ഡിവൈഎഫ്‌ഐയെ പുകഴ്ത്തി കെ സുധാകരന്‍.കൊവിഡ് കാലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് നിശ്ചലരായിയെന്നും സുധാകരൻ

കണ്ണൂര്‍: ൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന കെ സുധാകരൻ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനങ്ങലെ പ്രകീർത്തിച്ച് രംഗത്ത് .സംസ്ഥാനത്ത് കൊവിഡ് ഭീതി ഉയര്‍ന്ന സമയത്ത് ജനങ്ങളിലേക്ക് ഇറങ്ങിപ്രവര്‍ത്തിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് എംപി കെ സുധാകരന്‍. കൊവിഡ് കാലത്തെ ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് നിശ്ചലരായിപ്പോയി. കോണ്‍ഗ്രസ് ജനങ്ങളില്‍നിന്ന് അകന്നുപോയെന്നും സുധാകരന്‍ സ്വയം വിമര്‍ശനം നടത്തി. ഇരിക്കൂറില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

കോണ്‍ഗ്രസിന് പലതും ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍രക്കാരിന്റെ പോരായ്മകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ നമുക്ക് കഴിഞ്ഞില്ല. മാധ്യമങ്ങളിലൂടെ സ്വര്‍ണക്കടത്ത് പോലെയുള്ള കാര്യങ്ങളില്‍ അറിയുന്നത് 40 ശതമാനത്തോളം ആളുകള്‍ മാത്രമാണ്. ബാക്കിയുള്ളവരിലേക്ക് നമ്മളാണ് എത്തിക്കേണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് കാരണം കോണ്‍ഗ്രസിന് അതിന് സാധിച്ചില്ലെന്നും എന്നാല്‍ സിപിഐഎം ഇത് തന്ത്രപൂര്‍വ്വം നടപ്പിലാക്കിയെന്നും സുധാകരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘കൊവിഡിന്റെ സമയത്ത് സിപിഐഎം ഒരുപാട് വളണ്ടിയര്‍മാരെയുണ്ടാക്കി അവരിലൂടെ കിറ്റും മരുന്നും പെന്‍ഷനും വിതരണം ചെയ്തു. വളരെ പ്ലാന്‍ ചെയ്ത ഈ പ്രവര്‍ത്തനത്തിന് മുന്നില്‍ നമ്മള്‍ നിശ്ചലരായി. ജനങ്ങളില്‍നിന്നും അകന്നുപോയി. ഡിവൈഎഫ്‌ഐയുടെ കുട്ടികള്‍ക്ക് മാത്രമാണ് വളണ്ടിയര്‍ കാര്‍ഡ് നല്‍കിയത്. അവരുടെ കുട്ടികള്‍ വീടുകളില്‍ ചാടിക്കയറി വര്‍ത്താനം പറഞ്ഞു’, സുധാകരന്‍ പറയുന്നതിങ്ങനെ.

എനിക്കാര്, എന്റെ മക്കള്‍ക്കും കുടുംബത്തിനുമാര്, അസുഖം വന്നാല്‍ ആര് സഹായിക്കും എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നവരുമായി ചേര്‍ന്നതാണ് തന്റെ രാഷ്ട്രീയമെന്ന് വിശ്വസിക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇത്തരം ഘട്ടങ്ങളില്‍ അവരെ സംരക്ഷിക്കുന്നു, ശ്രദ്ധിക്കുന്നു എന്ന് വരുത്താനുള്ള പ്രവര്‍ത്തനം കൂടി അനിവാര്യമാണ്. അതുകൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും സുധാകരന്‍ കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

ഒരു സംസ്ഥാനത്തെയും മുഖ്യമന്ത്രിമാര്‍ ചെയ്യാത്ത കൊള്ളക്കാരന്റെ റോളില്‍ ഭരണം നടത്തിയ ആളാണ് പിണറായി വിജയന്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിണറായി വിജയന്‍ കല്‍ത്തുറങ്കിലേക്ക് പോകുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയന്‍ അന്തസും ആഭിജാത്യവുമില്ലാത്ത മുഖ്യമന്ത്രിയാണെന്നും സുധാകരന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ അറിയില്ലായെന്ന് പറഞ്ഞത് ജനം അറിയാന്‍ പാടില്ലാത്ത ബന്ധം ഉള്ളത് കൊണ്ടാണെന്നും സുധാകരന്‍ ആരോപിച്ചു. ഇത്രയും പരിചയമുള്ള ഒരു വനിതയെ എനിക്ക് അറിയില്ലായെന്ന് എന്തിന് പറഞ്ഞുവെന്നും സുധാകരന്‍ ചോദിച്ചു.

Top