സംവിധായകന്‍ രജ്ഞിത്തിന് ഡിവൈഎഫ് ഐയില്‍ എന്ത് കാര്യം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എം സ്വരാജ്

തിരൂര്‍: ഡിവൈഎഫ് ഐ സമ്മേളനത്തിന് സംവിധായകന്‍ രജ്ഞിത്തിനെ ക്ഷണിച്ചതിനെ ചൊല്ലിയുള്ള വിവാദത്തില്‍ മറുപടിയുമായ സംസ്ഥാന സെക്രട്ടറി എം സ്വരാജ്.

രഞ്ജിത്തിനെ ക്ഷണിച്ചത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്. നേരത്തെയും ഡി.വൈ.എഫ്.ഐ ഇതുപോലുള്ള ആളുകളെ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങള്‍ക്ക് എതിരായ നിലപാടുകള്‍ പറയുന്നവരെക്കൂടി അംഗീകരിക്കുക എന്നതാണ് സംഘടനയുടെ രീതി. അതിന്റെ ഭാഗമായാണ് രഞ്ജിത്തിനെ ഉദ്ഘാടനകനായി കൊണ്ടുവന്നതെന്നും സ്വരാജ് വ്യക്തമാക്കി. രഞ്ജിത്ത് വെറും സിനിമാ സംവിധായകന്‍ മാത്രമല്ല. നടനും കൂടിയാണ്. ഒ.എന്‍.വി കുറുപ്പ്, സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയവരെല്ലാം നേരത്തെ ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ ഉദ്ഘാടകരായി എത്തിയിട്ടുണ്ട്.

മലയാളത്തിലെ സവര്‍ണ സിനിമകളുടെ ആചാര്യന്മാരില്‍ പ്രധാനിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകന്‍ രഞ്ജിത്തിനെ ഡി.വൈ.എഫ്.ഐയുടെ പരിപാടിയില്‍ ക്ഷണിച്ചത് വിവാദമായിരുന്നു. വലതുപക്ഷബോധത്തിന് കൂറേകൂടി ആഴത്തില്‍ വേരോട്ടമുണ്ടാക്കുന്ന ഫ്യൂഡല്‍ മാടമ്പിത്തരം ഹീറോയിസമാക്കി അവതരിപ്പിക്കുന്ന രഞ്ജിത്തിനെ പോലുള്ള സംവിധായകനെ ഡി.വൈ.എഫ്.ഐ ക്ഷണിച്ചുവരുത്തിയത് തെറ്റാണെന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞിരുന്നത്.

Top