ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഇസ്രയേല്‍ പോലീസോ? അമേരിക്കയും ഇസ്രയേലും ചേര്‍ന്നൊരുക്കിയ കെണിയാണോ ഐഎസ്

isis-militants-

ലണ്ടന്‍: ഐഎസ് എന്ന സംഘം ശരിക്കും എങ്ങനെയുണ്ടായി? ഇതിന്റെ ചരിത്രമെന്താണെന്ന് നിങ്ങള്‍ ഊഹമുണ്ടോ? ഐഎസ് എന്ന തീവ്രവാദ സംഘടന ഒരു വലിയ പ്രസ്ഥാനമായി മാറുകയാണ്. ഇതിനു പിന്നില്‍ മറ്റ് പല രഹസ്യങ്ങളും ഉണ്ടെന്നാണ് ചിലര്‍ പറയുന്നത്.

ഇസ്ലാമിക് ഫോബിയ ശക്തമായുള്ള ലോകത്തില്‍ ഇസ്ലാമിക രാജ്യങ്ങളുടെ ഉയര്‍ത്ത തടയാന്‍ വേണ്ടി അമേരിക്കയും ഇസ്രയേലും ചേര്‍ന്നാണ് ഐസിസിന് വളം വച്ചതെന്ന ആരോപണങ്ങള്‍ ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്. പലപ്പോഴും ഭീകരത ഇസ്ലാമിന്റെ പേരിലാകുമ്പോള്‍ ചില കേന്ദ്രങ്ങള്‍ ഈ സംശയം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ ഐസിസിന്റെ സൈന്യത്തേക്കുറിച്ചോ, നേതൃനിരയെക്കുറിച്ചോ പുറംലോകത്തിനു കൃത്യമായ ധാരണ ഇല്ല. ഐസിസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അബുബക്കര്‍ ബാഗ്ദാദിലെക്കുറിച്ചും ആര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെയാണ് പലപ്പോഴും ഇസ്രയേല്‍-അമേരിക്കന്‍ ഗൂഢാലോചനയെന്ന വാദം മുസ്ലീങ്ങള്‍ തന്നെ ഉന്നയിക്കുന്നത്. ഈ സംശയം ശക്തമാക്കുന്ന വിധത്തിലുള്ള മറ്റൊരു വിവരം കൂടി പുറത്തുവന്നു.

ഐസിസ് തലവന്‍ ബാഗ്ദാദി ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് ഗൂഢാലോചനാ തിയറക്ക് ശക്തിപകരുന്നത്. ബാഗ്ദാദി ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഉദ്യോഗസ്ഥനായ സൈമണ്‍ ഇലിയറ്റാണെന്ന വാദവുമായി ചിലര്‍ രംഗത്തെത്തുകയും ഈ വാദം സമര്‍ത്ഥിക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. യാതൊരു ആധികാരികതയുമില്ലാത്തതാണ് ഈ വീഡിയോ എങ്കിലും ബാഗ്ദാദിയും സൈമണ്‍ ഇലിയറ്റും തമ്മിലുള്ള രൂപസാദൃശ്യം ആരെയും അമ്പരപ്പിക്കുന്നതാണ്. ഇസ്രയേലാണ് ഐസിസിന് പിന്നിലെന്ന വാദം പലതവണ ഉയര്‍ന്നതാണ്. ഈ വാദ സമര്‍ഥിക്കാനായി ഇവര്‍ ഇറക്കിയ വീഡിയോ ഓണ്‍ലൈന്‍ ലോകത്തു വൈറലാണ്.

ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ പക്കല്‍ രാസായുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അറിയാമായിരുന്നു എന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ നടത്തിയ വെളിപ്പെടുത്തല്‍ കൂടിയാകുമ്പോള്‍ ഈ ഗൂഢാലോചനാ തിയറിക്ക് കൂടുതല്‍ ശക്തിപകരുന്നു. ഇറാഖ് അധിനിവേശം ബ്രിട്ടനില്‍ വ്യാപക വിമര്‍ശനം വരുത്തിവച്ച പശ്ചാത്തലത്തില്‍ അധിനിവേശത്തിലെ ബ്രിട്ടന്റെ പങ്ക് അന്വേഷിക്കാന്‍ രൂപം കൊടുത്ത സര്‍ ജോണ്‍ ചില്‍ക്കോട്ട് നേതൃത്വം നല്‍കിയ അഞ്ചംഗ കമ്മിഷനാണ് സദ്ദാമിനെ താഴെയിറക്കാനുള്ള അമേരിക്കന്‍ നീക്കത്തിന് പിന്തുണ നല്‍കിയ ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ രൂപം നല്‍കിയ കമ്മിഷന്‍ ഏഴുവര്‍ഷം നീണ്ട അന്വേഷണത്തിനുശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഇറാഖിലെ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്‍ ഉയര്‍ത്തിയെന്ന് പറയുന്ന ഭീഷണിയെ അനാവശ്യമായി പെരുപ്പിച്ച് കാട്ടിയാണ് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഇറാഖിലേക്ക് സൈന്യത്തെ അയച്ചതെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വേണ്ടത്രെ തയ്യാറെടുപ്പുകള്‍ കൂടാതെയാണ് ബ്ലെയര്‍ ഇറാഖിലേക്ക് സൈന്യത്തെ അയച്ചതെന്നും ഇറാഖ് അധിനിവേശത്തിന്റെ പരിണിത ഫലങ്ങള്‍ നേരിടാനുള്ള യാതൊരു തയ്യാറെടുപ്പും സര്‍ക്കാര്‍ നടത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ഇറാഖ് അധിനിവേശമായിരുന്നില്ല സദ്ദാം ഹുസൈന്‍ ഉയര്‍ത്തിയ ഭീഷണി നേരിടാനുള്ള അവസാന മാര്‍ഗം. സൈനിക നടപടിയിലേക്ക് നയിക്കാന്‍ മാത്രമുള്ള ഭീഷണിയുമായിരുന്നില്ല സദ്ദാം. ഇതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ന്യായീകരിക്കാനാവുന്നതല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം അനാവശ്യ കാരണത്തിന്റെ പേരിലായിരുന്നുവെന്ന് അധിനിവേശ കാലത്തുകൊല്ലപ്പെട്ട ബ്രിട്ടീഷുകാരുടെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കോടതിയില്‍ പോകുമെന്നും ഇവരുടെ വക്താക്കള്‍ വ്യക്തമാക്കി.

അതേസമയം, തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് വൈകാരികമായാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പ്രതികരിച്ചത്. ഇറാഖ് അധിനിവേശവുമായി ബന്ധപ്പെട്ടുണ്ടായ തെറ്റുകള്‍ക്ക് ക്ഷമ ചോദിച്ച മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ഇറാഖിലേക്ക് സൈന്യത്തെ അയച്ച നടപടി തെറ്റായിരുന്നുവെന്ന് സമ്മതിച്ചില്ല. ഇറാഖ് അധിനിവേശകാലത്ത് ജീവന്‍ വെടിയേണ്ടിവന്ന ബ്രിട്ടീഷുകാരുടെയും ഇറാഖികളുടെയും മറ്റു രാജ്യക്കാരുടെയും കുടുംബാംഗങ്ങളോട് ഞാന്‍ മാപ്പു ചോദിക്കുന്നു. വേണ്ടത്ര മുന്‍കരുതലെടുക്കാനാകെ പോയതുമൂലം ഒട്ടേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സദ്ദാമിന്റെ ക്രൂരകൃത്യങ്ങളില്‍നിന്ന് മോചനം ആഗ്രഹിച്ചവര്‍ക്കും സൈനിക നടപടിയില്‍ ജീവന്‍ നഷ്ടമായി. എല്ലാവരോടും മാപ്പ് – ബ്ലെയര്‍ പറഞ്ഞു.

ബ്രിട്ടന്‍ ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ കൂടി പരിഗണിച്ചാണ് ഐസിസ് ഇസ്രായില്‍ സൃഷ്ടിയാണെന്ന വാദം സൈബര്‍ ലോകത്തും ശക്തമാകുന്നത്. സെപ്റ്റംബര്‍ 11 ആക്രമണം പോലും അമേരിക്കന്‍ ഗൂഢാലോചനയുടെ ഭാഗമാണ് എന്നു പൂര്‍ണ്ണമായും വിശ്വസിക്കുന്നവര്‍ ഇപ്പോഴും അനേകമുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ കോണ്‍സ്പിറസി തിയറിയാണ് ഐസിസ് എന്ന ഇസ്ലാമിക സ്റ്റേറ്റ് ഭീകരസംഘടനയുടെ സൃഷ്ടിയെ ചൊല്ലി ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നതും. ഇസ്ലാമിന്റെ പേരില്‍ നിഷ്ഠൂരമായ കൊലയും കൊള്ളയും നടത്തി ഇസ്ലാമിനെ ജനം വെറുപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കാനായി ഇസ്രയേല്‍ ബുദ്ധിയില്‍ പിറന്ന സംഘടനയ്ക്കാണ് ഐസിസ് എന്ന തിയറിക്കാണ് വീണ്ടും കരുത്തു പകര്‍ന്നിരിക്കുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ ഒരു റിപ്പോര്‍ട്ടനുസരിച്ച് ഇസ്രയേലി ഡിഫെന്‍സ് ഫോഴ്‌സ്(ഐ.ഡി.എഫ്) 2013 മെയ് മുതല്‍ ഇസ്ലാമിക് സ്റ്റേറ്റിലെ അംഗങ്ങളുമായി സ്ഥിരമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു. പ്രമുഖ അമേരിക്കന്‍ മാഗസിനായ ടൈംസും ഐസിസിന്റെ സൃഷ്ടിക്ക് പിന്നില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങളുണ്ടെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇസ്ലാമിക രാജ്യമായ ഇറാന്‍ ഇങ്ങനെ വിശ്വസിക്കുന്നു എന്നാണ് ടൈംസിന്റെ റിപ്പോര്‍ട്ട്.

ഇസ്രയേലി ഡിഫെന്‍സ് ഫോഴ്‌സ് ഐസിസുമായി ബന്ധം പുലര്‍ത്തുന്ന വിഷയം പുറത്തുവന്നതോടെ ഇതില്‍ വിശദീകരണവുമായി ഇസ്രയേലും അന്ന് രംഗത്തുണ്ടായിരുന്നു. അതേസമയം സിവിലിയന്മാര്‍ക്ക് ആരോഗ്യ പരിചരണം ലക്ഷ്യമാക്കിയുള്ള ബന്ധം മാത്രമാണിതെന്നാണ് ഐഡിഎഫ് പറയുന്നത്. എന്നാല്‍ ഇവര്‍ക്ക് ഐസിസുമായി നേരിട്ട് ബന്ധമുണ്ടെന്ന് യുഎന്‍ നിരീക്ഷകര്‍ തിരിച്ചറിഞ്ഞതോടെ ഐഡിഎഫിന്റെ ഈ വാദം പൊള്ളയാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. അതായത് ഐസിസ് സംഘടനയുമായും ഭീകകരുമായും ഐഡിഎഫിന് നേരിട്ട് ബന്ധമുണ്ടെന്നാണ് യുഎന്‍ നിരീക്ഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഐസിസ് ഭീകര്‍ക്ക് വൈദ്യസഹായവും ഇവര്‍ നല്‍കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

ഐഡിഎഫില്‍ നിന്നും ചിലര്‍ ഐസിസിലേക്ക് പോയിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സിറിയന്‍ വിഷയത്തില്‍ ഇസ്ര്ായേലിനും ഐസിസിനുമുള്ള ബന്ധം യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ മുന്നിലും എത്തിയിട്ടുണ്ട്.സിറിയയിലെ ആക്രമണങ്ങളില്‍ ഇസ്രയേലിനുള്ള പങ്ക് ഈ റിപ്പോര്‍ട്ട് വെളിപ്പെടുന്നുണ്ട്.ഇത് സിറിയയിലെ ആക്രമണത്തിന് ഇസ്രയേല്‍ ഐസിസിന് നല്‍കുന്ന ചില സഹായങ്ങളെക്കുറിച്ചും സൂചനകള്‍ നല്‍കാന്‍ പര്യാപ്തമാണ്. രണ്ടുമാസം മുമ്പ് ഇസ്രയേല്‍ സിറിയന്‍ സേനയെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തില്‍ സിറിയന്‍ സേനക്ക് ഉപദേശം നല്‍കുന്ന ഒരു ഇറാനിയന്‍ അഡൈ്വസര്‍ കൊല്ലപ്പെട്ടത് രണ്ടാഴ്ച മുമ്പാണ്. യുഎസ് ഐസിസിന് ഫണ്ട് നല്‍കുന്നതിനുള്ള ചില സൂചനകളും പ്രബലമാണെന്ന് കാണാം. ഐസിസ് സിറിയന്‍ പ്രസിഡണ്ട് ആസാദിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി കൂടിയാണ് യുഎസ് ഐസിസിനെ സഹായിക്കുന്നതെന്ന വ്യക്തമായ സൂചനയും ലഭ്യമായിട്ടുണ്ട്.

ഐസിസിനെതിരെ ആക്രമണം നടത്തിയപ്പോള്‍ ഇസ്രയേലി ഹൈക്കമാന്‍ഡ് ഇതിനെ പിന്തുണയ്ക്കുന്നതില്‍ അസംതൃപ്തി രേഖപ്പെടുത്തുകയും ഇതൊരു തെറ്റായ നീക്കമാണെന്ന് പറയുകയും ചെയ്തിരുന്നു.ഈ മേഖലയില്‍ ഇറാനും സിറിയയും ഇസ്രയേലില്‍ നിന്നും വളരെക്കാലമായി ഭീഷണി നേരിടുന്നുണ്ട്. സദാം സ്ഥാഭ്രഷ്ടനാകും മുമ്പ് ഇറാഖും ഇസ്രയേലില്‍ നിന്നുള്ള ഭീഷണി നേരിട്ടിരുന്നു.ശത്രുവിന്റെ ശത്രു മിത്രം എന്നുള്ള നിലപാടാണ് ഈ മേഖലയില്‍ ഇസ്രയേല്‍ ഐസിസിനോട് കാണിക്കുന്നതെന്ന് ആക്ഷേപങ്ങളും ശക്തമാണ്. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്നതിലൂടെ സിറിയയെ തകര്‍ക്കുന്നതിലുപരിയായി മേഖലയില്‍ ഇറാനുള്ള സ്വാധീനം കുറയ്ക്കുകയെന്നതും യഹൂദരാഷ്ട്രം ലക്ഷ്യമിടുന്നുണ്ടെന്ന് കരുതാം.

അമേരിക്ക ഐസിസിന് പിന്തുണയേകുന്നുണ്ടെന്ന് സമര്‍ത്ഥിക്കുന്ന വാദഗതികളും അടുത്ത കാലത്തായി ഉയര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറാനിലെ ഇംഗ്ലീഷ് പത്രമായ യുവര്‍ ന്യൂസ് വയര്‍ ഇക്കാര്യം വിശദീകരിച്ചുകൊണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇറാന്റെ വാദങ്ങളെ നിരത്തിക്കൊണ്ട് മുന്‍പേജില്‍ തന്നെയായിരുന്നു ഈ സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. ഇറാഖില്‍ ഐസിസ് നടത്തുന്ന ആക്രമണങ്ങള്‍ മേഖലയിലെ സമാധാനം താറുമാറാക്കാനും അസ്ഥിരത ഉണ്ടാക്കാനും ഇസ്രയേലിനെ സുരക്ഷിതമാക്കാനുമാണ് യുഎസ്, ഐസിസിനെ പിന്തുണയ്ക്കുന്നതെന്നായിരുന്നു പ്രസ്തുത റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

ഇറാന്‍ നടത്തുന്ന ഇസ്ലാമിക് റിപ്പബ്ലിക്ക് ന്യൂസ് ഏജന്‍സിയുടെ(ഐആര്‍എന്‍എ) ഒരു സ്‌കൂപ്പിന്റെ തര്‍ജമമായിരുന്നു അത്.നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി(എന്‍എസ്എ) യുടെ അടുത്തയാളായ എഡ്വാര്‍ഡ് സ്‌നോഡെന്റെ ഈ വിഷയത്തിലുള്ള ഒരു ഇന്റര്‍വ്യൂവും പ്രസ്തുത റിപ്പോര്‍ട്ടിനൊപ്പമുണ്ടായിരുന്നു. ലോകത്തിലെ എല്ലാ ഭീകരപ്രവര്‍ത്തനവും ഏകോപിപ്പിക്കാന്‍ ശേഷിയുള്ള ഒരു ഭീകരസംഘടനയ്ക്ക് യുഎസും ബ്രിട്ടനും ഇസ്രയേലും ഇവിടെ രൂപം കൊടുക്കുകയായിരുന്നുവെന്നാണ് സ്‌നോഡന്‍ ഈ ആര്‍ട്ടിക്കിളില്‍ വിവരിച്ചിരുന്നത്.

ഈ പദ്ധതിക്ക് ഐആര്‍എന്‍എ ബീഹിവ് അഥവാ ഹോണസ്റ്റ് നെസ്റ്റ് എന്നാണ് കോഡ്‌നെയിം നല്‍കിയിരിക്കുന്നത്. ഐസിസ് എന്ന പൊതു ശത്രുവിനെ ഈ മേഖലയില്‍ സൃഷ്ടിച്ച് മുസ്ലിം രാഷ്ട്രങ്ങളുടെ ശ്രദ്ധ ഇതിലേക്ക് വഴിതിരിച്ച് വിട്ട് ഇസ്രയേലിനെതിരെയുള്ള ഭീഷണി ഒഴിവാക്കുകയായിരുന്നു ഇതിന്റെ അടിസ്ഥാന ലക്ഷ്യമെന്നും ഈ റിപ്പോര്‍ട്ടിലൂടെ സ്‌നോഡെന്‍ വാദിക്കുന്നു.

ഇസ്ലാമിക് സ്റ്റേററും അമേരിക്കയും തമ്മിലുള്ള ബന്ധം സ്ഥാപിക്കാന്‍ മുന്‍ അല്‍ഖ്വയ്ദ കമാന്‍ഡര്‍ നബില്‍ നയീമും രംഗത്തെത്തിയിരുന്നു.ഐസിസ് അഥവാ ഇസ്ലാമിക് സ്റ്റേറ്റ് എന്നത് അണ്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നും അണ്‍ ഇസ്ലാമിക് സ്റ്റേറ്റെന്നാല്‍ യുഎസ് ആണെന്നുമുള്ള ഒരു വാദഗതിയാണ് നബില്‍ മുന്നോട്ട് വയ്ക്കുന്നത്. അതായത് ഇസ്ലാമിക് സ്റ്റേറ്റ് യുഎസിന്റെ പിന്തുണയില്‍ പിറന്ന ഒരു സംഘടനയാണെന്നാണ് ഇയാള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അമേരിക്കയും മേഖലയിലുള്ള അതിന്റെ കൂട്ടാളികളും ചേര്‍ന്നാണിതിന് രൂപം കൊടുത്തതെന്നും മുന്‍ അല്‍ഖ്വയ്ദ തലവന്‍ പറയുന്നു.ഇസ്ലാമിനെ ഇസ്ലാമിന്റെ പേരുപറഞ്ഞ് കളങ്കപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും നബില്‍ പറയുന്നു. ഇതിലൂടെ മധ്യപൂര്‍വേഷ്യയെ അസ്ഥിരപ്പെടുത്തുകയും ഇസ്ലാമിക ലോകത്ത് അമേരിക്കയുടെ ഇടപെടല്‍ അനന്തമായി നിലനിര്‍ത്തുകയും ഇവരുടെ ഗൂഢോദ്ദേശ്യമാണെന്ന് അല്‍ഖ്വയ്ദ മുന്‍ തലവന്‍ വാദിക്കുന്നു.

ഇസ്ലാമിനെതിരായുള്ള ഫോര്‍ത്ത് ജനറേഷന്‍ യുദ്ധതന്ത്രമാണിതെന്നും ഇയാള്‍ സമര്‍ത്ഥിക്കുന്നു. നിയോകണ്‍സര്‍വേറ്റീവ് സയണിസ്റ്റുകളും നവലോക ക്രമ സാത്താനിസ്റ്റുകളുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിന്റെ ഇരകള്‍ മധ്യപൂര്‍വേഷ്യയിലെ ആളുകളാണ്. ഇവര്‍ക്ക് പിന്തുണയേകുന്നതിലൂടെ അമേരിക്ക 9/11 ലെ ആക്രമണത്തില്‍ ചോരചിന്തിയ സ്വന്തം പൗരന്മാരെ വരെ വഞ്ചിക്കുകയാണെന്നും നബില്‍ തുറന്നടിക്കുന്നു. ഇതിനായി ജോര്‍ദാനിലെ ക്യാംപുകള്‍ സൃഷ്ടിച്ചതും അണ്‍ ഇസ്ലാമിക് സ്റ്റേറ്റായ അമേരിക്കയാണ്. ഇതിനുള്ള ആയുധവും പരിശീലനവും പ്രദാനം ചെയ്തത് യുസ് നാവികരാണ്. ഐസിസിന് ഫണ്ട് നല്‍കുന്നതും യുഎസ് ആണെന്നും ഭീകരപോരാട്ടത്തില്‍ പരുക്കു പറ്റിയ ഇതിലെ ആയിരക്കണക്കിന് ഭീകരരെ ചികിത്സിച്ചത് ഇസ്രയേലിലെ ടെല്‍ അവീവിലുള്ള ഹോസ്പിറ്റലുകളിലാണെന്നും നബില്‍ പറയുന്നു.

ഇങ്ങനെ പലവിധത്തില്‍ മുമ്പ് ഉയര്‍ന്നുവന്ന വാദങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും ഐസിസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉടലെടുത്തിയിരിക്കുന്നത്. ഐസിസ് ആക്രമണം ഒരിക്കലും ഇസ്രയേലിന് നേരെ ഉണ്ടായില്ലെന്ന തിയറിയും ഗൂഢാലോചനാ തിയറിക്കാര്‍ ഉയര്‍ത്തുന്നുണ്ട്. ഇതേസമയം ഇസ്ലാമിക കേന്ദ്രങ്ങളില്‍ നിന്നു തന്നെയാണ് ബാഗ്ദാദിയും സൈമണ്‍ ഇലിയറ്റും തമ്മിലുള്ള സാദൃശ്യം വ്യക്തമാക്കു വീഡിയോകള്‍ പ്രചരിക്കുന്നത്. എന്തായാലും സൈബര്‍ ലോകത്ത് പ്രചരിക്കുന്ന വീഡിയോയെ മാത്രം അടിസ്ഥാനമാക്കി ഒന്നും വിലയ്ക്കെടുക്കാന്‍ ഒരു ലോക ഭരണകൂടവും തയ്യാറല്ല.

Top