കൊടും ക്രൂരത; മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പെൺകുട്ടിയ പീഡനത്തിനായി ആക്രമികൾക്ക് വിട്ടുകൊടുത്തത് സ്ത്രീകൾ

ഇംഫാല്‍: മണിപ്പൂരില്‍ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മെയ് 15ന് ഇംഫാലിലാണ് ദാരുണ സംഭവം നടന്നത്. ആയുധങ്ങളുമായി എത്തിയ സംഘമാണ് കൂട്ടബലാത്സംഗം ചെയ്തത്.

പീഡനത്തിന് ശേഷം ജൂലൈ 21നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുന്നത്. സീറോ എഫ്ഐആര്‍ ആയിരുന്നു രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടി നിലവില്‍ നാഗാലാന്‍ഡില്‍ ചികിത്സയിലാണ്. സ്ത്രീകൾ തന്നെയാണ് പെൺകുട്ടിയ പീഡനത്തിനായി വിട്ടുകൊടുത്തതെന്നാണ് റിപ്പോർട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണിപ്പൂരില്‍ കലാപം തുടങ്ങിയ ശേഷം ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചിരുന്നു. ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ നിന്ന് രക്തമുറയുന്ന ക്രൂരകൃത്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് തുടങ്ങിയത്.

മണിപ്പൂരിൽ യുവതികളെ ന​ഗ്നരാക്കി ജനക്കൂട്ടം റോഡിലൂടെ നടത്തിക്കുന്ന വീ‍‌ഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി വാർത്തകളാണ് സംസ്ഥാനത്ത് നിന്ന് വരുന്നത്. മണിപ്പൂരിൽ രണ്ട് കുക്കി യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവും ഇന്നലെ പുറത്തുവന്നിരുന്നു.

Top