ഇരുപത്തിനാലുകാരിയായ ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  

 

 

കുര്‍ണൂല്‍: ഇരുപത്തിനാലുകാരിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കര്‍ണൂല്‍ ജില്ലയിലെ യെമിന്‍ ഗണൂരുവിലാണ് സംഭവം. ഭാര്യ കാതിക പര്‍വീനെ കോടാലി ഉപയോഗിച്ചാണ് ഇരുപത്തിയേഴുകാരനായ ഭര്‍ത്താവ് കാതിക ബാഷ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. സംശയരോഗമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. നാല് വര്‍ഷം മുമ്പാണ് പര്‍വീന്റെയും ബാഷയുടെ വിവാഹം നടന്നത്. ഇവര്‍ക്ക് മൂന്ന് വയസുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. കഴിഞ്ഞ ആറുമാസമായാണ് പര്‍വീനിന് ഭാര്യയോട് സംശയം തോന്നിത്തുടങ്ങുന്നത്.  പര്‍വീന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന പേരില്‍ എന്നും വീട്ടില്‍ വഴക്കുണ്ടാകുമായിരുന്നു. നിരന്തരമായ വഴക്കിനെ തുടര്‍ന്ന് ബാഷ പര്‍വീനെ സ്വന്തം വീട്ടില്‍ കൊണ്ടുചെന്നാക്കിയെങ്കിലും ഭാര്യ രണ്ടാമതും ഗര്‍ഭിണി ആണെന്നറിഞ്ഞതോടെ തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.  തിരിച്ച് വീട്ടിലെത്തിയ ഇരുവരും തമ്മില്‍ രാത്രി പന്ത്രണ്ട് മണിയോടെ വീണ്ടും വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ബാഷ പര്‍വീനെ കോടാലി കൊണ്ട് കൊലപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പര്‍വീനെ യെമിന്‍ഗണൂരിലെ ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്കും പിന്നീട് കര്‍ണൂലിലെ ആശുപത്രിയിലേക്കും മാറ്റി. ഇതിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ബാഷ തൂങ്ങി മരിക്കുകയായിരുന്നു. പര്‍വീന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ പൊലീസുകാരാണ് ബാഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top