അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി കൈത്തണ്ടയില്‍ മുറിവേറ്റ നിലയില്‍.ബ്ലേഡ് വിഴുങ്ങിയെന്ന് ജയ്ഘോഷ്!

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി. ഗണ്‍മാന്‍ ജയ്‌ഘോഷിനെ ആണ് കണ്ടെത്തിയത്. കൈക്ക് മുറിവേറ്റ നിലയില്‍ ആണ് വീടിന് സമീപത്ത് നിന്ന് ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തിയത്. ഇന്നലെ രാത്രി 7.30ന് ശേഷമാണ് ജയ്‌ഘോഷിനെ വീട്ടില്‍ നിന്നും കാണാതായത്. ജയ്‌ഘോഷിന്റെത് ആത്മഹത്യാ ശ്രമം ആണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.വീടിന് 200 മീറ്റര്‍ അകലെ കൈത്തണ്ടയില്‍ മുറിവേറ്റ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുമ്പയിലെ ഭാര്യവീട്ടില്‍ നിന്നാണ് ഇന്നലെ ജയ്‌ഘോഷിനെ കാണാതായത്. കുഴിവിളയിലെ കുടുംബ വീടിന് 200 മീറ്റര്‍ അകലെനിന്നാണ് ജയ്‌ഘോഷിനെ ഇന്ന് കണ്ടെത്തിയത്.

ബൈക്കിൽ പോയ ചിലരാണ് റോഡരികിൽ ജയ്ഘോഷിനെ കണ്ടെത്തിയത്. ജയ്ഘോഷിന്റെ വീടിന് സമീപത്തുളള കാട് നിറഞ്ഞ സ്ഥലത്തായിരുന്നു ഇയാളുണ്ടായിരുന്നത്. ജയ്ഘോഷ് ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ബ്ലേഡ് വിഴുങ്ങിയെന്ന് ജയ്ഘോഷ് പോലീസിനോട് പറഞ്ഞു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും സ്വർണ്ണക്കടത്തിൽ തനിക്ക് പങ്കില്ലെന്നും ജയ്ഘോഷ് പോലീസിനോട് പറഞ്ഞതായാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇദ്ദേഹത്തിന്റെ കൈത്തണ്ടയില്‍ മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ബൈക്കില്‍ എത്തിയ നാട്ടുകാരനാണ് ജയ്‌ഘോഷിനെ കണ്ടെത്തിയത്. ബൈക്കില്‍ വരുമ്പോള്‍ ഒരാള്‍ മറിഞ്ഞുവീഴുന്നതായി കണ്ടതായും നോക്കിയപ്പോഴാണ് ജയ്‌ഘോഷാണെന്ന് തിരിച്ചറിഞ്ഞതെന്നും ആദ്യമായി കണ്ട നാട്ടുകാരന്‍ ബെന്നി പറഞ്ഞു. തുടര്‍ന്ന് പൊലീസിനെയും മറ്റും വിളിച്ചുവരുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ രണ്ടുപേര്‍ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞിരുന്നു. ജയ്‌ഘോഷിനെ കഴക്കൂട്ടം കുഴിവിളയിലെ ബന്ധുവീട്ടില്‍ നിന്നും ഇന്നലെ രാത്രി ഏഴരയോടെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജയഘോഷ് ജയഘോഷിനെ ഫോണില്‍ പല തവണ വിളിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സഥിരീകരിച്ചിരുന്നു.

വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമായിരുന്നു ജയ്‌ഘോഷ് താമസിച്ചു വന്നത്. തോക്ക് തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവ് പൊലീസ് ജയ്‌ഘോഷിന്റെ വീട്ടിലെത്തി തോക്ക് തിരിച്ചെടുത്തിരുന്നു. കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്ന ജയ്‌ഘോഷിനെ വീട്ടിലെത്തിയ പൊലീസുകാരാണ് കുടുംബസമേതം കഴക്കൂട്ടം കുഴിവിളയിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. എന്നാല്‍ ഇന്നലെ രാത്രി 7.30 മുതല്‍ ഇയാളെ കാണാതായി. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചു.

ജയ്‌ഘോഷിനെ അവസാനമായി വിളിച്ചത് ഒരു സുഹൃത്താണെന്നാണ് പൊലീസ് പറയുന്നത്. സ്വര്‍ണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്ന സുരേഷ് ജയ്‌ഘോഷിനെ വിളിച്ചിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.തിരുവനന്തപുരം എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് ജയ്‌ഘോഷ്. മൂന്ന് വര്‍ഷമായി തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ഗണ്‍മാന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും ജയ്‌ഘോഷുമായി ഫോണില്‍ ബന്ധപ്പെട്ടതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് യുഎഇ അറ്റാഷെ ഇന്ത്യ വിട്ടത്. ജയ്‌ഘോഷിന്റെ തോക്ക് എആര്‍ ക്യാമ്പിലേക്ക് തിരിച്ച് എത്തിച്ചിരുന്നു. വൈകിട്ട് തുമ്പയിലെ ഭാര്യവീടിന് സമീപത്ത് വെച്ചാണ് ഇദ്ദേഹത്തെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിന് പരാതി നല്‍കി. ജയ്‌ഘോഷിന് ചിലരുടെ ഭീഷണി ഉണ്ടായിരുന്നതായും വീട്ടുകാര്‍ പറയുന്നു. കാണാതാവുന്നതിന് തൊട്ട് മുന്‍പ് പോലീസിലുളള ഒരു സുഹൃത്തുമായി ജയ്‌ഘോഷ് ഫോണില്‍ സംസാരിച്ചിരുന്നതായി വിവരമുണ്ട്. ഫോണ്‍ വിളിക്ക് ശേഷം പുറത്തേക്ക് ഇറങ്ങിയ ജയ്‌ഘോഷ് പിന്നെ വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതോടെയാണ് വീട്ടുകാര്‍ തുമ്പ പോലീസിനെ സമീപിച്ചത്. ജയ്ഘോഷിന് സുരക്ഷ ഏർപ്പെടുത്താൻ ഡിജിപി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

Top