സോണിയ കുടുംബം സ്റ്റിയറിംഗ് കമ്മറ്റിയിൽ പങ്കെടുത്തില്ല! പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പില്ല, നാമനിര്‍ദ്ദേശ രീതി തുടരും.തരൂരിനെ വെട്ടാൻ നീക്കം.പ്ലീനറി സമ്മേളനം ബഹിഷ്കരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

റായ്പൂര്‍: രാഹുല്‍ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയും ഇന്ന് നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തില്ല.കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പില്ല, നാമനിര്‍ദ്ദേശ രീതി തുടരാൻ ധാരണയായി. പ്ലീനറി സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്റ്റിയറിംഗ് കമ്മറ്റിയാണ് നിര്‍ണായക തീരുമാനമെടുത്തത്. യോഗം തുടങ്ങിയപ്പോള്‍ തന്നെ പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം അംഗങ്ങളും തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് സ്വീകരിച്ചു. അദ്ധ്യക്ഷനെ നിശ്ചയിച്ചത് തെരഞ്ഞെടുപ്പിലൂടെയാണ്.

പാര്‍ട്ടിയില്‍ ജനാധിപത്യ പ്രക്രിയ ഉണ്ടെന്ന സന്ദേശം അതിലൂടെ നല്‍കാനായി. എന്നാല്‍, ലോക്സഭ തെരഞഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പുകളും വരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു മത്സരം പാര്‍ട്ടിയില്‍ നടക്കുന്നത് പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കുമെന്ന് ഭൂരിഭാഗം അംഗങ്ങളും വിലയിരുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി ചിദംബരം, അജയ് മാക്കന്‍ തുടങ്ങിയ നേതാക്കള്‍ തെരഞ്ഞടുപ്പ് നടക്കണമെന്ന നിലപാട് സ്വീകരിച്ചു. ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രഖ്യാപിക്കുകയായിരുന്നു.

പ്രവർത്തക സമിതിയെ നാമനിർദ്ദേശം ചെയ്യാനുള്ളത് ഐകകണ്Oമായ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.ആരും എതിരഭിപ്രായം ഉന്നയിച്ചില്ല.പുതിയ സമിതിയെ അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യും.എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതാകും പ്രവർത്തക സമിതി. തുല്യപ്രാധാന്യം എല്ലാ വിഭാഗങ്ങൾക്കും നൽകും. പാർട്ടി പുന:സംഘടനയിലൂടെ പുതിയൊരു സന്ദേശം കോൺഗ്രസ് മുൻപോട്ട് വയ്ക്കുകയാണ്. നാളെ ഖർഗെയും, മറ്റന്നാൾ രാഹുലും പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്ലീനറി സമ്മേളനം ബഹിഷ്കരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍.പങ്കെടുക്കില്ലെന്ന് അറിയിച്ച് എഐസിസി അദ്ധ്യക്ഷന് മുല്ലപ്പള്ളി കത്തയച്ചു. കൂടിയാലോചനകള്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് മുല്ലപ്പള്ളി പ്ലീനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.കെപിസിസി അദ്ധ്യക്ഷ പദം ഒഴിഞ്ഞതിനു ശേഷം കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് സജീവമാണെങ്കിലും സംസ്ഥാനതല പരിപാടികളില്‍ മുല്ലപ്പള്ളി പങ്കെടുക്കാറില്ല.

കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനങ്ങള്‍ എടുക്കുന്ന നേതൃത്വത്തിന്റെ നിലപാടിലുള്ള പ്രതിഷേധമാണ് ബഹിഷ്‌കരണത്തിലൂടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രകടിപ്പിച്ചത്. കെപിസിസി നേതൃത്വം പൂര്‍ണ്ണമായും തന്നെ അവഗണിക്കുന്നുവെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രധാന പരാതി.

Top