ഉപദേശികള്‍ വരുത്തിവച്ച വിനയാണ് സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് പന്ന്യന്‍ രവീന്ദ്രന്‍

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി സിപിഐ രംഗത്തെത്തി. സുപ്രീംകോടതി വിധി സര്‍ക്കാരിന് ഒരു പാഠമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ഉപദേശികള്‍ വരുത്തിവച്ച വിനയാണ് സര്‍ക്കാരിനേറ്റ തിരിച്ചടി. മുഖ്യമന്ത്രിയുടെ ഉപദേശകര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. ഇതിന്റെ ദോഷം സര്‍ക്കാരിനാണ്. കോടതിച്ചെലവും വക്കീല്‍ഫീസും ഉപദേശികളില്‍ നിന്ന് ഈടാക്കണമെന്നും പന്ന്യന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കോടതിവിധി തിരിച്ചടിയല്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി. ഇത്തരം കേസുകളില്‍ കോടതികളില്‍ പോകുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. സര്‍ക്കാരിന് നിയമപരമായി അതിനുള്ള അവകാശമുണ്ട്.

റിവ്യു പെറ്റീഷന്‍ നല്‍കിയ നടപടി സ്വാഭാവികം മാത്രമാണെ്. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. കോടതിയലക്ഷ്യം നിലനില്‍ക്കില്ല. നിര്‍ദ്ദേശം നടപ്പാക്കും. ഭാവിനടപടികള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top