ഗര്‍ഭഛിദ്രത്തിന് സമ്മതിച്ചില്ല; യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തായ കാമുകന്‍ അടിച്ചുകൊന്നു

മൊഹാലി: ഗര്‍ഭഛിദ്രം നടത്താന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് യുവതിയെ കാമുകന്‍ അടിച്ചുകൊന്നു. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പോലീസ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ബിഹാര്‍ സ്വദേശിനിയായ റാണിദേവിയെ കാമുകനായ സുനില്‍കുമാര്‍ കൊലപ്പെടുത്തിയത്. ബിഹാര്‍ സ്വദേശിയും ലെഹ്ലിയില്‍ താമസക്കാരനുമാണ് സുനില്‍കുമാര്‍.

റാണിദേവിയുടെ ഭര്‍ത്താവ് വിജയ്കുമാറിന്റെ സഹപ്രവര്‍ത്തകനാണ് സുനില്‍ കുമാര്‍. മൊഹാലിയില്‍ ഇരുവരും ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇരുവരും ഒരേ സ്ഥലത്താണ് താമസിക്കുന്നത്. ഇതിനിടെ റാണിദേവിയും സുനില്‍കുമാറും തമ്മില്‍ അടുപ്പത്തിലാവുകയും പലതവണ ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. യുവതി ഗര്‍ഭിണിയായതോടെ സുനില്‍കുമാര്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ റാണിദേവി ഇതിനുവിസമ്മതിച്ചു. ഇതോടെയാണ് സുഹൃത്തിന്റെ ഭാര്യയായ കാമുകിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റാണിദേവിയെ ലെഹ്ലി റോഡിലേക്ക് സുനില്‍കുമാര്‍ വിളിച്ചുവരുത്തി ഇവിടെവച്ചാണ് കൃത്യം നടത്തിയത്. കല്ലുകൊണ്ട് റാണിയെ മാരകമായി മുറിവേല്‍പ്പിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തശഷം യുവതിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ പിന്നീട് പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ അന്ന് രാത്രിതന്നെ മരണപ്പെട്ടു. മുഖം വികൃതമായ നിലയിലായതിനാല്‍ മരിച്ചയാളെ തിരിച്ചറിയാതെ പോലീസും കുഴങ്ങി. മണിക്കൂറുകള്‍നീണ്ട അന്വേഷണത്തിനൊടുവിലാണ് ബിഹാര്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയത്. ഇതിനുപിന്നാലെ സുനില്‍കുമാറിനെയും പോലീസ് പിടികൂടുകയായിരുന്നു.

Top