ജില്ലാ ജഡ്ജിയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

kozhikkode

കോഴിക്കോട്: എല്ലായിടത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് പ്രമുഖ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പാലിക്കപ്പെട്ടില്ല. കോഴിക്കോട് കോടതിയിലും മാധ്യമപ്രവര്‍ത്തകരെ വിലക്കി.

കോഴിക്കോട് ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മാധ്യമപ്രവര്‍ത്തകരെ വിലക്കിയത്. ഐസ്‌ക്രീം കേസ് പരിഗണിക്കുന്നതു റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണു മര്‍ദിച്ച് പുറത്താക്കിയത്. റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു ഫോണില്‍ വിളിക്കാനുള്ള സാഹചര്യം പോലും പൊലീസ് നല്‍കിയില്ല. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജിനെ അറസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതുപോലെയാണു കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. കോടതിയിലേക്കു മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കുന്നത് എങ്ങനെയും തടയണമെന്ന നിര്‍ദേശമാണ് ജില്ലാ ജഡ്ജി പൊലീസിന് നല്‍കിയതെന്നാണ് അറിയുന്നത്. കോഴിക്കോട്ടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിംഗിനായി കോടതിയില്‍ എത്തിയിരുന്നു. പല മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ പിടിച്ചു വാങ്ങി. കോടതിയിലേക്ക് അതിക്രമിച്ചു കടന്നു എന്നു പറഞ്ഞാണു മാധ്യമപ്രവര്‍ത്തകരെ വിലക്കിയത്.

Top