അമ്മയുടെ മൂന്നു കാമുകൻമാർ ഒരേ സമയം വീട്ടിലെത്തി: ഭയന്ന കുട്ടികൾ വീടുവിട്ടിറങ്ങി

സ്വന്തം ലേഖകൻ

കൊല്ലം: അമ്മയുടെ അവിഹിത ബന്ധത്തിലെ മൂന്നു കാമുകൻമാർ ഒരേ സമയം വീട്ടിലെത്തിയതോടെ ഭയന്ന കുട്ടികൾ വീടു വിട്ടിറങ്ങി. അമ്മയുടെ വഴിവിട്ട ബന്ധം സഹിക്കവയ്യാതെ മൂന്നു കുരുന്നുകൾ ആലുവയിലെ അനാഥാലയത്തിൽ അഭയം തേടി. കൊല്ലം കല്ലമ്പലത്ത് വാടകവീട്ടിൽ താമസിക്കുന്ന യുവതിയാണ് മക്കളെ പോലും നോക്കാതെ രാത്രി കാമുകൻമാരുമായി കെട്ടിമറിഞ്ഞത്. ഭയന്നു വിറച്ച കുട്ടികൾ അയൽവാസികളിലൂടെ അനാഥാലയത്തെ വിവരമറിയിക്കുകയായിരുന്നു. ഭർത്താവ് മരിച്ച പെൺകുട്ടി അനാശാസ്യം നടത്തിയാണ് ജീവിച്ചിരുനത്. പത്തുവയസിൽ താഴെയുള്ളതാണ് കുട്ടികൾ. ഇതിൽ രണ്ടു കുട്ടികൾ പെൺകുട്ടികളാണ്. യുവതിയെ കാണാനെത്തുന്ന ഇടപാടുകാർ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ മുൻപേ തന്നെ കുട്ടികളെ ജനസേവയിലെത്തിച്ചിരുന്നു. എന്നാൽ അവധിക്ക് അമ്മ കുട്ടികളെ കൂട്ടി കൊണ്ടു പോവുകയായിരുന്നു. വീട്ടിലെത്തിയ യുവതി കുട്ടികളുടെ സാനിധ്യത്തിൽ പോലും കാമുകൻമാരുമായി അഴിഞ്ഞാടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്മയും കാമുകനും തമ്മിലുള്ള നിത്യേനയുള്ള കൂട്ടത്തല്ലിലും ബഹളത്തിനുമിടയിൽപെട്ടുപോയ കുട്ടികളുടെ ദയനീയാവസ്ഥ കണ്ട നാട്ടുകാർ വിവരം ജനസേവ ചെയർമാൻ ജോസ് മാവേലിയെ അറിയിച്ചു. കൊല്ലം നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എച്ച്. ഷെരീഫ്, സാമൂഹ്യപ്രവർത്തക അംബിക, ഡോ. ഇന്ദ്രാത്മജൻ എന്നിവരുടെ സഹകരണത്തോടെയാണ് കുട്ടികളെ രക്ഷപെടുത്തിയത്. പിന്നീട് ജനസേവ ശിശുഭവൻ പി.ആർ.ഒ ഉല്ലാസ്, മണി എന്നിവർ ചേർന്ന് കുട്ടികളെ കല്ലമ്പലം പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും പോലീസിന്റെ അനുമതിയോടെ ജനസേവ ശിശുഭവനിലേക്ക് കൊണ്ടുവരികയായിരുന്നു. ജനസേവ ശിശുഭവനിൽ അഞ്ചിലും ആറിലും നാലാംക്ലാസ്സിലുമായി പഠിച്ചിരുന്നവരാണ് കുട്ടികൾ. എന്നാൽ വഴിവിട്ട ജീവിതം നയിക്കുന്ന അമ്മയിൽ നിന്നും കാമുകന്മാരിൽനിന്നും കുട്ടികൾക്ക് ക്രൂരമായ മർദ്ദനങ്ങളും ഏൽക്കേണ്ടിവരാറുണ്ട്.

Top