ചാണകവും ഗോമൂത്രവും വിപണിയിലെത്തിക്കാന്‍ ആര്‍എസ്എസ്; സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പശു ആരാധകര്‍ക്ക് ഇനി കാമധേനു

പശുവിനെ ആരാധിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വിപണിയിലെത്തും. കാമധേനു എന്ന പേരില്‍ മരുന്നും സൗന്ദര്യവര്‍ധക വസ്തുക്കളും വസ്ത്രവുമൊക്കെ വില്‍പ്പനക്കു വെക്കുകയാണ് ആര്‍എസ്എസിന്റെ പദ്ധതി

കാന്‍സറിനും പ്രമേഹത്തിനുമൊക്കെ ‘ഉത്തമ’മായ മരുന്നുകള്‍ക്ക് പുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌റ്റൈലിലുള്ള കുര്‍ത്തയും യോഗി സ്‌റ്റൈല്‍ വസ്ത്രവുമൊക്കെ ആര്‍എസ്എസിന്റെ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കന്നുകാലി അറവ് നിരോധത്തിന്റെ പേരില്‍ രാജ്യം മുഴുവന്‍ ഗോവധ നിരോധം പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്ത്രം മെനയുന്നതിനിടെയാണ് പശുവിന്റെ മൂത്രവും ചാണകവുമൊക്കെ ഓണ്‍ലൈനിലൂടെ വില്‍പ്പനക്ക് എത്തുന്നത്. മഥുരയിലെ ആര്‍എസ്എസ് കേന്ദ്രമായ ഫറായില്‍ ദീന്‍ ദയാല്‍ ധമിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ലാബ് വഴിയാണ് ഈ ഉത്പന്നങ്ങളുടെ ഉത്പാദനവും തുടര്‍ന്ന് വില്‍പ്പനക്ക് ഒരുങ്ങുന്നതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗോമൂത്രം അടങ്ങിയ കാന്‍സറിനുള്ള മരുന്നും ഫേസ് പാക്കും സോപ്പുമൊക്കെയാണ് കാമധേനുവിന്റെ ബ്രാന്‍ഡില്‍ വില്‍പ്പനക്കുണ്ടാകുകയെന്ന് ദീന്‍ ദയാല്‍ ധം ഡെപ്യൂട്ടി സെക്രട്ടറി മനീഷ് ഗുപ്!ത പറഞ്ഞു. ഇതുകൂടാതെ ഗോമൂത്രം അടങ്ങിയ കണ്ണിലൊഴിക്കാനുള്ള തുള്ളിമരുന്ന്, ഷാംപൂ, എണ്ണ, ടൂത്ത് പേസ്റ്റ് തുടങ്ങിയ ഉത്പന്നങ്ങളും വില്‍പ്പനക്കുണ്ടാകും. ഗോമൂത്രം ചേരുവയാകുന്ന ഐഡ്രോപ്പ് കണ്ണിലൊഴിച്ചാല്‍ കാഴ്ച ശക്തി കൂടുമെന്നും ഗുപ്ത അവകാശപ്പെടുന്നു. ഗോമൂത്രം കൂടാതെ സോപ്പും ഫേസ്!പാക്കുമൊക്കെയുണ്ടാക്കാന്‍ ചാണകവും ചേരുവയാക്കുന്നുണ്ട്. ഈ ഉത്പന്നങ്ങളൊക്കെ വില്‍ക്കാനുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിന്റെ പണിപ്പുരയിലാണിപ്പോള്‍ ആര്‍എസ്എസ്.

Top