ട്യൂഷനെന്ന പേരില്‍ വീട്ടിലേക്കു വിളിച്ചുവരുത്തി അധ്യാപകന്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

teacher-sexual-harassment

മെഹ്സാന: ട്യൂഷനെന്ന പേരില്‍ പത്താംക്ലാസുകാരിയെ വീട്ടിലേക്കു വിളിച്ചുവരുത്തി അധ്യാപകന്‍ നിരന്തരം പീഡിപ്പിച്ചു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങിതരാമെന്ന് വാഗ്ദാനം ചെയ്താണ് പീഡനം നടന്നത്. ദളിത് വിദ്യാര്‍ത്ഥിനിയോടാണ് ഈ ക്രൂരത കാണിച്ചത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലാണു സംഭവം. രാജേഷ് പട്ടേല്‍ എന്ന അധ്യാപകനെതിരേ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പഠിക്കാന്‍ മിടുക്കിയായിരുന്നു പെണ്‍കുട്ടി. നല്ല മാര്‍ക്കോടെ തന്നെ കുട്ടി പാസാകുകയും ചെയ്തു. എന്നാല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറയുമോയെന്ന് പേടി പെണ്‍കുട്ടിക്കുണ്ടായിരുന്നു. ഇത് അധ്യാപകന്‍ മുതലെടുക്കുകയാണുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിയുടെ വീടിന് അടുത്തായിരുന്നു അധ്യാപകന്റെയും വീട്. ഇടയ്ക്കു പെണ്‍കുട്ടിയെ ഇയാള്‍ ട്യൂഷനെന്ന പേരില്‍ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പുറത്തുപറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. പത്ത് തവണ ബലാത്സംഗം ചെയ്തുവെന്നാണ് പറയുന്നത്.

Top