ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടബലാത്സംഗത്തിനിരയായ എട്ടാംക്ലാസുകാരി ഒന്നരമാസം ഗർഭിണി!പീഡനം തുടർന്നത് മാസങ്ങളോളം. വിവരം പുറത്തറിഞ്ഞത് കൌൺസിലിംഗിൽ

കൊച്ചി: കൊച്ചിയിൽ 14കാരിയെ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.പീഡനമാ മാസങ്ങളോളം തുടർന്നിരുന്നു . കൂട്ടബലാത്സംഗത്തിനിരയായ എട്ടാംക്ലാസുകാരി ഒന്നരമാസം ഗർഭിണിയാണെന്നാണ് അധികൃതർ നൽകുന്ന വിവരം. അമ്മ മരിച്ച പെൺകുട്ടി ബന്ധുക്കളുടെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞുവന്നിരുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ വീട്ടിൽ ബന്ധുക്കളില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിഷാദ രോഗത്തിനുള്ള ചികിത്സയുടെ ഭാഗമായി ഡോക്ടര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പെണ്‍കുട്ടി തുറന്നു പറഞ്ഞത്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം അറിയുന്നത്. ഇതോടെ വിവരം ഡോക്ടര്‍ പൊലീസിനെ അറിയിക്കുകയും മൂന്ന് യുപി സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പോക്സോ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. വിഷാദരോഗത്തിന്റെ ചികിത്സയുടെ ഭാഗമായി ഡോക്ടർമാർ പെൺകുട്ടിയെ കൌൺസിലിംഗിനെ വിധേയമാക്കിയതോടെയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വിവരം പുറത്തറിയുന്നത്. ഇതോടെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതോടെ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതോടെ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർമാരാണ് ഇക്കാര്യം പോലീസിൽ അറിയിച്ചത്. ഇതോടെ പോക്സോ കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുപി റാംപുർ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫർഹാദ് ഖാൻ (29), ഹാനുപുര 1 സ്വദേശി ഷാഹിദ് (24) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റു മൂന്നു പ്രതികളും അതിഥിത്തൊഴിലാളികളാണ്. പോക്സോ നിയമപ്രകാരമാണു കേസ്. കേരളം വിട്ട പ്രതികളെ കണ്ടെത്താൻ യുപി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.


ഇക്കഴിഞ്ഞ മാർച്ചിലാണ് പെൺകുട്ടിയെ ആദ്യം ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നത്. പെൺകുട്ടിയെ നിർബന്ധപൂർവ്വം പലയിടങ്ങളിലും കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികളായിരുന്ന ഇവർ തൊഴിലാളികളായിരുന്ന ഇവർ പെൺകുട്ടിയുടെ വീടിന് സമീപത്ത് തന്നെയായിരുന്നു താമസിച്ചുവന്നിരുന്നത്. പെൺകുട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ച ശേഷമാണ് സംഘം അതിക്രമത്തിന് ഇരയാക്കിയത്.

മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിയെ കൌൺസിലിംഗ് വിധേമാക്കിയപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്. മഞ്ഞുമ്മൽ, കുന്നുംപുറം, ഇടപ്പള്ളി, എന്നിവിടങ്ങളിലെത്തിച്ച് പെൺകുട്ടിയെ പലതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പ്രതികൾക്കെതിരെയുള്ള കേസ്.

Top