മുല്ലപ്പള്ളിയെ മാറ്റാൻ ഗ്രുപ്പുകൾ !മനസുതുറക്കാതെ വേണുഗോപാൽ .എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേതാക്കളെ ഓരോരുത്തരെയായി കാണും.തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തലും നേതൃമാറ്റവും ചർച്ചയിൽ

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റാനുള്ള കരുനീക്കവുമായി കോൺഗ്രസിലെ ഗ്രുപ്പ് മാനേജർമാർ . തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയമ ഉയർത്തിക്കാട്ടിയാണിപ്പോൾ പുതിയ നീക്കം .നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാൽ മുല്ലപ്പള്ളി മുഖ്യമന്ത്രി ആകും എന്ന തിരിച്ചറിവാണ് ഫിഗറുപ്പുകളുടെ നീക്കത്തിന് പിന്നിൽ .എന്നാൽ അഴിമതി രഹിതൻ എന്ന ക്ളീൻ ഇമേജുള്ള മുള്ളംപ്പള്ളിയെ തള്ളിക്കളയാൻ കേന്ദ്ര നേതൃത്വം തയ്യാറല്ല .മുല്ലപ്പള്ളി കൽപറ്റയിൽ മത്സരിക്കാനും നീക്കം ഉണ്ട് .

മുല്ലപ്പള്ളിയെ മാറ്റി കെപിസിസി പ്രസിഡന്റ് ആകാൻ സുധാകരൻ സ്വന്തം നീക്കം നടത്തുന്നുമുണ്ട് .എന്നാൽ ഫ്ളക്സുകൾ സ്വയം വെപ്പിച്ചു സുധാകരൻ സ്വയം ചെറുതാകുന്നു എന്നാണു നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം .എത്രശ്രമിച്ചാലും സുധാകരനെ ഒരിക്കലും കേന്ദ്ര നേതൃത്വം അംഗീകരിക്കില്ല .പ്രസിഡന്റ് സ്ഥാനം ലക്‌ഷ്യം വെച്ചുകൊണ്ട് കെസി വേണുഗോപാലുമായി ചർച്ച നടത്തി അഭിപ്രായവ്യത്യാസം നീക്കിയിരുന്നു .എന്നാൽ ഒരുകാലത്ത് വേണുഗോപാൽ ഗ്രുപ്പിനെ ഏറ്ററ്വും കൂടുതൽ വേട്ടയാടിയത് സുധാകരൻ ആയതിനാൽ വേണുവിന്റെ പിന്തുണ സുധാകരനുണ്ടാകാൻ സാധ്യത കുറവാണ് .
മുല്ലപ്പള്ളിയെ നീക്കാൻ ഹൈക്കമാണ്ട് നിലവിലെ സാഹചര്യത്തിൽ തയ്യാറാവില്ല .പ്രവർത്തനങ്ങളിൽ മികവുണ്ടാകുന്നില്ല എന്ന കാഴ്ച്ചപ്പാട് ഉണ്ട് എങ്കിലും അഴിമതി രഹിതൻ എന്ന ഇമേജ് ഉള്ളതിനാൽ മുല്ലപ്പള്ളിയെ മാറ്റി മറ്റൊരു സംവിധാനം നിലവിൽ ഉണ്ടാവില്ല .അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ മുല്ലപ്പള്ളിയെ ആയിരിക്കും കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി ആയി പിന്തുണക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിൽ കേരളത്തിലെ അണികൾ അസ്വസ്ഥരാണ് .ചെന്നിത്തലയും കൂട്ടരും സംപൂർണ്ണ പരാജയം എന്ന വിലയിരുത്തൽ ആണ് ഇപ്പോൾ .അതിനാൽ തന്നെ ആണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തുന്നതും . നാളെയും മറ്റന്നാളുമായി അദ്ദേഹം നേതാക്കളെ ഓരോരുത്തരെയായി കാണും. പാര്‍ട്ടി പുനഃസംഘടനയുള്‍പ്പെടെ ചര്‍ച്ചയാകുമെന്നാണ് സൂചന.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുടെ അന്തരീക്ഷം ഉടലെടുത്തതോടെയാണ് പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് അടിയന്തരമായി ഇടപെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുളള പരസ്യമായ വാക്‌പോരും നേതാക്കള്‍ക്കെതിരെ വ്യാപകമായി പോസ്റ്ററുകളുയര്‍ന്നതും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ വ്യാപകമായ പരാതികള്‍ ഹൈക്കമാന്‍ഡിന് മുന്നിലെത്തിയതും ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നത്.

നേതൃമാറ്റമെന്ന ആവശ്യം ശക്തമാണെങ്കിലും മൂന്ന് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ സംസ്ഥാനതലത്തില്‍ വലിയ പൊളിച്ചെഴുത്ത് പ്രയാസമാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടര്‍ന്നേക്കും.

എന്നാല്‍ താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ മുല്ലപ്പള്ളിക്കെതിരെ നേതാക്കള്‍ നിലപാട് സ്വീകരിക്കുമോ എന്നത് പ്രധാനമാണ്. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനെതിരെയും വിമര്‍ശനമുര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനമുന്നയിച്ചവര്‍ താരിഖ് അന്‍വറിനോടും ഈ വിമര്‍ശനമുന്നയിക്കുമോ എന്നതും എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. പല ഡിസിസി പ്രസിഡന്റുമാര്‍ക്കെതിരെയും പ്രതിഷേധം ശക്തമാണ്. പല ജില്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് പരിഗണിക്കാനാണ് സാധ്യത.

നാള നടക്കുന്ന രാഷ്ട്രീയകാര്യസമിതിയില്‍ പങ്കെടുക്കുന്ന താരിഖ് അന്‍വര്‍, സമിതി അംഗങ്ങളുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തും. രണ്ട് ദിവസം കേരളത്തില്‍ തങ്ങുന്ന താരിഖ് അന്‍വര്‍ എംഎല്‍എമാര്‍, എംപിമാര്‍, കെപിസിസി ഭാരവാഹികള്‍ എന്നിവര്‍ ഒരോരുത്തരുമായും ചര്‍ച്ച നടത്തും. എല്ലാവരെയും വിശദമായി കേട്ടശേഷമാകും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Top