നോട്ട് നിരോധനം, ജി.എസ്.ടി എന്നിവ തിരിച്ചടി നല്‍കിയാലും ഗുജറാത്തില്‍ ബിജെപി തന്നെ; ഇന്ത്യാടുഡെ ആക്‌സിസ് സര്‍വ്വെ ഫലം മോദിക്ക് അനുകൂലം

അഹമ്മദാബാദ്: നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങി നിരവധി സുപ്രധാന തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ഭരണവിരുദ്ധ വികാരം ആളിക്കത്തുമ്പോഴും ഗുജറാത്തില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേ. നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്നെയാകും മുന്നില്‍ വരിക എന്നാണ് പ്രവചനം. ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തില്‍ ഒരു മാസത്തോളമായി സംഘടിപ്പിച്ച സര്‍വെയിലാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ 182 നിയമസഭാമണ്ഡലങ്ങളില്‍ 115 മുതല്‍ 125 വരെ സീറ്റ് ബി.ജെ.പി നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 57 മുതല്‍ 67 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വെ പറയുന്നത്. 2012-ലെ തിരഞ്ഞെടുപ്പില്‍ 60 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.ജെ.പി 48 ശതമാനം വോട്ടും കോണ്‍ഗ്രസ് 38 ശതമാനം നേടുമെന്നുമാണ് സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത 34 ശതമാനം പേര്‍ വിജയ് രൂപാനി തന്നെ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 19 ശതമാനം കോണ്‍ഗ്രസ് എം.എല്‍.എ ശക്തിസിങ് ഗോഹിലിനെയും 11 ശതമാനം കോണ്‍ഗ്രസ് നേതാവ് ഭരത് സിങ് സോളങ്കിയെയും പിന്തുണച്ചു.

ദളിത് നേതാവ് അല്‍പേഷ് ഠാക്കൂറിന്റെയും, ജിഗ്‌നേഷ് മേവാനിയുടേയും കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയാണെങ്കില്‍ കോണ്‍ഗ്രസിന് കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ പട്ട്യാധര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് പിന്തുണ പിന്തുണ പ്രഖ്യാപിക്കുകയാണെങ്കില്‍ വോട്ട് ശതമാനം വീണ്ടും ഉയരുമെന്നും സര്‍വെ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷമായി ഗുജറാത്തിലെ പട്ട്യാധര്‍ വിഭാഗത്തില്‍ വലിയ സ്വാധീനമാണ് ഹര്‍ദിക് പട്ടേലിനുള്ളത്. വോട്ട് സംഖ്യയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന സംസ്ഥാനത്തെ പ്രബല വിഭാഗമാണ് പട്ടേല്‍മാര്‍.

സംസ്ഥാനത്ത് ബി.ജെ.പിക്കെതിരെ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെങ്കിലും അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം കൊണ്ട് മറികടക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജി.എസ്.ടി നടപ്പാക്കിയതിനെ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും എതിര്‍ക്കുമ്പോഴും നരേന്ദ്രമോദിയുടെ ജന സമ്മിതിക്ക് കോട്ടം തട്ടിയിട്ടില്ലെന്നാണ് 66 ശതമാനത്തിന്റെയും അഭിപ്രായം.

Top