കലാശക്കൊട്ടിൽ അടൂർ പ്രകാശ് പങ്കെടുത്തില്ല..ഗ്രൂപ്പടി മറനീക്കി പുറത്ത്!

കോന്നി:കോന്നിയിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് . കോന്നി മണ്ഡലത്തിൽ യുഡിഎഫ് നടത്തിയ കൊട്ടിക്കലാശത്തിൽനിന്ന് കോൺഗ്രസിന്‍റെ പ്രധാന നേതാക്കൾ വിട്ടുനിന്നു. അടൂർ പ്രകാശ് എംപി, റോബിൻ പീറ്റർ എന്നിവരാണ് പങ്കെടുക്കാതിരുന്നത്. ആന്‍റോ ആന്‍റണി എംപി മാത്രമാണ് കൊട്ടിക്കലാശത്തിന് എത്തിയത്. കൊട്ടിക്കലാശ വേദികളില്‍ പോകാറില്ലെന്നാണ് അടൂര്‍ പ്രകാശ് ഇതിന് നൽകിയ വിശദീകരണം. തെരഞ്ഞെടുപ്പിന്‍റെ തുടക്കത്തിൽ സ്ഥാനാർഥിയെച്ചൊല്ലി അടൂർ പ്രകാശ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് നേതൃത്വം ഇടപെട്ടാണ് അദ്ദേഹത്തെ അനുനയിപ്പിച്ചത്.

കോന്നി ടൗണിലാണ് കൊട്ടിക്കലാശം നടന്നത്. വാഹനജാഥയായാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും ഇവിടേക്കെത്തിയത്. ഒരു മണിക്കൂറിലേറെയായി ഇവിടെ ശക്തമായ മഴ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍, ആന്‍റോ ആന്‍റണി എംപി തുടങ്ങിയ നേതാക്കളെല്ലാം കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.ബാന്‍ഡ്മേളവും നൃത്തച്ചുവടുകളും സ്ഥാനാര്‍ത്ഥികള്‍ക്ക് കീ ജയ് വിളികളുമായി പ്രവര്‍ത്തകര്‍ ആവേശത്തിലായിരുന്നു. കോന്നിയില്‍ ഇടതുപക്ഷത്തിനു വേണ്ടി കെ ജനീഷ്കുമാറും യുഡിഎഫിന് വേണ്ടി പി മോഹന്‍രാജും എന്‍ഡിഎക്ക് വേണ്ടി കെ സുരേന്ദ്രനുമാണ് മത്സരരംഗത്തുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1965ല്‍ രൂപീകൃതമായ കോന്നി നിയമസഭ മണ്ഡലം എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി പിന്തുണച്ചിട്ടുണ്ട്. എന്നാല്‍, 1996 മുതല്‍ മണ്ഡലം യുഡിഎഫിലേക്ക് ചാഞ്ഞു. അന്ന് മുതല്‍ 20016ലെ തെരഞ്ഞെടുപ്പ് വരെ കോന്നി അടൂര്‍ പ്രകാശിനെ വിജയിപ്പിച്ചു. 1996ല്‍ സിപിഎമ്മിന്‍റെ എ പദ്മകുമാറിനെതിരെ 800 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അടൂര്‍ പ്രകാശിന്‍റെ ആദ്യവിജയം. 2016ലെ തെരഞ്ഞെടുപ്പായപ്പോഴേക്ക് അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം 20,000 കടന്നു. എല്‍ഡിഎഫും യുഡിഎഫും മാത്രമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കളത്തില്‍ 2016 മുതല്‍ എന്‍ഡിഎയും ശക്തമായ സാന്നിധ്യമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫും മൂന്നാം സ്ഥാനത്തെത്തിയ എന്‍ഡിഎയും തമ്മില്‍ 400നടുത്ത വോട്ടുകളുടെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു.

Top