ഹൈക്കമാന്റും കൈവിട്ടു; സുധാകരൻ പ്രസിഡന്റ് ആകില്ല !കോൺഗ്രസ് നിലയില്ലാ കയത്തിൽ !കെപിസിസി അധ്യക്ഷസ്ഥാനം അനാഥമായി തുടരുന്നു; താരിഖ് അന്‍വര്‍ സംസ്ഥാനത്തെത്തും

തിരുവനന്തപുരം: കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആകില്ല എന്ന സൂചകൾ പുറത്ത് വന്നു ഹൈക്കമാന്റിന്റെ പിന്തുണയും കെ സുധാകരനില്ല എന്നാണു പുറത്ത് വരുന്ന റിപ്പോർട്ടുകൾ.സുധാകര ആനികാളായ സൈബർ ടീമുകൾ പുറത്തുവിടുന്ന സോഷ്യൽ മീഡിയ മുറവിളികൾ സത്യമല്ല ,ഇത് സ്വയം സൃഷ്ടിക്കുന്ന മീഡിയ പ്രചാരണം ആണെന്ന് കോൺഗ്രസ് നേതൃത്വവും മനസിലാക്കി കഴിഞ്ഞു .ഇതോടെ കേരളത്തിലെ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതി അവ്യക്തതത തുടരുന്നു. ആശയക്കുഴപ്പം പരിഹരിക്കാന്‍ താരിഖ് അന്‍വര്‍ അടുത്തയാഴ്ച കേരളത്തിലെത്തും. സംഘടനാ നേതാക്കളുടെ അഭിപ്രായം ആരാഞ്ഞ ശേഷം ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കാനാവും താരിഖ് അന്‍വര്‍ ചുമതലപ്പെടുത്തിയതായിട്ടാണ് സൂചന.

അശോക് ചഹാന്‍ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംഘടനാ ചുമതലകളുടെ കാര്യത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ അണികള്‍ തയ്യാറായില്ലെന്ന് ചവാന്‍ കമ്മറ്റി റിപ്പോര്‍ട്ട് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായിക്കിയിരിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്ക് ഉമ്മന്‍ ചാണ്ടിക്കും ദേശീയ തലത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ ഇത്തവണ സാധിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളി-ചെന്നിത്തല-ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കാണെന്നാണ് പാര്‍ട്ടിയില്‍ പൊതുവെ ഉയര്‍ന്നിരിക്കുന്ന വാദങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അണികള്‍ കെ സുധാകരന് നൽകുന്ന പിന്തുണ യാഥാർഥ്യം അല്ല എന്നാണ് ഹൈക്കമാന്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ സുധാകരനെതിരെ ഗ്രൂപ്പുകളില്‍ നടക്കുന്ന പടയൊരുക്കം നേതൃ സ്ഥാനമേല്‍പ്പിക്കുന്നതില്‍ തടസമാകും. ഇക്കാര്യത്തില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് കൂടിയാലോചനകള്‍ നടത്തിയിട്ടില്ല. കെപിസിസി അധ്യക്ഷ സ്ഥാനം അനാഥമായി കിടക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്നാണ് രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളുടെ അഭിപ്രായം.

സുധാകരനെ കൂടാതെ അടൂര്‍ പ്രകാശ്, കെ ബാബു, കൊടുക്കുന്നില്‍ സുരേഷ് തുടങ്ങിയ നേതാക്കളുടെ പേരുകളാണ് പ്രധാനമായും നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. കെ. സുധാകരന്റെ ശൈലി പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന് ചില നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതായും സൂചനയുണ്ട്. കെ,. സുധാകരന് വേണ്ടി സൈബറിടത്തില്‍ വാദിക്കുന്ന അണികള്‍ ഭാവിയില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചില നേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തിയതെന്നും സൂചനയുണ്ട്.

Top