ജോളിയുമായുള്ള ബന്ധം എതിര്‍ത്തതിന് ജോണ്‍സന്റെ ഭാര്യയ്ക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദ്ദനം. ചവുട്ടി നിലത്തിട്ടു.നാട്ടുകാരും ബന്ധുക്കളും രക്ഷിച്ചു

കോഴിക്കോട്: കൂടത്തായിയിൽ ആറുപേരെ കണി കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ജോളിയുമായുള്ള ബന്ധം എതിര്‍ത്തതിന് ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സന്റെ ഭാര്യയ്ക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദ്ദനമെന്ന് വെളിപ്പെടുത്തല്‍. ചവിട്ട് നിലത്തിട്ടതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയാണ് ജോണ്‍സന്റെ ഭാര്യയെ രക്ഷിച്ചത്. ഒടുവില്‍ സംഭവം പോലീസ് കേസാവുകയും പോലീസ് കര്‍ശനമായി താക്കീത് ചെയ്തതോടെ ജോണ്‍സണ്‍ സ്ഥലം മാറ്റം വാങ്ങി തിരുപ്പൂരിലേക്ക് പോവുകയുമായിരുന്നു.

കുടുംബ സുഹൃത്തായിരുന്ന ജോളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജോണ്‍സന്റെ ഭാര്യ ബന്ധം വിലക്കിയിരുന്നു. ഇതേച്ചൊല്ലിയാണ് ജോണ്‍സന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ച്. തുടര്‍ന്ന് കൂടത്തായി പള്ളി വികാരിയുടെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ ജോളി ജോണ്‍സന്റെ വീട്ടില്‍ വരുന്നതും ബന്ധം തുടരുന്നതും വിലക്കി. തുടര്‍ന്ന് വീട്ടിലെത്തിയ ജോണ്‍സണ്‍ ഇതിന്റെ പേരില്‍ ഭാര്യയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് മര്‍ദ്ദനം പോലീസ് കേസായെങ്കിലും ജോണ്‍സന്റെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ ഒത്തുതീര്‍പ്പിന് തയ്യാറാവുകയായിരുന്നെന്ന് ഇയാളുടെ ഭാര്യയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. ഇനി മര്‍ദ്ദിച്ചാല്‍ ജോണ്‍സണ്‍ അകത്താകുമെന്ന് കര്‍ശന താക്കീത് നല്‍കിയാണ് താരശേരി സി.ഐ അന്ന് വിട്ടയച്ചത്. തുടര്‍ന്ന് സ്ഥലം മാറ്റം വാങ്ങി തിരുപ്പൂരിലേക്ക് പോയ ജോണ്‍സണ്‍ കുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. അധ്യാപികയായ ഭാര്യയാണ് മക്കുടെ പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കിയിരുന്നത്. കുടത്തായി കേസില്‍ ​​പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് ശേഷം ​ജോണ്‍സണ്‍ വീട്ടിലെത്തി ഭാര്യയോട് മാപ്പ് പറഞ്ഞിരുന്നു.

കോടഞ്ചേരിയിലെ പുലിക്കയത്തെ അക്കാദമിയിലാണ് ജോണ്‍സന്റെയും ജോളിയുടെയും മക്കള്‍ നീന്തല്‍ പഠിക്കുന്നത്. അവിടെ വച്ചുണ്ടായ പരിചയമാണ് ഇരുവരെയും തമ്മില്‍ അടുപ്പിച്ചത്. ജോളി ഏറ്റവുമധികം വിളിച്ചത് ജോണ്‍സനെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാള്‍ക്കൊപ്പം സംസ്ഥാനത്തിന് പുറത്ത് പല തവണ യാത്ര ചെയ്തതും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാജുവിനെ ഒഴിവാക്കി ജോണ്‍സനെ മുന്നാം വിവാഹം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി ജോളി വെളിപ്പെടുത്തിയിരുന്നു. വിനോദ യാത്രയ്ക്കിടെ തന്നെ കൊല്ലാന്‍ ജോളി ശ്രമിച്ചുവെന്ന വാര്‍ത്തയറിഞ്ഞ് മാനസികമായി തളര്‍ന്ന നിലയിലാണ് ജോണ്‍സന്റെ ഭാര്യയെന്ന് ഇവരുടെ ബന്ധുക്കള്‍ വ്യക്തമാക്കി.

അതേസമയം കൂടത്തായി കേസുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കാൻ തനിക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ. പരാതി പിൻവലിക്കണമെന്ന് ജോളി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും പരാതി കൊടുത്താൽ തിരികെ വരാനാകുമോ എന്ന ഭയം തനിക്കും ഉണ്ടായിരുന്നുവെന്നും റോജോ പറഞ്ഞു. അന്വേഷണ സംഘത്തിന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോജോ.
ചൊവ്വാഴ്ച രാവിലെയാണ് റോജോ അമേരിക്കയിൽ നിന്നും എത്തിയത്. 9 മണിക്കൂറോളം അന്വേഷണ സംഘം റോജോയുടെ മൊഴിയെടുത്തു. ചില സംശയങ്ങളുടെ പേരിലാണ് പരാതി നൽകിയത്. എന്നാൽ ഇത്രയും ദുരൂഹതകളുടെ ചുരുളഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ജീവിച്ചിരിക്കുന്നവർക്കും ആത്മാക്കൾക്കും നീതി ലഭിക്കണം. അന്വേഷണത്തിൽ പൂർണതൃപ്തിയുണ്ടെന്നും റോജോ പ്രതികരിച്ചു. സഹോദരി റെഞ്ചിക്കും ജോളിയുടെ മക്കൾക്കും ഒപ്പമാണ് റോജോ എത്തിയത്.

റോജോയുടെ സഹോദരി റെഞ്ചിയുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ജോളിയുടെ മക്കളുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്. വടകര റൂറൽ എസ്പിയുടെ ഓഫീസിൽ വെച്ച് ജോളിയേയും റോജോയേയും ഒന്നിച്ചിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസിൽ അറസ്റ്റിലായ ജോളി, പ്രജി കുമാർ, മാത്യു എന്നിവരുടെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കാനിരിക്കുകയാണ്. പുതിയതായി 5 കേസുകൾ കൂടി രജിസ്റ്റർ ചെയ്ത വിവരം അന്വേഷണ സംഘം കോടതിയെ ബോധിപ്പിക്കും. അതേസമയം കേസിലെ നിർണായ തെളിവായ സയനൈഡെന്ന് സംശയിക്കുന്ന പൊടി സൂക്ഷിച്ചിരുന്ന കുപ്പി പൊന്നാമറ്റം വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇത് സയനൈഡാണോയെന്ന് സ്ഥിരീകരിക്കാനാകു.

Top