ഭാര്യയെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി!കുടുംബനാഥനും ജീവനൊടുക്കി.

കോഴിക്കോട് :നിലമ്പൂര്‍ ഞെട്ടിക്കുളത്ത് രഹനയും മൂന്നുമക്കളും മരിച്ചതിനു പിന്നാലെ കുടുംബനാഥനും ജീവനൊടുക്കി. രഹ്നയുടെ ഭര്‍ത്താവ് വിനീഷിനെ (36) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിനീഷിന്റെ ഭാര്യ രഹ്ന (34), മക്കളായ ആദിത്യൻ (13), അര്‍ജുൻ (10), അനന്തു (7) എന്നിവരെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രഹ്നയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

വിനേഷ് ശ്രീധരനെ ആണ് റബർ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. അത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.തുടിമുട്ടിയിൽ വീടിന് പിന്നിൽ ഉള്ള റബർ എസ്റ്റേറ്റിലാണ് വിനേഷ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി മുതൽ വിനേഷിനെ കാണാനില്ലായിരുന്നു. മൊബൈൽ ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യ രഹ്നയും മക്കളായ ആദിത്യൻ, അനന്തു, അർജുനെയും ഞായറാഴ്ച ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. കുടുംബ പ്രശ്നങ്ങൾ ആണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഇതിന് പിന്നാലെ വിനേഷിനെതിരെ ആരോപണവുമായി രഹ്നയുടെ അച്ഛൻ രാജൻ കുട്ടിയും രംഗത്ത് വന്നിരുന്നു.

മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും വിനേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും രഹ്നയുടെ അച്ഛൻ രാജൻ കുട്ടി ആരോപിച്ചിരുന്നു. ഇതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ആണ് ഇപ്പോൾ വിനേഷും ജീവനൊടുക്കിയത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Top