സിന്ധു നേരിടേണ്ടത് അലറിവിളിച്ച് ഭയപ്പെടുത്തുന്ന പെണ്‍സിംഹത്തെ; കരോളിനയെ സിന്ധുവിന് പരാജപ്പെടുത്താനാകുമോ?

52044_1471575733

റിയോ ഡി ജനീറോ: ഇന്ത്യയുടെ പ്രതീക്ഷയെ വാനോളം ഉയര്‍ത്തുകയാണ് പിവി സിന്ധു. ബാഡ്മിന്റണില്‍ ചൈനീസ് എതിരാളിയെ മലര്‍ത്തിയടിച്ച സിന്ധുവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് 130 കോടി ജനങ്ങളും. കാരണം, സിന്ധു നേരിടാന്‍ പോകുന്നത് ബാഡ്മിന്റണിലെ പെണ്‍സിംഹത്തെയാണ്. അലറിവിളിച്ച് ആളുകളെ ഭയപ്പെടുത്തുന്ന കരോളിന മാരിനയയുമാണ് ഏറ്റുമുട്ടുക.
സ്പെയിന്‍കാരി കരോളിന മാരിന ബാഡ്മിന്റണിലെ മഹാപ്രതിഭയാണ്. ബാഡ്മിന്റണിലെ ലേഡി നഡാല്‍ എന്നാണ് കരോളിന മാരിന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ടെന്നീസ് താരം റാഫേല്‍ നഡാലിനെപ്പോലെ തളരാത്ത പോരാളിയാണവര്‍. 2014-ലെയും 2015-ലെയും ലോകചാമ്പ്യന്‍. മുഖത്തെപ്പോഴും പുഞ്ചിരി ഒളിപ്പിച്ചുവച്ച് എതിരാളികളെ വകവരുത്തുന്ന പോരാളി.

ii_67

നഡാലിനെപ്പോലെ മാരിലും ഇടംകൈ ഉപയോഗിച്ചാണ് കളിക്കുന്നത്. റിയോയില്‍ മാരിന്‍ ഫൈനലിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. നിലവിലെ ജേതാവ് ചൈനയുടെ ലീ സുറേയിയെ നേരിട്ടുള്ള ഗെയ്മുകളില്‍ തുരത്തിയാണ് മാരിന്റെ വരവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോച്ച് ഫെര്‍ണാണ്ടോ റിവാസിന്റെ സൂക്ഷ്മമായ നിരീക്ഷണമാണ് മാരിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍. ചൈനീസ് താരങ്ങള്‍ അധീശത്വം പുലര്‍ത്തിയിരുന്ന കോര്‍ട്ടില്‍ സ്പെയിനില്‍നിന്ന് മാരിനെ കണ്ടെടുക്കുകയായിരുന്നു റിവാസ്. അതിവേഗത്തിലുള്ള കളിയും അസാമാന്യമായ ആംഗിളുകളിലേക്ക് ഷോട്ടുകളുതിര്‍ക്കാനുള്ള കഴിവുമാണ് മാരിനെ അപകടകാരിയാക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ സൈന നേവാളിന് പുറമെ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ളത് മാരിന്‍ മാത്രമാണ്. പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെല്ലാം വിജയിക്കുന്ന ശീലമുള്ള മാരിന്‍ സിന്ധുവിന് കടുത്ത വെല്ലുവിളി തീര്‍ക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ആത്മവിശ്വാസത്തിന്റെ പ്രതിരൂപം പോലെ കളിക്കുന്ന സിന്ധുവിന് മാരിന്‍ എന്ന ശക്തിദുര്‍ഗത്തെയും മറികടക്കാനാവുമെന്ന് ആശിക്കാം.

നഡാലിനെപ്പോലെ കരുത്തിന്റെ പ്രതീകം മാത്രമല്ല മാരിന്‍. കളിക്കളത്തില്‍ മരിയ ഷറപ്പോവയെപ്പോലെ അലറിവിളിക്കാനും അവര്‍ക്കാവും. കളിക്കളത്തില്‍ ഊര്‍ജപ്രവാഹമായി മാറാന്‍ ഈ അലറിവിളിക്കലുകള്‍ക്ക് സാധിക്കുമെന്ന കാര്യം ഇപ്പോഴും ഏഷ്യക്കാരായ താരങ്ങളില്‍ അധികം പേര്‍ക്കും അറിയില്ല.നെറ്റിലും ബേസ് ലൈനിനും മിഡ് കോര്‍ട്ടിലും മാരിന്റെ പ്രകടനം അസാമാന്യമാണ്. റിഫ്ളക്സുകളിലും ഉന്നത നിലവാരം പുലര്‍ത്തുന്നു. കളിയില്‍ വിജയം നേടിയെടുക്കാന്‍ ഏതടവും പയറ്റാന്‍ ശേഷിയുള്ള ബുദ്ധികേന്ദ്രം കൂടിയാണ് മാരിന്‍. എന്നാല്‍ സിന്ധുവിനെതിരെ മാരിന് അത്ര വലിയ റെക്കോഡല്ല ഉള്ളത്. ഏഴുതവണ ഏറ്റുമുട്ടിയപ്പോള്‍ നാലെണ്ണത്തില്‍ മാരിന്‍ വിജയിച്ചു.

ക്വാര്‍ട്ടറിലും സെമിയിലും നേരിട്ട എതിരാളികളെക്കാള്‍ കടുത്ത പ്രതിയോഗിയാവും മാരിന്‍ എന്ന കാര്യത്തില്‍ സംശയമില്ല. ഒരേതരത്തില്‍ കളിക്കുന്ന ശൈലിയല്ല മാരിന്റേത്. അതുകൊണ്ടുതന്നെ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച് മാരിനെതിരെ കളി ആസൂത്രണം ചെയ്യാനുമാവില്ല. സാഹചര്യത്തിനനുസരിച്ച് ശൈലിയില്‍ മാറ്റം വരുത്താന്‍ അവര്‍ക്കാകുന്നു.

Top