ഉത്തരേന്ത്യയില്‍ ‘മോദി സാരി’കള്‍ തരംഗമാവുന്നു

ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് സാരിയിലും മോദിതരംഗം. നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന സാരികള്‍ക്ക് ഉത്തരേന്ത്യന്‍ വസ്ത്രവിപണിയില്‍ആവശ്യക്കാരേറെയാണ്. കറുത്ത നിറമുള്ള തുണിയില്‍ മോദിയുടെ ചിത്രവും പൂക്കളുമൊക്കെ ആലേഖനം ചെയ്തിരിക്കുന്ന സാരികള്‍ക്കാണ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഏറെ ആവശ്യക്കാറുണ്ട്. ഈ സാരിയുടെ പേര് സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നാണ്. മന്‍ കീ ബാത്ത്, സര്‍ജിക്കല്‍ സ്ട്രൈക്ക്, എയര്‍ സ്ട്രൈക്ക്മോദി വിഷന്‍ എന്നിങ്ങനെയൊക്കെയാണ് സാരികള്‍ക്ക് പേര്. പൂക്കളും ഡിസൈനുകളും മാത്രമല്ല രണ്ടായിരം രൂപാ നോട്ടിന്റെ ചിത്രവും മോദിക്കൊപ്പം ചില സാരികളില്‍ ഇടം പിടിച്ചിട്ടുണ്ട്. നിരവധി സ്ത്രീകളാണ് ഇത്തരം സാരി തേടി ദിവസേന കടകളിലെത്തുന്നത്. ദിവസവും ഇരുപതിലധികം മോദി സാരികള്‍ വിറ്റു പോകാറുണ്ടെഎന്നും വ്യാപാരികള്‍ പറയുന്നു.സൂററ്റില്‍ നിന്നാണ് ഈ സാരികള്‍ രാജ്യമെമ്പാടുമുള്ള വസ്ത്രവിപണികളിലേക്കെത്തുന്നത്. ബീഹാറിലും ഒഡീഷയിലുമെല്ലാം മോദി സാരികള്‍ വന്‍തോതില്‍ വിറ്റഴിയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള തങ്ങളുടെ പിന്തുണ അറിയിക്കാനാണ് മോദി സാരികള്‍ ധരിക്കുന്നതെന്നാണ് ഉത്തരേന്ത്യന്‍ സ്ത്രീകളുടെ നിലപാട്. നേരത്തെ മോദി കുര്‍ത്തകളും വിപണിയില്‍ സജീവമായിരുന്നു.

Top