സ്വാമി പണം തട്ടിയെടുത്തത്ത് വയനാട് ഭൂമി വാങ്ങാനെന്ന പേരില്‍; സ്വാമി നടത്തിയ കോടികളുടെ ഇടപാടുകള്‍ പോലീസ് അന്വേഷിക്കുന്നു

തിരുവനന്തപുരം: ഭൂമി വാഗ്ാദനം നല്‍കിയാണ് തിരുവനന്തപുരത്തെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ലക്ഷകണക്കിന് രൂപ സ്വാമി അടിച്ചുമാറ്റിയതെന്ന് പോലീസിന് വിവരം ലഭിച്ചു.

വയനാട്ടില്‍ തുച്ഛമായ വിലയ്ക്ക് ഏക്കറുകണക്കിന് വസ്തുക്കള്‍ വാങ്ങി നല്‍കാമെന്ന് മോഹിപ്പിച്ച ഇയാള്‍ ഇതിന് അഡ്വാന്‍സ് നല്‍കാനെന്ന പേരിലാണ് ഇയാള്‍ പണം വാങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത്തരത്തില്‍ പത്തുലക്ഷം രൂപയാണ് സ്വാമി കൈപ്പറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടയ്ക്ക് പെണ്‍കുട്ടിയുടെ സുഹൃത്തില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാജേഷെന്ന ഇടനിലക്കാരനും സ്വാമിയുടെ വസ്തു ഇടപാടില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇയാളെപ്പറ്റിയും പൊലീസ് അന്വേഷിച്ചുവരികയാണ്.

വയനാട്ടില്‍ കൃഷിക്ക് അനുയോജ്യമായ സ്ഥലത്തിനാണ് അഡ്വാന്‍സ് നല്‍കിയതെന്നാണ് സ്വാമി പെണ്‍കുട്ടിയുടെ കുടുംബത്തോട് പറഞ്ഞിരിക്കുന്നത്. സ്വാമിയെ അത്രയ്ക്ക് വിശ്വാസമായതിനാല്‍ ഈ സ്ഥലം കാണാന്‍ പോലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല. അതേസമയം വീട്ടുകാരില്‍ നിന്ന് വാങ്ങിയ പണം വസ്തുവാങ്ങാനായി ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യം സ്വാമിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലെ വ്യക്തമാകൂ.

ഭൂമി വാങ്ങാനുള്ള ബാക്കി പണത്തെ സംബന്ധിച്ച് സംസാരിക്കാനായാണ് സംഭവദിവസം ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതെന്നും സൂചനയുണ്ട്. ബിക്കാനീര്‍ കൊച്ചുവേളി എക്‌സ്പ്രസില്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തിയ സ്വാമിയെ പെണ്‍കുട്ടിയുടെ സഹോദരനാണ് ബൈക്കില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെത്തിയാല്‍ സ്വാമിക്കായി അനുവദിച്ചിട്ടുള്ള മുറിയിലും പൂജാമുറിയിലുമാണ് സ്വാമിയുടെ വാസം.

തിരുവനന്തപുരത്തെത്തിയാല്‍ തന്നെ കാണാനെത്തുന്നവരുമായി മുറിയില്‍ കൂടിക്കാഴ്ച നടത്തുന്ന സ്വാമി പിന്നീട് അധിക സമയവും പൂജാമുറിയില്‍ പൂജയും ധ്യാനവുമായാണ് കഴിയുക.
ഇതിനിടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സ്വാമിയെ ഇന്നലെ പ്ലാസ്റ്റിക്ക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചു. ശസ്ത്രക്രിയ നടന്ന ഭാഗത്ത് തനിക്ക് മരവിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ മാറ്റമുണ്ടെന്നും സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞു. ഉറങ്ങി കിടന്നപ്പോള്‍ പെണ്‍കുട്ടി തന്റെ ജനനേന്ദ്രിയം മുറിച്ചതാണെന്നാണ് സ്വമി ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ സ്വയം മുറിച്ചതാണെന്നായിരുന്നു നേരത്തെ സ്വാമി പൊലീസിനോട് പറഞ്ഞിരുന്നത്.

സ്വാമിയുടെ ജനനേന്ദ്രിയത്തിലൂടെയുള്ള രക്തയോട്ടം രണ്ട് ദിവസം കൂടി നിരീക്ഷിക്കേണ്ടതുണ്ടെന്നും, സ്വാമി ആരോഗ്യവാനാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സ്വാമി ആരോഗ്യ നില വീണ്ടെടുക്കുന്ന മുറയ്ക്ക് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശംഖുംമുഖം അസി.കമ്മിഷണര്‍ അജിത് കുമാര്‍ അറിയിച്ചു.
നന്ദാവനം എ. ആര്‍ ക്യാമ്പിന് മുന്നില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചായക്കട നടത്തിയിരുന്ന ഹരി സ്വാമിയായി വേഷപ്രച്ഛന്നനായി മാറിയശേഷമുണ്ടായ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Top