‘ചെങ്കോട്ട’ യില്‍ വിള്ളല്‍, കൊടി നാട്ടി കെഎസ്‌യു, ഇത് ചരിത്ര നിമിഷം

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് ആര്‍ട്‌സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം കെ.എസ്.യു വിന്. 40 വര്‍ഷത്തിന് ശേഷമാണ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഭാരവാഹിത്വത്തിലേക്ക് ഒരു കെഎസ് യു പ്രതിനിധി എത്തുന്നത്. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക അസാധുവായതോടെയാണ് കെഎസ് യുവിന് ആര്‍ട്‌സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം ലഭിച്ചത്.

എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയായിരുന്ന വിദ്യാര്‍ത്ഥി, കോളേജില്‍ നിന്നും ടിസി വാങ്ങിപ്പോയ സാഹചര്യത്തിലാണ് പത്രിക അസാധുവായി പ്രഖ്യാപിച്ചത്. എന്നാല്‍ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനുവരി 25 നായിരുന്നു നേരത്തെ കോളേജില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. കൊവിഡ് കാരണം ഇത് മാറ്റിവെച്ചു. ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്‌ഐയുടെ അല്‍ അയ്‌ന ജാസ്മിനും കെഎസ് യുവിന്റെ ഡെല്‍നാ തോമസുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍.

ഇതിനിടെ എസ്എഫ്‌ഐയുടെ അല്‍അയ്‌നയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് അഡ്മിഷന്‍ കിട്ടി. ഫെബ്രുവരി 7 ന് ഇവര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ടിസി വാങ്ങി കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിഷനെടുത്തു. ഇക്കാര്യം കെഎസ് യു പ്രവര്‍ത്തകര്‍ ഉന്നയിച്ചതോടെ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക അസാധുവാക്കി.

പത്രിക അസാധുവായി പ്രഖ്യാപിച്ചതിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളജില്‍ എസ് എഫ് ഐ-കെഎസ് യു സംഘര്‍ഷമുണ്ടായി. എസ് എഫ് ഐ പ്രവര്‍ത്തകന്‍ പ്രണവിന് പരിക്കേറ്റു. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

യൂണിയന്‍ തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ഈ സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. വെള്ളിയാഴ്ച വരെ കോളജിന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കോളേജില്‍ എസ്എഫ്‌ഐ അക്രമം അഴിച്ച് വിടുകയാണെന്ന് കെഎസ് യു പ്രതികരിച്ചു.

Top