സിറിയയുടെ ദുരന്തം തുറന്നു പറയുന്ന മുഖം വൈറല്‍; പരിക്കേറ്റ മുഖവുമായി ആംബുലന്‍സില്‍ ഇരിക്കുന്ന അഞ്ച് വയസുകാരന്‍

asaasa

ഡമാസ്‌കസ്: ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന നിരവധി മുഖങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പ്രചരിക്കാറുണ്ട്. ഇത്തവണ സിറിയയില്‍ നടന്ന സ്‌ഫോടനം തുറന്ന് കാണിക്കുന്ന ഒട്ടേറെ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. മനസ് നോവിക്കുന്ന ഒരു ഫോട്ടോ ഇതിനിടയില്‍ വൈറലായി. ഒരു അഞ്ച് വസുകാരന്റെ ഫോട്ടോവാണ് വൈറലായത്.

സ്ഫോടനത്തില്‍ തകര്‍ന്ന മുഖവുമായി കരയാതെ ഒറ്റയ്ക്ക് ആംബുലന്‍സില്‍ ഇരിക്കുന്ന ഒംറാന്‍ ഡാക്നീഷ് അഞ്ച് വയസുകാരന്റെ ചിത്രമാണിത്. തന്റെ രാജ്യത്ത് നിലനില്‍ക്കുന്ന നരകസമാനമായ അവസ്ഥയാണ് അവന്‍ ഇതിലൂടെ നിശ്ശബ്ദം ലോകത്തെ അറിയിച്ച് കൊണ്ടിരിക്കുന്നത്.തന്റെ ഹോം ടൗണായ ആലെപ്പോയില്‍ നടന്ന ഒരു വ്യോമാക്രമണത്തെ തുടര്‍ന്നാണീ കുട്ടിക്ക് പരുക്കേറ്റിരിക്കുന്നത്. കുട്ടിയുടെ അച്ഛനമ്മമാരെക്കുറിച്ചോ മറ്റുള്ള കാര്യങ്ങളോ വെളിവായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

salala

അമ്മയുടെ മടിത്തട്ടിലെന്ന പോലെ കുഞ്ഞുടുപ്പും ഷൂസുമണിഞ്ഞ് തുര്‍ക്കി തീരത്ത് ചേതനയറ്റ് കിടന്ന അയ്ലന്‍ കുര്‍ദിയെന്ന മുന്ന് വയസുകാരനായ സിറിയന്‍ ബാലന്റെ ചിത്രം കുറച്ചൊന്നുമായിരന്നില്ല കഴിഞ്ഞവര്‍ഷം ലോക മനസാക്ഷിയെ പിടിച്ച് കുലുക്കിയിരുന്നത്. വെറും ചിത്രത്തിനുപ്പുറം സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നങ്ങളുടെ നിസ്സഹായത കൂടിയായിരുന്നു യഥാര്‍ത്ഥത്തില്‍ അന്ന് അയ്ലന്‍ കുര്‍ദി ലോകത്തോട് പറഞ്ഞത്. എന്നാല്‍ ഒരു അയ്ലന്‍ കുര്‍ദി മാത്രമല്ല പുറം ലോകം അറിയാത്ത സിറിയയിലെ എത്രയോ കുഞ്ഞുങ്ങള്‍ ഇന്നും എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ കഷ്ടപ്പെടുകയാണ്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് പ്രക്ഷോഭക്കാര്‍ തകര്‍ത്ത കെട്ടിടത്തില്‍ നിന്നും അധികൃതര്‍ രക്ഷപ്പെടുത്തിയ ഒംറാന്‍ എന്ന അഞ്ച് വയസുകാരനായ സിറിയന്‍ ബാലന്റെ ചിത്രം.

സ്ഫോടനത്തില്‍ തകര്‍ന്ന വീട്ടില്‍ നിന്നും വീട്ടില്‍ നിന്നും ഈ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. കെട്ടിടഅവശിഷ്ടങ്ങളുടെ പൊടി കുട്ടിയുടെ ശരീരത്തില്‍ പറ്റിപ്പിടിച്ച് കിടക്കുന്നുണ്ട്.. ഇതിന് പുറമെ മുറിപ്പാടുകളും മുഖത്തിന്റെ ഒരു ഭാഗത്ത് രക്തം കട്ടപിടിച്ചിരിക്കുന്നതും കാണാം. തന്റെ നെററിയിലെ പൊടി അവന്‍ കൈകൊണ്ട് തുടച്ച് കളയുന്നത് വീഡിയോയില്‍ കാണാം. ചില ഭാഗങ്ങളില്‍ നിന്നും രക്തം ഒലിക്കുന്നുമുണ്ട്. കൈകള്‍ തന്റെ മടിയില്‍ വച്ചാണ് ബാലന്റെ ഇരുപ്പ്. എന്നാല്‍ ഇത്രയൊക്കെ സഹിച്ചിട്ടും കുട്ടി കരയുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മറ്റ് മൂന്ന് കുട്ടികളെയും കൊണ്ട് വന്ന് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിക്കുന്നത് വരെ അവന്‍ ക്ഷമയോടെ കാത്തിരിക്കുകയാണ്.

സിറിയന്‍ സിവില്‍ ഡിഫെന്‍സസ് ഗ്രൂപ്പില്‍ നിന്നുള്ള വളണ്ടിയര്‍മാരായ വൈറ്റ് ഹെല്‍മറ്റ്സാണ് മറ്റ് മൂന്ന് കുട്ടികള്‍ക്കൊപ്പം ഒംറാനെയും രക്ഷിച്ചിരിക്കുന്നത്. ഇവരെ പിന്നീട് എം10 ഹോസ്പിറ്റിലെത്തിക്കുകയായിരുന്നു. ഒംറാനെ ഇനിയും ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. കുട്ടിയുടെ അച്ഛനമ്മമാരെവിടെയാണെന്ന് ഡോക്ടര്‍മാര്‍ക്ക് ഇനിയും അറിയാനായിട്ടില്ല. ഓണ്‍ലൈനില്‍ ഒംറാന്റെ ദയനീയമായ ചിത്രം കണ്ട് നിരവധി പേരാണ് സഹതാപവും ഞെട്ടലും അരിശവും രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുള്ളത്. ബുധാനാഴ്ച രാത്രിയാണ് ഒംറാന്‍ ദഖ്നീഷും കുടംബവും താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് പ്രതിഷേധക്കാര്‍ അക്രമം അഴിച്ച് വിട്ടത്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി സര്‍ക്കാരും വിമതരും തമ്മില്‍ ആലപ്പോയില്‍ സംഘര്‍ഷം തുടര്‍ന്ന് വരികയാണ്. പക്ഷെ ഇതിനിടിയല്‍ പെട്ട് പോകുന്ന അയ്ലന്‍ കുര്‍ദിയെയും, ഒമ്റാന്‍ ദഖ്നീഷിനെയും പോലുള്ളവര്‍ എന്താണ് സംഭവിക്കുന്നതെന്ന് പോലുമറിയാതെ പിഴിതെറിഞ്ഞ് പോവുന്നു.

Top