കണ്ടുപഠിക്കണം ഈ പ്രധാനമന്ത്രിയെ..!! മോദിയുടെ വേറിട്ട സ്വച്ഛ്ഭാരത് വൃത്തിയാക്കൽ

ചൈനീസ് പ്രസിഡന്റുമായി നടക്കുന്ന ഉച്ചകോടിക്കായി മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രഭാത സവാരിക്കിടെ മഹാബലിപുരത്തെ കടൽത്തീരത്ത് നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന മോദിയുടെ വീഡിയോയാണ് വൈറലാകുന്നത്. പ്രധാനമന്ത്രി തന്നെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 30 മിനിറ്റോളം കടൽത്തീരത്ത് ചെലവഴിച്ച അദ്ദേഹം കയ്യിലുള്ള പ്ലാസ്റ്റിക് സഞ്ചിയിലേക്കാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും, താൻ താമസിക്കുന്ന ഹോട്ടലിലെ ജയരാജ് എന്ന ജീവനക്കാരന് മാലിന്യങ്ങൾ നിറച്ച സഞ്ചി കൈമാറിയതായും വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചു.

എന്നാൽ ഈ വീഡിയോയ്ക്കെതിരെ ഒരു മാധ്യമപ്രവർത്തകൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. അവിടെ വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ സനോജ് കുമാർ എന്ന മാധ്യമപ്രവർത്തകനാണ് മോദിയുടെ വീഡിയോക്കെതിരെ പരസ്യമായി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്. സംഭവത്തിൻ്റെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് സനോജ് കുമാർ പറയുന്നത് ഇങ്ങനെയാണ്. :-

മോദി പരിഹസിക്കുന്നത് ഇത്രയും ദിവസം ഉറക്കമില്ലാതെ ജോലി ചെയ്ത തമിഴ്നാട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ്

കുറച്ചുദിവസങ്ങളായി മഹാബലിപുരത്തെ ഇന്ത്യ ചൈന ഇൻഫോർമൽ മീറ്റിന്റെ റിപ്പോർട്ടിംഗിന് വന്ന ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയ്ക്ക് പറയട്ടെ മഹാബലിപുരവും അതിൻറെ പ്രദേശങ്ങളും ഒരു മാസമായി കർശന സുരക്ഷയിലാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വീഡിയോയിൽ തന്നെ കാണാം ഒരു ഭാഗത്ത് താഴെ നീളത്തിൽ കടൽതീരത്ത് ലൈറ്റ് പിടിപ്പിച്ചിരിക്കുന്നത് അത് വെച്ചത് തന്നെ സുരക്ഷാ നിരീക്ഷണത്തിനാണ് 10 ദിവസമായി ആർക്കും പ്രവേശനമില്ലാത്ത സ്ഥലത്ത് സി.സി. ടി.വി. കാമറകളെ കണ്ണുവെട്ടിച്ച് ആരാണ് ആ മാലിന്യങ്ങൾ അവിടെ കൊണ്ടിട്ടത് ,

ഇനി അഥവാ അവിടെ കടലിൽ നിന്നു വന്നതാണെങ്കിൽ അതെടുത്തു മാറ്റാൻ വൻ സംഘത്തെ ഉറക്കമൊഴിച്ചു നിർത്തിയിട്ടുണ്ട് അവിടെ

കോടികൾ ചെലവാക്കി യാണ് മഹാബലിപുരം മോടി കൂട്ടി പുനർനിർമ്മിച്ചത് മോദി നടന്നുനീങ്ങുന്ന ഈ കടൽ തീരത്ത് ദിവസങ്ങളായി പോലീസ് – സുരക്ഷാ ഉദ്യോഗസ്ഥർ അല്ലാതെ ഒരു മനുഷ്യനും പ്രവേശനമില്ല ചൈനീസ് പ്രസിഡണ്ട് യാത്ര ചെയ്യുന്ന ചെന്നൈ- മഹാബലിപുരം റോഡിൽ 10 മീറ്റർ ഇടവിട്ട് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് , സന്ദർശന പ്രദേശങ്ങളിൽ നൂറുകണക്കിന് കാമറകൾ വേറേയുമുണ്ട് ,

ഒരാഴ്ചയായി ഇവിടെ (നിരോധനാജ്ഞ ) 144 ആണ്. മഹാബലിപുരത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ 3 ദിവസമായി വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടില്ല. വാഹനം കടന്നുപോകുന്ന 30 കിലോമീറ്റർ റോഡിൽ 2 ഒരു കട പോലും തുറപ്പിച്ചിട്ടില്ല. ഒരു മാസമായി വിദേശ ടൂറിസ്റ്റുകൾക്ക് പ്രവേശനമില്ല , റൂമില്ല

പിന്നെ എങ്ങനെയാണ് അവിടെ ഇത്രയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്നുവീണത് എന്ന് ആ സിസിടിവി ക്യാമറകൾ പരിശോധിക്കണം, അതല്ലെങ്കിൽ കടുത്ത സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് നമ്മൾ സമ്മതിക്കണം അങ്ങനെ സമ്മതിക്കാൻ മോഡി ഭക്തർ തയ്യാറാണോ? മോദി പരിഹസിക്കുന്നത് ഇത്രയും ദിവസം ഉറക്കം ഇല്ലാതെ ജോലി ചെയ്ത് തമിഴ്നാട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആണ്

സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങാൻ ഉള്ള പ്രധാനമന്ത്രിയുടെ ഈ പ്രഹസന നാടകങ്ങൾ നാടിനു തന്നെ അപമാനകരമാണ്

മോദി  മുമ്പും ഇത്തരം നാടകങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. കുഞ്ഞുകാര്യങ്ങളിലും ശ്രദ്ധയുള്ള എളിയവനാണെന്ന് കാണിക്കാൻ മോദി ശ്രമിച്ചത് പലപ്പോഴും കളിയാക്കപ്പെടുന്നതിനും ഇടയാക്കി. അടുത്തിടെയാണ്, ഉപേക്ഷിച്ച വസ്തുക്കൾ ശേഖരിച്ച് ജീവിക്കുന്നവരെ സഹായിക്കുന്ന മോദിയുടെ ഫോട്ടോ വൈറലായത്. എന്നാൽ ആ ഫോട്ടോ പ്ലാൻ ചെയ്ത് ഷൂട്ട് ചെയ്തതാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. തന്നേപൊക്കി തവിടുണ്ണി സ്റ്റൈലിൽ ബിജെപി നേതാക്കന്മാർ നടത്തുന്ന സ്വച്ഛ്ഭാരത് തൂത്തുവാരലിനായി വൃത്തിയായിക്കിടക്കുന്ന സ്ഥലങ്ങളിൽ കൂലിക്കാരെ വച്ച് ചവറ് കൊണ്ട് വിതറുന്നതിൻ്റെ ധാരാളം ചിത്രങ്ങളും ഇത്തരത്തിൽ പുറത്ത് വന്നിട്ടുണ്ട്.
Top