രാത്രി മുഴുവന്‍ കൂട്ടബലാത്സംഗം; കുടിക്കാന്‍ വെള്ളം പോലും തന്നില്ല; രാവിലെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കെട്ടഴിക്കണമെന്ന് ആവശ്യപ്പെട്ടു; പിന്നെ ഓടി രക്ഷപ്പെട്ടു; മണിപ്പൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 19 കാരി പറയുന്നു

ഇംഫാല്‍: മണിപ്പുരില്‍ ഒരുസംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി 19കാരി. എടിഎം കൗണ്ടറില്‍ നിന്ന് പണമെടുക്കാനായി കയറിയപ്പോള്‍ നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കിയതെന്ന് യുവതി ദേശീയ മാധ്യമത്തോട് പറഞ്ഞു.

”വെളുത്ത കാറില്‍ എത്തിയ നാലുപേര്‍ എന്നെ മലയോര പ്രദേശത്തേക്ക് കൊണ്ടുപോയി. വാഹനത്തിനുള്ളില്‍വച്ച് ഡ്രൈവര്‍ ഒഴികെയുള്ള മൂന്നുപേരും ലൈംഗികാതിക്രമം നടത്തി. കുന്നിന്‍ മുകളിലെത്തിച്ച് രാത്രി വീണ്ടും പീഡിപ്പിച്ചു. കുടിക്കാന്‍ പച്ചവെള്ളം പോലും തന്നില്ല. രാവിലെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കെട്ടഴിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടു. ഒരാള്‍ കണ്ണിലെ കെട്ടഴിച്ചുതന്നു. പിന്നെ ഓടി രക്ഷപ്പെടുകയായിരുന്നു”. യുവതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓട്ടോറിക്ഷയില്‍ പച്ചക്കറി കുട്ടകള്‍ക്കിടയില്‍ ഒളിച്ചാണ് യുവതി അവിടെനിന്നും കാങ്‌പോക്പിയില്‍ എത്തിയത്. പിന്നീട് നാഗാലാന്‍ഡിലെ കൊഹിമയിലുള്ള ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. മേയ് ആദ്യവാരം നടന്ന സംഭവത്തില്‍ ജൂലൈ 21നാണ് കാങ്‌പോക്പി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനായത്. അതേസമയംഅക്രമികളെ തിരിച്ചറിയാത്തതിനാലും കേസില്‍ തെളിവുകളില്ലാത്തിനാലും ഇതുവരെ ആരെയും പിടികൂടാനായില്ലെന്ന് പൊലീസ് അറിയിച്ചു. കേസില്‍ അന്വേഷണം നടന്നുവരുന്നതായും പൊലീസ് വ്യക്തമാക്കി.

Top