ഇന്ത്യയിൽ 24 മണിക്കൂറിനിടെ 9,971 കേസുകൾ‌; മരണ സംഖ്യ 6,929.രോഗികളുടെ എണ്ണത്തിൽ ഇന്ത്യ സ്‌പെയിനെയും മറികടന്ന്‌ അഞ്ചാം സ്ഥാനത്ത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന സംഖ്യ

ന്യുഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,971 പുതിയ കോവിഡ് -19 കേസുകളും 287 മരണങ്ങളുമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയെയും സ്‌പെയിനെയും മറികടന്ന് ഇന്ത്യ. ഇതോടെ ഏറ്റവുമധികം രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യമാറി. ഇപ്പോള്‍ യുഎസ്, ബ്രസീല്‍, റഷ്യ, യുകെ എന്നിവ മാത്രമാണ് മുന്നില്‍. തുടര്‍ച്ചയായി കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ രാജ്യത്ത് മൊത്തം കോവിഡ് ബാധിതര്‍ 2,43,733 ആയി ഉയര്‍ന്നുവെന്ന് ജോണ്‍സ് ഹോപ്‌കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 2,46,628 ആയി.ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന സംഖ്യയാണിത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനേയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. യുഎസ്, ബ്രസീൽ, റഷ്യ, യുകെ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയെക്കാൾ കൂടുതൽ കോവിഡ് രോഗികളുള്ളത്.6,929 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയിൽ ഇതുവരെ മരിച്ചത്. മൂന്നു മാസത്തിനുള്ളിൽ രാജ്യത്ത് കോവിഡ് കേസുകൾ ഏറ്റവും ഉയർന്ന തോതിലെത്തുമെന്നും എന്നാൽ ഇതുവരെ രാജ്യവ്യാപകമായി സമൂഹവ്യാപനം നടന്നിട്ടില്ലെന്നും വിദഗ്ദർ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രോഗവ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ ശനിയാഴ്ച 2739 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 120 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം 82,968 ആയി ഉയര്‍ന്നു. ആകെ 2,969 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്.

രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 30,152 ആയി. ശനിയാഴ്ച മാത്രം 1,458 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണം 251 ആയി. 13,503 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

ഇന്ത്യയില്‍ ഇതുവരെ 1,14,073 കോവിഡ് രോഗികള്‍ സുഖം പ്രാപിച്ചുവെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 48.20 ശതമാനമായി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ 45,24,317 സാമ്പിളുകള്‍ പരിശോധിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Top