അലഞ്ഞു നടന്നുവന്ന റാസ്‌കലാണ്‌ സുധാകരന്‍;വിദ്യാര്‍ഥികള്‍ സുധാകരനെ അര്‍ധനഗ്നനാക്കി ബ്രണ്ണനു ചുറ്റും നടത്തിച്ചു.നാണം കെട്ട് കോൺഗ്രസുകാർ !

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എറണാകുളം ഡിസിസി ഓഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന്റെ മറുപടി. മക്കളെ തട്ടക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു എന്നാണ് തനിക്കെതിരെ പിണറായി ഉന്നയിച്ച ഒരു ആരോപണം. നട്ടെല്ലുണ്ടെങ്കില്‍ എന്നെ പ്രതിയാക്കി കേസെടുക്കൂ എന്നും സുധാരരന്‍ വെല്ലുവിളിച്ചു.

ഇക്കാര്യം പിണറായിയോട് പറഞ്ഞ ആളുടെ പേര് പറയുന്നില്ല. സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല. ഭാര്യയോടു പോലും പറഞ്ഞില്ല. പിണറായി വിജയന്‍ ഒരച്ഛന്റെ സ്ഥാനത്തായിരുന്നോ എന്ന് ഞാന്‍ സംശയിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് യോജിച്ചതല്ല. സ്വന്തം അനുഭവം ഞാന്‍ നേരിട്ട് തുറന്നുപറയുകയാണ്. എന്നാല്‍ പിണറായി വിജയന്‍ എഴുതി വായിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം സുധാകരനെ തേച്ചൊട്ടിച്ച് പിണറായി വിജയം രംഗത്ത് വന്നിരുന്നു .സുധാകരനെപ്പറ്റി കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന പി. രാമകൃഷ്‌ണന്‍ പറഞ്ഞതു കൂടി ഓര്‍ക്കണം. പണമുണ്ടാക്കാന്‍ മാത്രമാണ്‌ സുധാകരന്‍ രാഷ്ര്‌ടീയത്തിലിറങ്ങിയതെന്നാണു രാമകൃഷ്‌ണന്‍ പറഞ്ഞത്‌. പലരേയും കൊന്ന്‌ പണമുണ്ടാക്കി. വിദേശ കറന്‍സി ഇടപാടുള്ള സുധാകരന്‌ ബ്ലേഡ്‌ കമ്പനി കമ്പനികളുണ്ട്‌. മണല്‍ മാഫിയയുമായി നേരിട്ടു ബന്ധമുണ്ട്‌. രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനു പറ്റിയ ആളല്ല സുധാകരന്‍. നേതാക്കള്‍ക്ക്‌ അയാളെ പേടിയാണ്‌. കൊല്ലപ്പെട്ടവര്‍ക്കായി പിരിച്ച പണം സ്വന്തം പോക്കറ്റിലാക്കുന്നു. അലഞ്ഞു നടന്നുവന്ന റാസ്‌കലാണ്‌ സുധാകരന്‍. ഭീരുവുമാണ്‌. ജയിച്ചതിനുശേഷം എം.പി. തിരിഞ്ഞു നോക്കാത്ത പ്രദേശം കണ്ണൂരിലുണ്ട്‌. സുധാകരന്‍ വന്നതിന്‌ ശേഷമുള്ള തെരഞ്ഞെടുപ്പുകളിലാണ്‌ കാസര്‍ഗോഡ്‌, കണ്ണൂര്‍, വടകര മേഖലകളില്‍ പാര്‍ട്ടിക്ക്‌ തോല്‍വി ഉണ്ടാകുന്നതെന്നും രാമകൃഷ്‌ണന്‍ പറഞ്ഞു.

ഒപ്പമുണ്ടായിരുന്ന പുഷ്‌പരാജും പ്രകാശ്‌ബാബുവും എങ്ങനെ സുധാകരന്‌ എതിരായെന്നും രാമകൃഷ്‌ണന്‍ പറയുന്നുണ്ട്‌. ഡി.സി.സി. അംഗമായിരുന്ന പുഷ്‌പരാജിനെ ആക്രമിച്ച്‌ കാല്‍ തകര്‍ത്തതിനെക്കുറിച്ചുമൊക്കെ. സുധാകരന്റെ ചെയ്‌തികള്‍ പറഞ്ഞതിന്‌ ഡി.സി.സി ഓഫീസില്‍ രാമകൃഷ്‌ണനെ കയറാന്‍ സമ്മതിച്ചില്ല. ഇപ്പോള്‍ രാമകൃഷ്‌ണന്‍ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ പൊതുവേദിയില്‍ ലഭ്യമാണ്‌.

കെ.പി.സി.സി. പ്രസിഡന്റ്‌ കെ. സുധാകരനെ പണ്ട്‌, എതിരാളികള്‍ തലശേരി ബ്രണ്ണന്‍ കോളജിനു ചുറ്റും അര്‍ധനഗ്നനായി നടത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എ.കെ. ബാലന്‍ പറഞ്ഞ സംഭവമെന്നു പറഞ്ഞായിരുന്നു വിവരണം. സി.എച്ച്‌. മുഹമ്മദ്‌ കോയ വിദ്യാഭ്യാസമന്ത്രിയായിരിക്കെ ബ്രണ്ണന്‍ കോളജില്‍ ഒരു പരിപാടിക്കു വന്നപ്പോഴായിരുന്നു അത്‌. സി.എച്ചിനെ കരിങ്കൊടി കാട്ടി, ചെരുപ്പെറിഞ്ഞു. ചടങ്ങ്‌ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. അന്ന്‌ സി.എച്ചിനു ചടങ്ങ്‌ സുഗമമായി നടത്താനായത്‌ എ.കെ. ബാലനടക്കമുള്ള പ്രവര്‍ത്തകരുടെ ബലത്തിലാണ്‌. ഇപ്പോള്‍ വീരവാദം മുഴക്കുന്ന സുധാകരന്‍ ആ സംഭവം മറന്നുകാണില്ല. സുധാകരന്റെ അതിക്രമത്തെ നേരിടാനെത്തിയ വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ നേരേ വസ്‌ത്രമണിയാന്‍ സമ്മതിച്ചില്ല. അര്‍ധനഗ്‌നായി ആ കോളജിനു ചുറ്റും നടത്തിപ്പിച്ചു.

ഒരു വാരികയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ സുധാകരന്‍ ഒരു ഫ്രാന്‍സിസിന്റെ കാര്യം പറയുന്നുണ്ട്‌. ഫ്രാന്‍സിസ്‌ സ്‌റ്റേജിലേക്കു കത്തിയുമായി കയറി അടിച്ചെന്നും താന്‍ മാറിയതുകൊണ്ട്‌ രക്ഷപ്പെട്ടെന്നുമാണ്‌ സുധാകരന്‍ പറയുന്നത്‌. തന്നെ മര്‍ദിച്ചെന്നും പറയുന്നുണ്ട്‌. അതും അദ്ദേഹത്തിന്റെ സ്വപ്‌നമാണ്‌. “ഞാന്‍ കോളജില്‍ പഠിക്കുന്നതുവരെ ഫ്രാന്‍സിസ്‌ അവിടെയില്ല. ആക്രമിക്കാന്‍ നടന്നവര്‍ എന്റെ ശരീരത്തിനടുത്തേക്ക്‌ എത്തിയിട്ടില്ല. പ്രസ്‌ഥാനത്തിന്റെ ഭാഗമായാണു ഞാന്‍ നിന്നത്‌. കെ.എസ്‌.യുവിനു മൃഗീയ ആധിപത്യമുള്ള സമയത്താണ്‌ ഞാന്‍ ബ്രണ്ണന്‍ കോളജില്‍ പോകുന്നത്‌. സുധാകരനെക്കാള്‍ തടിമിടുക്കുള്ളവര്‍ അന്നുണ്ട്‌. അവരുടെ മുന്നിലാണു പ്രവര്‍ത്തിച്ചത്‌.

സുധാകരനോടൊപ്പം അതേ കളരിയില്‍ പയറ്റിയ മമ്പറം ദിവാകരനും കുറച്ചു കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. പുഷ്‌പരാജിന്റെ കാല്‍ അടിച്ചു തകര്‍ത്തതടക്കം ഒരുപാട്‌ സംഭവങ്ങളുണ്ട്‌. തന്റെ പക്കലുള്ള ഫോട്ടോകളും തെളിവുകളും പുറത്തുവിട്ടാല്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനും സുധാകരനെ കെ.പി.സി.സി. അധ്യക്ഷനാക്കണമെന്നു പറയില്ല. തലശേരിയില്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായും മമ്പറം ദിവാകരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഡി.സി.സി. ഓഫീസിനായി പിരിച്ച കോടികള്‍ എവിടെയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്‌. ചിറയ്‌ക്കല്‍ സ്‌കൂള്‍ വാങ്ങാന്‍ സുധാകരന്റെ നേതൃത്വത്തില്‍ ഗള്‍ഫില്‍ നിന്നുള്‍പ്പെടെ 30 കോടി പിരിച്ചു. അതെവിടെ?

Top