സ്വര്‍ണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഐസ് ബന്ധമുള്ള സംഘടനകളും.നോട്ടപ്പുള്ളിയായി മലബാറിലെ ജൂവലറി ഗ്രുപ്പും !ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ട് എത്തുന്നത് സ്വര്‍ണത്തിന്റെ രൂപത്തില്‍.

കൊച്ചി:നയതന്ത്ര സ്വര്‍ണക്കടത്തിനു പിന്നില്‍ ഭീകരബന്ധവുമെന്ന് സൂചന. വിദേശത്ത് ഷോപ്പുകൾ ഉള്ള മുൻപേ ഒരുപാട് ആരോപണങ്ങൾ ഉള്ള മലബാറിലെ ജൂവലറി ഗ്രുപ്പും സ്വർണക്കടത്തിൽ സംശയത്തതിന്റെ നിഴലിൽ ആണ് .സ്വപ്‌നയും സംഘവും സ്വർണ്ണം കടത്തിയത് കേരളത്തിലെ അറിയപ്പെടുന്ന ദക്ഷിണേന്ത്യയിൽ മുഴുവൻ വേരുകളുള്ള ജുവലറി ഗ്രൂപ്പിനു വേണ്ടിയെന്നു റിപ്പോർട്ട്. കേരളത്തിലും വിദേശത്തും നിരവധി ശാഖകളുള്ള, കഴിഞ്ഞ പതിഞ്ചു വർഷത്തിനിടെ പടർന്നു പന്തലിച്ച തീവ്രവാദ ബന്ധം സംശയിക്കുന്ന ജുവലറി ഗ്രൂപ്പിനു വേണ്ടിയാണ് സ്വപ്‌നയും സംഘവും സ്വർണ്ണം കടത്തിയതെന്ന സൂചനകളും പുറത്ത് വരുന്നുണ്ട് .

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎഇ വഴി എത്തിക്കുന്ന സ്വര്‍ണത്തിനു പിന്നില്‍ ഐ.എസ് ബന്ധമുള്ള സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. സ്വര്‍ണത്തിന്റെ ഉറവിടമറിയാന്‍ എന്‍.ഐ.എ െവെകാതെ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെടും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പ്രതി സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. നയതന്ത്രബാഗിലേക്ക് സ്വര്‍ണം മാറ്റിയ വ്യക്തിയെപ്പെറ്റിയും അറിയേണ്ടതുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹവാലാ ഇടപാടുകള്‍ ബുദ്ധിമുട്ടായ സാഹചര്യത്തില്‍ ഭീകരസംഘടനകള്‍ ഇതിനു സമാന്തരമായി ‘മെറ്റല്‍ കറന്‍സി’ എന്ന നിലയിലാണ് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്നതെന്ന വിവരം എന്‍ഐഎയ്ക്കു ലഭിച്ചിരുന്നു.അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയും ഫ്രഞ്ച് പോലീസുമാണ് ഇക്കാര്യങ്ങള്‍ എന്‍ഐഎയെ അറിയിച്ചത്. മുമ്പ് യൂറോപ്പില്‍ നിന്നും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സിംഗപ്പൂരും ബാങ്കോക്കും വഴി മ്യാന്‍മാര്‍,നേപ്പാള്‍ എന്നിവിടങ്ങളിലൂടെ റോഡ് മാര്‍ഗമാണ് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തിയിരുന്നത്.

എന്നാല്‍ ഈ മേഖലയില്‍ പരിശോധന ശക്തമാക്കിയതോടെ ഭീകര സംഘടനകള്‍ ആഫ്രിക്കയെ ആശ്രയിക്കുകയായിരുന്നു. ബൊക്കോഹറാമും ഐഎസും ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ നിയന്ത്രണത്തിലാണ് ആഫ്രിക്കയിലെ പല സ്വര്‍ണഖനികളും.ആഫ്രിക്കന്‍ രാജ്യങ്ങളിലെ ശക്തമായ ഭരണനേതൃത്വത്തിന്റെ അഭാവവും ഇത്തരം സംഘടനകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

ഇതുകൂടാതെ നാട്ടുകാര്‍ ശേഖരിച്ച് ശുദ്ധീകരിക്കുന്ന സ്വര്‍ണവും ഭീകര സംഘടനകള്‍ വാങ്ങുന്നു. ബുര്‍ഖിനോഫാസ,കോംഗോ, സോമാലിയ, സുഡാന്‍, ടാന്‍സിയ,ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഖനനം ചെയ്യുന്ന സ്വര്‍ണം നികുതിവെട്ടിക്കുന്നതിനായി അയല്‍രാജ്യമായ ടോംഗോവഴി യു.എ.ഇ, സൗദി, സ്വിറ്റ്സര്‍ലന്‍ഡ്, ടര്‍ക്കി എന്നിവിടങ്ങളിലേക്കാണ് ആദ്യം കടത്തുന്നത്.

ഈ സ്വര്‍ണം യു.എ.ഇയിലോ സൗദിയിലോ എത്തിച്ച് ശുദ്ധീകരിച്ചാണ് വിവിധ രൂപത്തില്‍ ഇന്ത്യയിലേക്കു കടത്തുന്നത്. ബുര്‍ക്കിനാഫാസോ, െനെജര്‍ തുടങ്ങിയ രാജ്യങ്ങളിലെ ഖനികളില്‍ മലയാളികളും ജോലിചെയ്യുന്നുണ്ട്.ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഐഎസ് പണമെത്തിക്കുന്നത് ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങള്‍ വഴിയാണെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു. ഏറ്റവും പുതിയ കണ്ണൂര്‍ വിമാനത്താവളമുള്‍പ്പെടെ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലൂടെയും ഇത്തരത്തിലുള്ള സ്വര്‍ണക്കടത്ത് നടക്കുന്നുവെന്നാണ് വിവരം.

ഈ ജുവലറി ഗ്രൂപ്പിന് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നു നേരത്തെ തന്നെ ഡെയിലി ഇന്ത്യൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു. എൻ.ഐ.എയുടെയും ദേശീയ ഇന്റലിജൻസ് ഏജൻസികളുടെയും റിപ്പോർട്ടുകളെ ഉദ്ധരിച്ചാണ് ഈ ജുവലറി ഗ്രൂപ്പിനെതിരെ നേരത്തെ തന്നെ റിപ്പോർട്ട് പുറത്തു വിട്ടിരുന്നത്.

ഈ ജുവലറിയ്ക്കു വേണ്ടി ദക്ഷിണേന്ത്യയിലെ മുഴുവൻ സ്വർണ്ണക്കടത്തിനു നേതൃത്വം നൽകിയിരുന്നത് സ്വപ്‌ന സുരേഷ് എന്ന സുന്ദരിയാണ് എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രതി വർഷം നൂറ് ടൺ സ്വർണ്ണമാണ് ഈ ജുവലറി ഗ്രൂപ്പ് തങ്ങളുടെ ജുവലറികളിൽ വിൽപ്പന നടത്തുന്നത് കൂടാതെ മാർക്കറ്റിലെ വിവിധ ജുവലറികളിൽ ആഭരണമാണ് എത്തിച്ചു നൽകിയിരുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്ര, കർണ്ണാടക എന്നീ നാലു സംസ്ഥാനങ്ങളിലെ ജുവലറി ഗ്രൂപ്പുകളും ഈ പ്രദേശത്തെ തീവ്ര സ്വഭാവമുള്ള മുസ്ലീം സംഘടകളുമായും ഈ ജുവലറി ഗ്രൂപ്പിനു ബന്ധമുണ്ടെന്ന വിവരം നേരത്തെ തന്നെ എൻ.ഐ.എ കണ്ടെത്തിയിരുന്നു. ഈ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ദേശീയ അന്വേഷണ ഏജൻസി തന്നെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ തിരുവനന്തപുരത്ത് സ്വർണ്ണക്കടത്ത് പിടികൂടിയതും ഈ ജുവലറി ടീമിനു വേണ്ടി സ്വർണ്ണം കടത്തിയ സംഘം പിടിയിലായതും.

യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ വഴിയാണ് ഈ ജുവലറി ഗ്രൂപ്പ് ഇന്ത്യയിലേയ്ക്കു സ്വർണ്ണം കടത്തിയിരുന്നത്. വിദേശത്ത് ഇവർക്കുള്ള ജുവലറികളും, വിദേശ രാജ്യങ്ങളിലെ വമ്പൻ ബന്ധങ്ങളുമായിരുന്നു ഇവർക്കു തുണയായിരുന്നത്. അറബ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഈ ജുവലറി ഗ്രൂപ്പിന്റെ ഉടമകൾക്ക് അടുത്ത ബന്ധമുണ്ട്. ഇത് തന്നെയാണ് സ്വർണ്ണക്കടത്തിനു ഇവർ മറയാക്കിയിരുന്നത്.
ഇത് കൂടാതെ ആഫ്രിക്കൻ രാജ്യങ്ങളിലെ സ്വർണ്ണഖനികളിൽ നിന്നും വൻ തോതിൽ ഇവർ സ്വർണ്ണം കുറഞ്ഞ വിലയിൽ വാങ്ങി ശുദ്ധീകരിച്ച് കേരളത്തിലേയ്ക്കും ഇന്ത്യയിലേയ്ക്കും ഇവർ എത്തിച്ചിരുന്നതായും വിവരമുണ്ട്. ഇത്തരത്തിൽ കൊണ്ടു വരുന്ന സ്വർണ്ണം ഇവർ കേരളത്തിൽ എത്തിച്ച് , ആഭരണങ്ങളാക്കി ദക്ഷിണേന്ത്യയിൽ വിതരണം ചെയ്യും.

കുറ്ഞ്ഞ വിലയിൽ വിദേശ മാർക്കറ്റിൽ നിന്നും ലഭിക്കുന്ന സ്വർണ്ണം, നികുതി കൂടി വെട്ടിച്ച് ഇന്ത്യൻ മാർക്കറ്റിൽ എത്തിക്കുമ്പോൾ 70 ശതമാനം വരെ ലാഭമാണ് ഈ ജുവലറി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നത്. സ്വന്തം ജുവലറികളിൽ വിൽക്കുന്നത് കൂടാതെ ആഭരണങ്ങൾ നിർമ്മിച്ച് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള ഏജൻസിയും ഈ സംഘം നടത്തിയിരുന്നു.
സ്വർണ്ണക്കടത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനും ഈ സംഘം ജുവലറി ബിസിനസിനെ മറയാക്കിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നും സ്വപ്‌ന തുറന്നു വിട്ട സ്വർണ്ണഭൂതം ഈ വമ്പൻ ജുവലറി ഗ്രൂപ്പിനെയും വിഴുങ്ങുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Top