പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധുവായ റിട്ട ജസ്റ്റിസ് സിറിയക് ജോസഫ് അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു !ഗുരുതര ആരോപണവുമായി ജോമോൻ പുത്തൻപുരയ്‌ക്കൽ

കോട്ടയം: അഭയ കേസിൽ റിട്ട ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണവുമായി ജോമോൻ പുത്തൻപുരയ്‌ക്കൽ. കൊലക്കേസിന്റെ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് സിറിയക്ക് ജോസഫാണെന്നാണ് ജോമോൻ പുത്തൻപുരയ്‌ക്കൽ ആരോപിക്കുന്നത്. കേസിലെ പ്രതിയുടെ ബന്ധുകൂടിയായ സിറിയക് ജോസഫ് പല തവണ പ്രതികൾക്ക് വേണ്ടി ഇടപെട്ടെന്നും അദ്ദേഹം ആരോപിച്ചു.

പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധുകൂടിയാണ് സിറിയക് ജോസഫ്. അദ്ദേഹമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പല തവണ ശ്രമിച്ചത്. അഭയ കൊല്ലപ്പെട്ട സമയത്ത് അദ്ദേഹം ഹൈക്കോടതിയിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായിരുന്നുവെന്നും ജോമോൻ പുത്തൻപുരയ്‌ക്കൽ പറഞ്ഞു  എന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു  .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്ന് സിസ്റ്റര്‍ സെഫി.സെഫിയുമായുള്ള ബന്ധം ഫാ. കോട്ടൂര്‍ സമ്മതിച്ചെന്നത് ഉള്‍പ്പെടെ 17 സാഹചര്യത്തെളിവുകള്‍ പ്രതികൾക്ക് ശിക്ഷവിധിച്ചത് .ദൃക്‌സാക്ഷികളില്ലാത്ത സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളെ ശിക്ഷിക്കാന്‍ സി.ബി.ഐ. കോടതി പൂര്‍ണമായും ആശ്രയിച്ചതു സാഹചര്യത്തെളിവുകള്‍.സിസ്റ്റർ അഭയ കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 302(കൊലപാതകം), 201(തെളിവു നശിപ്പിക്കൽ), 449(അതിക്രമിച്ചു കടക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.


ഇത്തരം 17 കാര്യങ്ങള്‍ വിധിന്യായത്തില്‍ കോടതി അക്കമിട്ടുനിരത്തി..സംഭവിക്കരുതാത്തതു സംഭവിച്ചുപോയെന്ന മുഖവുരയോടെ ഫാ. തോമസ് കോട്ടൂര്‍ എല്ലാം തന്നോടു തുറന്നുപറഞ്ഞെന്ന കളര്‍കോട് വേണുഗോപാലന്റെ മൊഴി ജുഡീഷ്യറിക്കു പുറത്തുള്ള കുറ്റസമ്മതമായി കണക്കാക്കപ്പെട്ടു. പ്രോസിക്യൂഷന്‍ ആറാം സാക്ഷിയായിരുന്നു അദ്ദേഹം.

മരണത്തിനു മുമ്പു സംഭവിച്ച ആറു മുറിവുകളുണ്ടായിരുന്നു എന്ന് പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റിനൊപ്പം പോലീസ് സര്‍ജന്‍ ഡോ. രാധാകൃഷ്ണന്‍ (33-ാം സാക്ഷി) നല്‍കിയ തെളിവ്.. അഭയയുടെ കഴുത്തില്‍ നഖങ്ങള്‍ കൊണ്ടുള്ള മുറിപ്പാടുകളുണ്ടായിരുന്നു എന്ന് വര്‍ഗീസ് ചാക്കോയുടെ (ഏഴാം സാക്ഷി. പോലീസ് നിര്‍ദേശപ്രകാരം മൃതദേഹത്തിന്റെ ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫര്‍) മൊഴി..

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ 1, 2, 6 മുറിവുകള്‍ വെള്ളത്തില്‍ മുങ്ങുന്നതിനു മുമ്പ് മറ്റാരെങ്കിലും ഏല്‍പ്പിച്ചതാണെന്നു വ്യക്തമാക്കുന്ന ഡോ. രാധാകൃഷ്ണന്റെയും ഡോ. കന്തസ്വാമിയുടെയും (31-ാം സാക്ഷി. മെഡിക്കല്‍ വിദഗ്ധന്‍) സാക്ഷിമൊഴികള്‍.

. നഖപ്പാടുകള്‍ വെള്ളത്തില്‍ മുങ്ങുന്നതിനു മുമ്പുണ്ടായതാണെന്നു വ്യക്തമെന്ന ഫോട്ടോഗ്രാഫറുടെ സാക്ഷിമൊഴി.

. അഭയയുടെ തലയോട് പൊട്ടിയിരുന്നെന്ന ഡോ. രാധാകൃഷ്ണന്റെ സാക്ഷ്യപ്പെടുത്തല്‍.
. തലയ്‌ക്കേറ്റ പരുക്കും വെള്ളത്തില്‍ മുങ്ങിയതുമാണു മരണകാരണമെന്ന് ഡോ. രാധാകൃഷ്ണനും ഡോ. കന്തസ്വാമിയും വ്യക്തമാക്കിയത്.

. അഭയ മിടുക്കിയും സന്തോഷവതിയും സത്യസന്ധയും സമര്‍ഥയുമായിരുന്നെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമുള്ള കോണ്‍വെന്റ് അന്തേവാസികളുടെയും അധ്യാപികയായിരുന്ന ത്രേസ്യാമ്മയുടെയും മൊഴികള്‍.

. തലയ്‌ക്കേറ്റ ഗുരുതര പരുക്കും മുങ്ങിയതുമാണ് മരണത്തിന് ഇടയാക്കിയതെന്ന ശാസ്ത്രീയ തെളിവുകള്‍..

കൊലപാതകമാണെന്നു വ്യക്തമാക്കുന്ന മെഡിക്കല്‍ തെളിവുകളും ഡോ. രാധാകൃഷ്ണന്‍, ഡോ. കന്തസ്വാമി എന്നിവരുടെയും പ്രഫ. ത്രേസ്യാമ്മ അടക്കമുള്ളവരുടെയും മൊഴികളും.

. കോണ്‍വെന്റ് അടുക്കളയുടെ വര്‍ക്ക് ഏരിയയും വാഷ് ഏരിയയും സംഭവദിവസം അലങ്കോലമായി കിടക്കുകയായിരുന്നെന്ന് പാചകക്കാരി അച്ചാമ്മ, സംഭവസ്ഥലത്ത് ആദ്യമെത്തിയവരിലൊരാളായ എം.എം. തോമസ്, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവരുടെ സാക്ഷിമൊഴികളില്‍ തെളിഞ്ഞു.

അടുക്കളമൂലയില്‍ കൈക്കോടാലി കിടക്കുന്നതും ഫ്രിഡ്ജ് തുറന്നുകിടക്കുന്നതും ഫ്രിഡ്ജിനരികില്‍ വെള്ളം കുപ്പി കിടക്കുന്നതും അടുക്കളയുടെ പിന്‍വാതില്‍പ്പാളികള്‍ക്കിടയില്‍ ഒരു കന്യാസ്ത്രീയുടെ ശിരോവസ്ത്രം ഉടക്കിക്കിടക്കുന്നതും എം.എം. തോമസ് കണ്ടിരുന്നു. ഒരു ജോഡി ചെരുപ്പ് രണ്ടിടത്തായി കിടന്നിരുന്നു.

പുരോഹിതര്‍ കോണ്‍വെന്റ് ഹോസ്റ്റലില്‍ പതിവായി വന്നിരുന്നെന്നും സമൃദ്ധമായ വിഭവങ്ങള്‍ തയാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും അച്ചാമ്മയുടെ മൊഴി. കോണ്‍വെന്റില്‍ നായ്ക്കളെ വളര്‍ത്തിയിരുന്നു. സംഭവം നടന്ന രാത്രി അവ കുരയ്ക്കുന്നതായി ആരും കേട്ടില്ല. പുരോഹിതര്‍ പതിവായി വരുമായിരുന്നു എന്ന അച്ചാമ്മയുടെ മൊഴി നായ്ക്കള്‍ കുരയ്ക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുന്നു.

. കോണ്‍വെന്റ് ഹോസ്റ്റലിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ മുറിയില്‍ സിസ്റ്റര്‍ സെഫി തനിച്ചേ ഉണ്ടാകാറുള്ളൂ എന്ന സാക്ഷിമൊഴികള്‍.

. സംഭവരാത്രി ഹോസ്റ്റലില്‍ ഫാ. തോമസ് കോട്ടുരിനെ കണ്ടെന്ന് അവിടെ മോഷണത്തിനെത്തിയ രാജുവിന്റെ (അടയ്ക്കാ രാജു മൂന്നാം സാക്ഷി) മൊഴിയില്‍നിന്നു തെളിഞ്ഞു. രണ്ടു പുരുഷന്മാര്‍ പിന്നിലെ പടിയിറങ്ങിവരുന്നതു കണ്ടെന്ന് രാജുവിന്റെ മൊഴി. അതിലൊന്ന് ഫാ. കോട്ടുരായിരുന്നെന്ന് രാജു തിരിച്ചറിഞ്ഞു. രണ്ടാമത്തെയാളെ തിരിച്ചറിയാന്‍ രാജുവിനു കഴിഞ്ഞില്ല. ഇതാണ് രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണയില്‍നിന്ന് ഒഴിവാക്കാന്‍ കാരണമായത്.

.ഫാ. കോട്ടൂരിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ രാജുവിന്റെ മൊഴി നിര്‍ണായകമായി. സംഭവത്തിനു പിന്നാലെ തന്നെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൊലക്കുറ്റം ഏറ്റെടുക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നും മോഷണശ്രമത്തിനിടെ അഭയയെ കൊലപ്പെടുത്തിയെന്ന് ഏറ്റുപറയാന്‍ കോടിക്കണക്കിനു രൂപ വാഗ്ദാനം നല്‍കിയെന്നും രാജു മൊഴി നല്‍കി.

. സിസ്റ്റര്‍ സെഫിയുമായുള്ള ബന്ധം ഫാ. കോട്ടൂര്‍ സമ്മതിച്ചെന്ന ആറാം സാക്ഷി വേണുഗോപാലന്റെ മൊഴി തെളിവ്. നാര്‍ക്കോ അനാലിസിസിലെ താല്‍പ്പര്യം മൂലമാണ് ഫാ. കോട്ടൂരുമായി ബന്ധപ്പെട്ടതെന്നു മൊഴി. നാര്‍ക്കോ പരിശോധനയുടെ നിയമസാധുത ചോദ്യംചെയ്ത് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കാന്‍ ഫാ. കോട്ടൂര്‍ നിര്‍ബന്ധിച്ചു.

.പച്ചയായ മനുഷ്യന്റെ എല്ലാ വികാരങ്ങളും തനിക്കുണ്ടെന്നും തെറ്റു ചെയ്‌തെന്നും ഫാ. കോട്ടൂര്‍ പറഞ്ഞു. സിസ്റ്റര്‍ സെഫിയുമായുള്ള ബന്ധത്തില്‍ കുറ്റസമ്മതം നടത്തി. അഭയയെ കൊലപ്പെടുത്തിയതില്‍ ദുഃഖം പ്രകടിപ്പിച്ച ഫാ. കോട്ടൂര്‍, സംഭവിക്കരുതാത്തതു സംഭവിച്ചു എന്നു പറഞ്ഞെന്നും വേണുഗോപാലന്റെ മൊഴി.

. ആക്ഷന്‍ കൗണ്‍സിലിന്റെ പ്രകടനത്തില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോള്‍ കുമരകത്ത് ഒരു ഹോട്ടലിനടുത്തുവച്ച് ഫാ. കോട്ടൂര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ (42-ാം സാക്ഷി) മൊഴിയില്‍ തെളിഞ്ഞു.

. െലെംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്ന് സിസ്റ്റര്‍ സെഫി തങ്ങളോടു സമ്മതിച്ചെന്ന ഡോ. ലളിതാംബിക കരുണാകരന്‍ (19-ാം സാക്ഷി), ഡോ. പി. രമ (29-ാം സാക്ഷി) എന്നിവരുടെ മൊഴിയും സിസ്റ്റര്‍ സെഫിയുടെ െവെദ്യപരിശോധനാ രേഖകളും.

. കന്യകയാണെന്നു സ്ഥാപിക്കാന്‍ സിസ്റ്റര്‍ സെഫി െഹെമനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയിരുന്നെന്ന് ഡോ. ലളിതാംബികയുടെയും ഡോ. രമയുടെയും മൊഴികളും മെഡിക്കല്‍ തെളിവുകളും.

. കോണ്‍വെന്റ് അടുക്കള വര്‍ക്ക് ഏരിയയിലും വാഷ് ഏരിയയിലും രാത്രി പത്തരയ്ക്കും രാവിലെ അഞ്ചിനുമിടയില്‍ പുരുഷന്മാര്‍ക്കു പ്രവേശമില്ലെന്ന ഹോസ്റ്റല്‍ ചട്ടം.

.തലയ്‌ക്കേറ്റ അടി മരണകാരണമാണെന്ന ഡോ. കന്തസ്വാമി വ്യക്തമാക്കി. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ ആക്രമിച്ചെന്ന ഏക നിഗമനത്തിലാണ് എത്തുന്നത്. ഇത് ഊഹമോ അനുമാനമോ അല്ല. തെളിയിക്കപ്പെട്ട വസ്തുതകളില്‍നിന്നുള്ള വസ്തുനിഷ്ഠമായ നിഗമനമാണ്.

.പുരുഷസാന്നിധ്യം പൂര്‍ണമായും വിലക്കിയ സമയത്തും സ്ഥലത്തുമാണ് കര്‍ത്താവിന്റെ ഒരു മണവാട്ടി കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഹോസ്റ്റലില്‍ ചെന്നതിനു മതിയായ വിശദീകരണം നല്‍കാന്‍ ഫാ. കോട്ടൂരിനു കഴിഞ്ഞില്ല. ഫാ. കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കുമിടയില്‍ അധാര്‍മിക ബന്ധമുണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു.

.ലൈംഗികബന്ധത്തിനായി സിസ്റ്റര്‍ സെഫിയുടെ സഹായത്തോടെ ഫാ. കോട്ടൂര്‍ ഹോസ്റ്റലില്‍ വന്നതാണെന്നും അതു കണ്ട സിസ്റ്റര്‍ അഭയയെ മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ട് ആക്രമിക്കുകയാണെന്നും സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നു.

.തെളിവുകളുടെ കണ്ണിമുറിയാത്ത ശൃംഖല പ്രതികളുടെ കുറ്റം തെളിയിക്കാന്‍ പര്യാപ്തമാണ്. പ്രതികള്‍, അവര്‍ മാത്രമേ, ഹോസ്റ്റലില്‍ ആ സമയത്ത് അഭയയെ മാരകമായി ആക്രമിക്കാനും കിണറ്റിലിടാനും സാധ്യതയുള്ളൂ എന്നു വ്യക്തമാണെന്നും വിധിന്യായത്തില്‍ കോടതി പറഞ്ഞു.

ഒരു വർഷത്തിന് മുൻപാണ് സിബിഐ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ എട്ട് നിർണായക സാക്ഷികൾ കൂറുമാറി. 1992 മാർച്ച് 27നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

Top