അഭ്യന്തര വകുപ്പിന്റെ അന്തസിന് ചേരാത്ത നടപടി !..പോലീസുദ്യോഗസ്ഥരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തുന്നുവെന്ന് കെ.സുധാകരന്‍

കണ്ണൂര്‍;കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ ശുഹൈബ് കൊലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചില മാധ്യമപ്രവര്‍ത്തകരുടേയും പോലീസുദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആരോപിച്ചു.

കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ ഫോണ്‍ കോളുകളാണ് ചോര്‍ത്തുന്നത്. അഭ്യന്തര വകുപ്പിന്റെ ഈ നടപടി അന്തസിന് ചേര്‍ന്നതല്ലെന്നും സിബിഐ അന്വേഷണം ഒഴിവാക്കാനാണ് ഈ പണിയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. സുധാകരന്റെ ആരോഗ്യനില വഷളായിട്ടുണ്ടെങ്കിലും സമരം തുടരുമെന്ന നിലപാടിലാണ് അദ്ദേഹം.k sudhakaran1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഷുഹൈബ് വധക്കേസില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും കൊലയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ ആളും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.കര്‍ണാടകയിലെ വിരാജ്‌പേട്ടയിലെ ഒരു വീട്ടില്‍ നിന്നുമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പുറത്തു വരുന്ന വിവരം. നേരത്തെ പ്രതികളെ തേടി ബെംഗളൂരുവിലെ ചില കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നുവെങ്കിലും അവസാനനിമിഷം പ്രതികള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. പിടിയിലായവരുടെ . ഇവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം മാത്രമായിരിക്കും വിവരങ്ങള്‍ പുറത്തുവിടുക.

ശുഹൈബിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതാരാണ്, എന്ത് സാഹചര്യത്തിലാണ് ക്വട്ടേഷന്‍ നല്‍കിയത്, പാര്‍ട്ടിയുടെ ഏത് തലത്തില്‍ വരെ കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നു എന്നീ കാര്യങ്ങളില്‍ ഇനി വ്യക്തത വരാനുണ്ട്. അന്വേഷണപുരോഗതി അറിയിക്കുന്നതിനായി അല്‍പസമയത്തിനകം കണ്ണൂര്‍ എസ്.പി മാധ്യമങ്ങളെ കണ്ടേക്കും എന്നും സൂചനയുണ്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകരായ റിജിന്‍ രാജും ആകാശ് തില്ലങ്കേരിയും നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ സാക്ഷികള്‍ ഇന്നലെ തിരിച്ചറിയുമായും ചെയ്തിരുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കണ്ണൂരില്‍ ശക്തമായ പ്രതിഷേധം നടത്തിവരികയാണ്. സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തില്‍ ആയതോടെയാണ് അന്വേഷണം ഊര്‍ജിതമാകുകയും കൂടുതല്‍ പ്രതികള്‍ കസ്റ്റഡിയില്‍ ആകുകയും ചെയ്തത്.

Top