ ഇന്ന് വിശദമായി സംസാരിച്ചു.

Top