കെവിന്‍ ചേട്ടന്റെ ഭാര്യയായി തന്നെ ജീവിക്കും: മാതാപിതാക്കളുടെ അറിവോടെയാണു കൊലപാതകമെന്നും നീനു

കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ തന്റെ ഭര്‍ത്താവിനെ ഇല്ലാതാക്കിയ വീട്ടുകാരോടുള്ള ശക്തമായ മറുപടി ആയിരുന്നു നീനുവിന്റേത്. എനിക്ക് കെവിന്‍ ചേട്ടന്റെ ഭാര്യയായി തന്നെ ജീവിക്കണം. അതുമാത്രമാണ് ഇനി തന്റെ ആഗ്രഹം.. ചൊവ്വാഴ്ച രാവിലെ മാധ്യമങ്ങളോടുള്ള നീനുവിന്റെ പ്രതികരണമാണ് ഇത്. കെവിന്റെ കൊലപാതകം തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് നടന്നിരിക്കുന്നത്. കെവിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ പ്രണയബന്ധത്തില്‍നിന്നും പിന്‍മാറണമെന്ന് അച്ഛനും അമ്മയും ആവശ്യപ്പെട്ടിരുന്നു. അതേസമയം പിടിയിലായ നിയാസ് തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നീനു പറഞ്ഞു.

കെവിനെ അന്വേഷിച്ച് തന്റെ ബന്ധുക്കള്‍ നടക്കുന്നതായുള്ള വിവരം തനിക്ക് ലഭിച്ചിരുന്നു. അപായപ്പെടുത്തുമെന്ന ഭയം ഉള്ളതുകൊണ്ടാണ് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് പരാതി കൊടുക്കാന്‍ എത്തിയത്. കരഞ്ഞു പറഞ്ഞിട്ടും പോലീസ് ഉദ്യോഗസ്ഥര്‍ അവി െഫോണ്‍ ചെയ്തിരിക്കുകയായിരുന്നുവെന്നും നീനു പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസിനെതിരെ രൂക്ഷമായ ആരോപണമാണ് നീനു ഉന്നയിച്ചിരിക്കുന്നത്. കെവിനെ കാണാനില്ലെന്ന പരാതി നല്‍കിയിട്ടും പോലീസ് അനങ്ങിയില്ലെന്ന് നീനു പറഞ്ഞു. ഇതിനിടെ പിടിയിലായ നിയാസ് നിരപരാധിയെന്ന് അമ്മ ലൈലാബീവി പറഞ്ഞു. തന്റെ മകനെ മനപ്പൂര്‍വം കേസില്‍ കുടുക്കുകയായിരുന്നു. നിയാസിനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത് നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയാണ്. ഡ്രൈവറെ ആവശ്യമുണ്ടെന്നും പറഞ്ഞാണ് നിയാസിനെ കൊണ്ടുപോയതെന്നും ലൈലാബീവി കൂട്ടിച്ചേര്‍ത്തു.

Top