സ്വര്‍ണക്കടത്തിന്‍റെ തലച്ചോര്‍ റമീസ്!.കമ്മീഷന്‍റെ പേരിലും റമീസ് തട്ടിപ്പ് നടത്തി! ഒരിക്കലും പിടികൂടില്ലെന്ന വാക്ക് വിശ്വസിച്ചെന്ന് സ്വപ്ന സുരേഷ്

കൊച്ചി:നയതന്ത്ര ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണക്കടത്ത് നടത്തിയ കേസിൽ പിടിയിലായ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പ് കണ്ണീര്‍ പൊഴിച്ച് സ്വപ്‌ന സുരേഷ്. തനിക്ക് പറ്റിയത് തെറ്റാണെന്ന് ഏറ്റുപറഞ്ഞ സ്വപ്‌ന പല ചോദ്യങ്ങള്‍ക്കും കരഞ്ഞുകൊണ്ടായിരുന്നു ഉത്തരം നല്‍കിയത്.സന്ദീപുമായുള്ള ബന്ധത്തെ കുറിച്ചും കസ്റ്റംസിനോട് സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്. സന്ദീപും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. സ്വര്‍ണക്കടത്തിലൂടെ കൂടുതല്‍ സമ്പാദിക്കാനൊന്നും കഴിഞ്ഞിട്ടില്ലെന്നും തന്‍റെ ബെന്‍സ് കാറിന് പോലും കടമുള്ളതായും സന്ദീപ് കസ്റ്റംസ് മുമ്പാകെ വെളിപ്പെടുത്തി.

നയതന്ത്ര ബാഗേജ് വഴി എത്തിക്കുന്ന സ്വര്‍ണത്തിന് യുഎഇയിലുള്ള ചില ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നല്‍കണമെന്ന പേരിലും റമീസ് ത്ട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍.കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള സെയ്തലവി, അബുബക്കര്‍, ഹമീദ് എന്നിവരില്‍ നിന്നെല്ലാം അറബിയ്ക്ക് നല്‍കാനുള്ള പണമായി വന്‍തുക റമീസ് കൈപ്പറ്റിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇൗ തുക റമീസ് അറബിക്ക് നല്‍കിയിരുന്നില്ലെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയായിരുന്നുവെന്നുമാണ് കസ്റ്റംസിന് ലഭിച്ച വിവരം.നയതന്ത്ര ബാഗേജ്‌വഴി സ്വര്‍ണം കടത്തിയ കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി റമീസിനെതിരേ സ്വപ്‌നസുരേഷിന്‍റെ മൊഴി. കസ്റ്റംസ് കസ്റ്റഡിയിലുള്ള സ്വപ്ന ചോദ്യം ചെയ്യുന്നതിനിടെയാണ് റമീസിനെക്കുറിച്ച് നിര്‍ണായക മൊഴി നല്‍കിയത്.റമീസിന്‍റെ വാക്കുകള്‍ വിശ്വസിച്ചായിരുന്നു സ്വര്‍ണക്കടത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തതെന്നാണ് സ്വപ്‌ന മൊഴി നല്‍കിയത്. നയതന്ത്ര ബാഗേജ്‌വഴിയുള്ള കള്ളക്കടത്ത് ഒരിക്കലും പിടികൂടാന്‍ കഴിയില്ലെന്ന് റമീസ് തെറ്റിധരിപ്പിച്ചു.

കസ്റ്റംസിന് ഇവ പിടികൂടാനുള്ള അധികാരമില്ല. അതിനാല്‍ ഈ മാര്‍ഗം ഏറ്റവും സുരക്ഷിതമാര്‍ഗമാണെന്നും ആരുമറിയാന്‍ പോവുന്നില്ലെന്നും റമീസ് ആവര്‍ത്തിച്ചു വ്യക്തമാക്കിയതായി സ്വപ്‌ന വെളിപ്പെടുത്തി. ഏതെങ്കിലും തരത്തില്‍ കള്ളക്കടത്തിനെ കുറിച്ച് മറ്റു ഏജന്‍സികള്‍ക്ക് സംശയംതോന്നിയാല്‍ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണം പുറത്തേക്ക് എത്തിക്കേണ്ടതില്ലെന്നും അവതിരിച്ച് യുഎഇലേക്ക് തന്നെ അയയ്ക്കാമെന്നും റമീസ് വിശ്വസിപ്പിച്ചിരുന്നതായി സ്വപ്‌ന പറഞ്ഞു.

സന്ദീപ്‌നായരും റമീസിനെതിരേ മൊഴി നല്‍കി. സ്വപ്‌ന പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കും വിധത്തിലാണ് സന്ദീപും മൊഴി നല്‍കിയതെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. നയതന്ത്ര ബാഗേജ് വഴി ഒരു കിലോ കടത്തിയാല്‍ 1000 ഡോളര്‍ പ്രതിഫലം നല്‍കിയെന്നത് സ്വപ്‌ന വീണ്ടും കസ്റ്റംസ് മുമ്പാകെ ആവര്‍ത്തിച്ചു.അറ്റാഷയ്ക്ക് ഇതേക്കുറിച്ച് അറിയാമെന്നും സ്വപ്‌ന അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ വെളിപ്പെടുത്തി. എന്നാല്‍ സ്വര്‍ണം ആരാണ് പണമാക്കി തിരിച്ചുകൊണ്ടുവന്നതെന്നും മറ്റുമുള്ള വിവരങ്ങള്‍ സ്വപ്‌നക്കറിയില്ലെന്നാണ് മൊഴി.

Top