പാര്‍ട്ടി പിടിച്ചടക്കി പിജെ ജോസഫ്..!! തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി

കോട്ടയം: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് ആണെന്ന് കാണിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് കത്ത്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാമാണ് കത്ത് നല്‍കിയത്. സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ത്ത് ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെടുന്നതിനിടെയാണ് കത്ത് നല്‍കിയിരിക്കുന്നത്.

പാര്‍ട്ടിയില്‍ പുതിയ നിയമനം നടത്തിയെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്. പി.ജെ. ജോസഫിനെ ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയുമായി നിയമിച്ചു എന്നാണ് കത്തില്‍ പറയുന്നത്. സി.എഫ്. തോമസും മോന്‍സ് ജോസഫും അടക്കം മൂന്ന് എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്നും ജോസഫ് വിഭാഗം കത്തില്‍ പറയുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോസ് കെ. മാണിയും കൂട്ടരും അറിയാതെയാണ് ജോസഫ് വിഭാഗത്തിന്റെ ഈ നീക്കം. ഇതോടെ മാണി വിഭാഗം പാര്‍ട്ടി പിളര്‍ത്തിയാലും നിയമപരമായി വിമതപക്ഷമായേ കണക്കാക്കൂ.

കേരളം കോണ്‍ഗ്രസില്‍ പദവികളെ ചൊല്ലിയുള്ള തര്‍ക്കം കൂടുതല്‍ മുറുകുകയാണ്. ഇത് പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് നയിച്ചേക്കാം എന്നും സൂചനയുണ്ട്. പി.ജെ ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ചില്ലെങ്കില്‍ സ്വയം സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ മാണി വിഭാഗം തീരുമാനിച്ചിരുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റി ഒഴിവാക്കി, ഉന്നതാധികാര സമിതി, പാര്‍ലമെന്ററി സമിതി എന്നിവ വിളിച്ച് ചേര്‍ക്കാന്‍ ജോസഫ് വിഭാഗവും ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

പാര്‍ട്ടിയിലെ പദവികള്‍ ഒരു വിധേനയും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ട് ജോസഫ്, മാണി വിഭാഗങ്ങള്‍ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇരുകൂട്ടരെയും അനുനയിപ്പിക്കാനും ഒരു ഭാഗത്ത് ശ്രമം നടക്കുന്നുണ്ട്.

Top