കൊച്ചിയിലെ മയക്ക്മരുന്ന് വേട്ട: അന്വേഷണം ന്യൂജന്‍ സിനിമാക്കാരിലേയക്ക്; പങ്കുപറ്റാൻ നടിമാരും; പുറകില്‍ അന്താരാഷ്ട്ര ശൃംഘല

കൊച്ചി: നഗരത്തില്‍ കഴിഞ്ഞ ദിവസം കോടിക്കണക്കിന് രൂപ വിലവരുന്ന കൊക്കൈന്‍ പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയിലെ പ്രമുഖമായ ഒരു ഹോട്ടലില്‍ വെച്ചാണ് കൊക്കൈന്‍ കൈമാറാന്‍ നിശ്ചയിച്ചിരുന്നതെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി. അറസ്റ്റിലായ ഫിലിപ്പൈന്‍സ് യുവതി ജൊഹാനയ്ക്ക് ഹോട്ടലില്‍ ഓണ്‍ലൈന്‍ വഴി മുറി ബുക്ക് ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. കൊക്കൈന്‍ കടത്തിന് പിന്നില്‍ അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയാണെന്നാണ് സൂചന.

25 കോടി രൂപയുടെ മയക്കുമരുന്നുമായി വന്ന ഫിലിപ്പീന്‍സ് യുവതിയെ നിയന്ത്രിച്ചിരുന്നത് ബ്രസീലിലെ സാവോ പോളിയിലിരുന്ന്. യുവതി പിടിയിലായതോടെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരിലേക്ക് പൊലീസ് അന്വേഷണം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുയര്‍ന്ന വമ്പന്‍ സ്രാവുകളുമായി ബന്ധപ്പെട്ട ഒരു പേരുകാരനിലേക്കാണ് അന്വേഷണം നീളുന്നത്. സിനിമാ മേഖലയുമായി ഏറെ അടുപ്പമുള്ള ഇയാള്‍ ചില ന്യൂജെന്‍ സിനിമകള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തും കേന്ദ്രത്തിലും പിടിപാടുള്ള ഉന്നതനാണ് ഇയാള്‍. അതുകൊണ്ട് തന്നെ കരുതലോടെയാണ് നീക്കങ്ങള്‍. കൊച്ചിയിലെ ഡിജെ പാര്‍ട്ടികളുടെ മുഖ്യ ആസൂത്രകനാണ് ഇയാള്‍. പള്‍സര്‍ സുനിയുമായും ഈ നിര്‍മ്മാതാവിന് ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നേരത്തെ സിനിമാ ലോകത്ത് ചര്‍ച്ചയായ കൊക്കൈന്‍ കേസിലും ഈ വമ്പന്‍ സ്രാവിന്റെ കൈകളുണ്ടെന്ന ആരോപണം ശക്തമാണ്. കൊച്ചയിലെ മയക്കുമരുന്ന് മാഫിയയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങളാണ് യുവതിയുടെ അറസ്റ്റിലൂടെ വ്യക്തമാകുന്നത്.

നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് യുവതിയെ പിടികൂടിയത്. ബ്രസീലിലെ സാവോപോളോയില്‍ നിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് കൊച്ചിയിലെ പ്രമുഖ ഹോട്ടലിലേക്ക് വേണ്ടിയാണ് കടത്തിയതെന്ന് യുവതി പറഞ്ഞു. കൊച്ചിയിലെ ഹോട്ടലില്‍ ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്ത ശേഷമാണ് യുവതി എത്തിയത്. വാട്‌സ്ആപ്പ് വഴി ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് യുവതി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കേരളത്തിലെ ഇടനിലക്കാരെ അറിയില്ലെന്നാണ് യുവതി പറയുന്നത്. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

നഗരത്തിലെ മയക്കുമരുന്ന മാഫിയയേയും അവരുമായി ബന്ധമുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഇതിനായി കഴിഞ്ഞ ദിവസം പിടിയിലായ യുവതിയേയും വിശദമായി ചോദ്യം ചെയ്യും. പൊലീസ് സംശയിക്കുന്നവരുടെ മൊബൈല്‍, ഇമെയില്‍ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. പുതുവത്സരാഘോഷത്തിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം മയക്കുമരുന്ന് എത്തിച്ചത്. എന്നാല്‍ ഇത്തരം അവസരങ്ങള്‍ക്ക് പുറമെ കൊച്ചിയില്‍ അടിക്കടി മയക്കുമരുന്ന് പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

സിനിമാ രംഗത്തെ പലര്‍ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ട്. പ്രമുഖ നടിമാരും ഈ റാക്കറ്റിന്റെ ഭാഗമാണ്. മയക്കുമരുന്ന് ഉപയോഗത്തില്‍ നടിമാരും പിന്നിലല്ലെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും അടക്കം സിനിമാ മേഖലയിലെ പല പ്രമുഖരും റാക്കറ്റിന്റെ ഭാഗമാണ്. ചില യുവ താരങ്ങളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. ഇതിനായി മാത്രം നഗരത്തില്‍ ഫ്‌ളാറ്റ് വാങ്ങിയിട്ടുള്ള യുവതാരങ്ങളുണ്ട്. ഇവിടെ റെയ്ഡ് നടത്തി പലരേയും പൊലീസ് പിടികൂടിയിട്ടുണ്ട്.

ഇതിന് പിന്നിലാരെന്നും എല്ലാവര്‍ക്കും അറിയാം. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സിനിമാ മാഫിയാക്കാരനെ അറസ്റ്റ് ചെയ്യാനോ നടപടിയെടുക്കാനോ പൊലീസിന് കഴിയുന്നുമില്ല. അതിനിടെയാണ് യുവതിയെ കൊക്കൈനുമായി പിടികൂടുന്നത്.

Top